വിവാദപ്രശ്‌നങ്ങളുമായി മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് ഒരു ബന്ധവുമില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു ഒന്നാം അങ്കത്തിന്റെ തുടക്കം. ആരാണത് പറഞ്ഞത്? മറ്റാരുമല്ല, മുസ്‌ലിംലീഗ് നേതാക്കള്‍തന്നെ-പതിന്നാലുകൊല്ലം മുമ്പ്. എന്തായിരുന്നു സംഭവം? പറയാന്‍ കൊള്ളാത്ത സംഗതിയാണ്, നാവ് ചീത്തയാകും. ലീഗിന് ഒരു ബന്ധവുമില്ലെങ്കില്‍പ്പിന്നെ അച്ഛന്‍ പത്തായത്തിലില്ല എന്നു പറഞ്ഞതെന്തിന്? അച്ഛന്‍ പത്തായത്തിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു സാര്‍.... അതുകൊണ്ടുതന്നെ.
അന്ന് കൊരമ്പയില്‍ അഹമ്മദ്ഹാജി എന്നൊരു മാന്യനേതാവായിരുന്നു ലീഗിന്റെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, ഹൈപ്പവര്‍ കമ്മിറ്റി ആദിയായ ബിരിയാണിക്കമ്മിറ്റികള്‍ക്കു ശേഷം പത്രക്കാരോട് സംസാരിക്കാറുള്ളത്. എന്തോ ഒരു ദുഷിച്ച സംഗതി കോഴിക്കോട്ട് സംഭവിക്കുകയും അതിന്റെ ദുര്‍ഗന്ധം കേരളം മുഴുവന്‍ പരക്കുകയും ചെയ്തപ്പോഴാണ് ലീഗ് നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്. ഏത് വിവാദപ്രശ്‌നം എന്ന് അജ്ഞനായ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചുകാണണം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാദപ്രശ്‌നം എന്നായിരുന്നു മറുപടി. മുമ്പ് ചില വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പേര് പറയാന്‍ മടിക്കുമായിരുന്നു. അതുപോലെയല്ല ഈ പ്രശ്‌നം. പേരു പറയാന്‍ കൊള്ളാത്ത നിലവാരത്തില്‍ ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇന്ന് ആ പ്രശ്‌നമില്ല. നഴ്‌സറി കുട്ടികള്‍ക്കും അതു പറയാനാവും. അത്രത്തോളം പുരോഗതിയാണ് ധാര്‍മികരംഗത്ത് ഉണ്ടായത്.
ലീഗിനെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് സംഭവം എന്ന് അക്കാലത്തുതന്നെ ലീഗ് നേതൃത്വം കണ്ടെത്തിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അനാശാസ്യമായി യാതൊന്നും സംഭവിച്ചിട്ടില്ല. ആകപ്പാടെ കണ്ടെത്താന്‍ കഴിഞ്ഞത് ബഹുമാന്യ ലീഗ് നേതാവ് കുറെ യുവതികള്‍ക്ക് പണം കൊടുത്തു എന്നതുമാത്രമായിരുന്നു. ലോലഹൃദയനും ദീനദയാലുവുമായതുകൊണ്ടാണ് അങ്ങനെ അറിയാതെ പണം കൊടുത്തുപോയത് എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തുകാണണം. കമ്മിറ്റിയത് അപ്പടി സ്വീകരിച്ച് റെക്കോഡാക്കി. നാനാജാതിമതക്കാരായ പെണ്‍കുട്ടികള്‍ക്കാണ് സംഭാവന ലഭിച്ചതെന്നത് താരത്തിന്റെ മതേതരമഹത്ത്വം ഉയര്‍ത്തിയെങ്കിലും ശത്രുക്കള്‍ പിടിവിടുകയുണ്ടായില്ല. അന്നുതുടങ്ങിയതാണ് പീഡനവും അഗ്‌നിപരീക്ഷയും. ആരും ബലപ്രയോഗമോ പ്രകൃതിവിരുദ്ധമോ വിശ്വാസവഞ്ചനയോ ആരോപിച്ചിട്ടില്ലെന്നും ഒരു പെണ്‍കുട്ടിയോട് ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ല എന്നൊരു അബദ്ധമേ പറ്റിയുള്ളൂ എന്നുമാകണം ലീഗ് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടാവുക. ധൃതികൊണ്ടാകാമെങ്കിലും ഡേറ്റ് ഓഫ് ബെര്‍ത്ത് ചോദിക്കാഞ്ഞത് വലിയ കുറ്റംതന്നെ. മറ്റേതെല്ലാം പ്യുവര്‍ ആന്‍ഡ് സിംപിള്‍ ലൈംഗികത്തൊഴില്‍ മാത്രം. വ്യഭിചാരം, ലൈംഗികചൂഷണം, സ്ത്രീപീഡനം തുടങ്ങിയ വാക്കുകള്‍ അതിപുരോഗമനവാദികള്‍ അവരുടെ നിഘണ്ടുക്കളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം അതിപുരോഗമനവാദികളുടെ കൈയിലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തായാലും പരീക്ഷണം തീര്‍ന്നിട്ടില്ല. പ്രവാചകനല്ലാതെ മുമ്പാരും ഇങ്ങനെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കഥാനായകന്‍ തന്നെ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ഓരോ ഘട്ടത്തിലും കടുപ്പം കൂടിയ ചോദ്യങ്ങളാണ് വരുന്നത്. സിലബസ് പതിന്നാലു വര്‍ഷം പഴക്കമുള്ളതാണ്; പറഞ്ഞിട്ടെന്തുകാര്യം. സിലബസ്സിലില്ലാത്ത ചോദ്യങ്ങളല്ലേ ഓരോ തവണയും ചോദിക്കുന്നത്? എങ്ങനെ പാസ്സാകാനാണ്.
ലീഗിനെ തകര്‍ക്കാന്‍ സി.പി.എമ്മുകാരോ സംഘപരിവാറുകാരോ പി.ഡി.പി.ക്കാരോ ഒക്കെ ഇറങ്ങിത്തിരിക്കുന്നത് മനസ്സിലാക്കാം. കോഴിക്കോട്ടെ അരഡസന്‍ പെണ്ണുങ്ങള്‍ക്ക് എന്തിനായിരുന്നു ലീഗ് വിരോധം എന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഇതുവരെ വിശദീകരിച്ചുകണ്ടില്ല. അതുപോകട്ടെ, അതിനേക്കാള്‍ വലിയ ലീഗ്‌വിരോധമാണല്ലോ അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന് കുഞ്ഞാലിക്കുട്ടി ആക്ഷേപിക്കാതിരുന്നത് ഭാവിയില്‍ അത് പിണറായി വിജയന് ഉപയോഗിക്കേണ്ടിവരുമെന്ന് കരുതി മാത്രമാകണം. ഒരേ കഥയാണ് സകല മാധ്യമങ്ങളും ദിവസങ്ങളോളം പുറത്തുവിട്ടത്. കേസും കേസിന്മേല്‍ കേസും തല്ലും പിടിയും കുറച്ചുകാലം നീണ്ടുനിന്നു. നമ്മുടെ മന്ത്രിപ്പണി തെറിച്ചെന്നു മാത്രം പറഞ്ഞാല്‍മതിയല്ലോ.
ഒരു സ്ത്രീയുടെ നെഞ്ചത്തുതട്ടി എന്നൊരു പരാതി ഉണ്ടായാല്‍ മതി ലോക്കപ്പിലെത്താന്‍. അര ഡസന്‍ പെണ്ണുങ്ങള്‍ ചാനലിലും പോലീസ്‌സ്റ്റേഷനിലും കോടതിയിലുമെല്ലാം കയറി പീഡനം ആരോപിച്ചിട്ടും ഒരു കേസിലും പ്രതിയായില്ല കുഞ്ഞാലിക്കുട്ടി. ഇത്രയും കേസുകളില്‍നിന്ന് ഈ വിധം തടിയൂരിയ മറ്റൊരാള്‍ ചരിത്രത്തിലില്ല. മന്ത്രിസ്ഥാനവും അധികാരവും പണവും ഒന്നിനും മടിക്കാത്ത കിങ്കരന്മാരും ഉള്ളതുകൊണ്ടാണെല്ലാം സാധിച്ചിട്ടുണ്ടാവുക. എന്നിട്ടും പൊല്ലാപ്പുകള്‍ പിറകെ വരുന്നു. ആദ്യത്തെ പൊല്ലാപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ചെലവാക്കിയ പണവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടും ഉണ്ടായ നഷ്ടവും മതി ഒരാളെ ശിഷ്ടകാലം മുഴുവന്‍ സമ്പൂര്‍ണ ബ്രഹ്മചാരിയാക്കാന്‍. വഴിയെ പോകുന്നവരൊക്കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ എന്ന മട്ടില്‍ കൊടുക്കുന്ന പല കേസും കുഞ്ഞാലിക്കുട്ടി തന്നെ ഒരു തന്ത്രത്തിന്റെ ഭാഗമായി കൊടുപ്പിച്ചതാണെന്നും കഥയുണ്ട്. കേസ് കൊടുപ്പിക്കുന്നതിനേക്കാള്‍ ചെലവാണ് പിന്‍വലിപ്പിക്കാന്‍. വക്കീലുമാര്‍ക്ക് മുടിഞ്ഞ ഫീസുമാണ്. സുപ്രീംകോടതിയില്‍ത്തന്നെ ഉണ്ടായിരുന്നു ഒരു ഡസന്‍ കേസ്. ഇത്രയും പണം വല്ല വ്യവസായത്തിലും നിക്ഷേപിച്ചിരുന്നെങ്കില്‍ വലിയ മുതലാളിയാകാമായിരുന്നു. എല്ലാറ്റിനുംശേഷം തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാനുള്ള ബുദ്ധിയെങ്കിലും പടച്ചോന്‍ തോന്നിച്ചിരുന്നെങ്കില്‍ ആ വകയിലെ ചെലവും നാണക്കേടും ഒഴിവാക്കാമായിരുന്നു. അതിനും മനസ്സുവന്നില്ല. കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒന്നിച്ചുവരുമല്ലോ. തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി. ചാനല്‍ തലവനും പൊട്ടി എന്നതുമാത്രമാണ് ഏക സമാധാനം.
തിരശ്ശീല വീണ സെക്‌സ്, സ്റ്റണ്ട്, സസ്‌പെന്‍സ് സിനിമയുടെ സീക്വല്‍ ഇത്രവേഗം വരുമെന്നാരും പ്രതീക്ഷിച്ചതല്ല. ആദ്യഭാഗത്തെ സഹനടനാണ് രണ്ടാംഭാഗത്ത് കൊടുംവില്ലനായി നായകനെതിരെ തിരിഞ്ഞിരിക്കുന്നത്. പതിന്നാലു വര്‍ഷം തിരശ്ശീലയ്ക്കു പിന്നിലായിരുന്നു അഭിനയം. പക്ഷേ, സഹനടന്റെ ഇപ്പോഴത്തെ ഭാവാഭിനയത്തിനു മുന്നില്‍ നായകന്‍ മുട്ടുകുത്തുകയേ ഉള്ളൂ. ആളൊരു ബഹുമുഖപ്രതിഭയാണ്. ഇന്നതേ ചെയ്യൂ എന്നോ ചെയ്യില്ലെന്നോ പറയാനാവില്ല. എന്തും ചെയ്യും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാഞ്ഞുനടന്ന സമയം ലീഗില്‍ ചെലവഴിച്ചിരുന്നെങ്കില്‍ മിനിമം സംസ്ഥാന സെക്രട്ടറിയെങ്കിലും ആകാമായിരുന്നു. വീരകഥകള്‍ ഇനിയും വരാനിരിക്കുന്നേ ഉള്ളൂ. ഒരു കാര്യം മനസ്സിലായി-റൗഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി വെറും കുഞ്ഞ്, അലിയും കുട്ടി. ക്വട്ടേഷന്‍ ടീമിനെ അയച്ചുകൊല്ലാന്‍ നോക്കിയെന്നതെല്ലാം പേടിസ്വപ്നമാകാനേ വഴിയുള്ളൂ. അങ്ങനെ ആലോചിച്ചിരുന്നെങ്കില്‍ കുഞ്ഞാലി എന്നോ സുവര്‍ക്കത്തിലോ നരകത്തിലോ എത്തിയിട്ടുണ്ടാകുമായിരുന്നു. ഏതെങ്കിലും ഐസ്‌ക്രീം പെണ്ണുങ്ങള്‍ ജയിലിലുമാകുമായിരുന്നു.
എം.കെ. മുനീറിന്റെ ചാനല്‍ രഹസ്യക്യാമറ ഓപ്പറേഷനിലൂടെ കുഞ്ഞാലിക്കുട്ടിയെ തുറന്നുകാട്ടിയെന്നത് വെറും തോന്നല്‍ മാത്രമാണ്. തുറന്നുകാട്ടാനെന്തെങ്കിലും ബാക്കിയുണ്ടായിട്ടുവേണ്ടേ ? ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല, പ്രതികാരജ്ജ്വരം മൂത്ത ചില ബന്ധുക്കളും ഫോര്‍ത്ത് എസ്റ്റേറ്റുകാരും ഏതറ്റംവരെ പോകും എന്നും തുറന്നുകാട്ടപ്പെട്ടു. രഹസ്യവീഡിയോ കാസറ്റുകള്‍ ദൃശ്യമാധ്യമത്തിന്റെയും മുഖ്യമന്ത്രിയുടെയും റൗഫിന്റെയും കൈയില്‍ ഇരിക്കുന്നേടത്തോളം കാലം ഇനിയെന്തെല്ലാം കാണാനും കേള്‍ക്കാനും ബാക്കിനില്‍ക്കുന്നു. റൗഫ്‌വീഡിയോകള്‍, പി. ശശിവീഡിയോകള്‍, ലീഗ്‌വീഡിയോകള്‍ എന്നിങ്ങനെ നോണ്‍സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റാണ് വരുന്നത്. തുടക്കത്തില്‍ മാത്രമേ അല്പം ഉളുപ്പും ലജ്ജയുമൊക്കെ തോന്നൂ. ശീലമാക്കിയാല്‍പ്പിന്നെ ഒരു പ്രശ്‌നവുമില്ല.
അന്ന് കൊരമ്പയില്‍ അഹമ്മദ്ഹാജി എന്നൊരു മാന്യനേതാവായിരുന്നു ലീഗിന്റെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, ഹൈപ്പവര്‍ കമ്മിറ്റി ആദിയായ ബിരിയാണിക്കമ്മിറ്റികള്‍ക്കു ശേഷം പത്രക്കാരോട് സംസാരിക്കാറുള്ളത്. എന്തോ ഒരു ദുഷിച്ച സംഗതി കോഴിക്കോട്ട് സംഭവിക്കുകയും അതിന്റെ ദുര്‍ഗന്ധം കേരളം മുഴുവന്‍ പരക്കുകയും ചെയ്തപ്പോഴാണ് ലീഗ് നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്. ഏത് വിവാദപ്രശ്‌നം എന്ന് അജ്ഞനായ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചുകാണണം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാദപ്രശ്‌നം എന്നായിരുന്നു മറുപടി. മുമ്പ് ചില വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പേര് പറയാന്‍ മടിക്കുമായിരുന്നു. അതുപോലെയല്ല ഈ പ്രശ്‌നം. പേരു പറയാന്‍ കൊള്ളാത്ത നിലവാരത്തില്‍ ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇന്ന് ആ പ്രശ്‌നമില്ല. നഴ്‌സറി കുട്ടികള്‍ക്കും അതു പറയാനാവും. അത്രത്തോളം പുരോഗതിയാണ് ധാര്‍മികരംഗത്ത് ഉണ്ടായത്.
ലീഗിനെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് സംഭവം എന്ന് അക്കാലത്തുതന്നെ ലീഗ് നേതൃത്വം കണ്ടെത്തിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അനാശാസ്യമായി യാതൊന്നും സംഭവിച്ചിട്ടില്ല. ആകപ്പാടെ കണ്ടെത്താന്‍ കഴിഞ്ഞത് ബഹുമാന്യ ലീഗ് നേതാവ് കുറെ യുവതികള്‍ക്ക് പണം കൊടുത്തു എന്നതുമാത്രമായിരുന്നു. ലോലഹൃദയനും ദീനദയാലുവുമായതുകൊണ്ടാണ് അങ്ങനെ അറിയാതെ പണം കൊടുത്തുപോയത് എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തുകാണണം. കമ്മിറ്റിയത് അപ്പടി സ്വീകരിച്ച് റെക്കോഡാക്കി. നാനാജാതിമതക്കാരായ പെണ്‍കുട്ടികള്‍ക്കാണ് സംഭാവന ലഭിച്ചതെന്നത് താരത്തിന്റെ മതേതരമഹത്ത്വം ഉയര്‍ത്തിയെങ്കിലും ശത്രുക്കള്‍ പിടിവിടുകയുണ്ടായില്ല. അന്നുതുടങ്ങിയതാണ് പീഡനവും അഗ്‌നിപരീക്ഷയും. ആരും ബലപ്രയോഗമോ പ്രകൃതിവിരുദ്ധമോ വിശ്വാസവഞ്ചനയോ ആരോപിച്ചിട്ടില്ലെന്നും ഒരു പെണ്‍കുട്ടിയോട് ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ല എന്നൊരു അബദ്ധമേ പറ്റിയുള്ളൂ എന്നുമാകണം ലീഗ് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടാവുക. ധൃതികൊണ്ടാകാമെങ്കിലും ഡേറ്റ് ഓഫ് ബെര്‍ത്ത് ചോദിക്കാഞ്ഞത് വലിയ കുറ്റംതന്നെ. മറ്റേതെല്ലാം പ്യുവര്‍ ആന്‍ഡ് സിംപിള്‍ ലൈംഗികത്തൊഴില്‍ മാത്രം. വ്യഭിചാരം, ലൈംഗികചൂഷണം, സ്ത്രീപീഡനം തുടങ്ങിയ വാക്കുകള്‍ അതിപുരോഗമനവാദികള്‍ അവരുടെ നിഘണ്ടുക്കളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം അതിപുരോഗമനവാദികളുടെ കൈയിലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തായാലും പരീക്ഷണം തീര്‍ന്നിട്ടില്ല. പ്രവാചകനല്ലാതെ മുമ്പാരും ഇങ്ങനെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കഥാനായകന്‍ തന്നെ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ഓരോ ഘട്ടത്തിലും കടുപ്പം കൂടിയ ചോദ്യങ്ങളാണ് വരുന്നത്. സിലബസ് പതിന്നാലു വര്‍ഷം പഴക്കമുള്ളതാണ്; പറഞ്ഞിട്ടെന്തുകാര്യം. സിലബസ്സിലില്ലാത്ത ചോദ്യങ്ങളല്ലേ ഓരോ തവണയും ചോദിക്കുന്നത്? എങ്ങനെ പാസ്സാകാനാണ്.
ലീഗിനെ തകര്‍ക്കാന്‍ സി.പി.എമ്മുകാരോ സംഘപരിവാറുകാരോ പി.ഡി.പി.ക്കാരോ ഒക്കെ ഇറങ്ങിത്തിരിക്കുന്നത് മനസ്സിലാക്കാം. കോഴിക്കോട്ടെ അരഡസന്‍ പെണ്ണുങ്ങള്‍ക്ക് എന്തിനായിരുന്നു ലീഗ് വിരോധം എന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഇതുവരെ വിശദീകരിച്ചുകണ്ടില്ല. അതുപോകട്ടെ, അതിനേക്കാള്‍ വലിയ ലീഗ്‌വിരോധമാണല്ലോ അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന് കുഞ്ഞാലിക്കുട്ടി ആക്ഷേപിക്കാതിരുന്നത് ഭാവിയില്‍ അത് പിണറായി വിജയന് ഉപയോഗിക്കേണ്ടിവരുമെന്ന് കരുതി മാത്രമാകണം. ഒരേ കഥയാണ് സകല മാധ്യമങ്ങളും ദിവസങ്ങളോളം പുറത്തുവിട്ടത്. കേസും കേസിന്മേല്‍ കേസും തല്ലും പിടിയും കുറച്ചുകാലം നീണ്ടുനിന്നു. നമ്മുടെ മന്ത്രിപ്പണി തെറിച്ചെന്നു മാത്രം പറഞ്ഞാല്‍മതിയല്ലോ.
ഒരു സ്ത്രീയുടെ നെഞ്ചത്തുതട്ടി എന്നൊരു പരാതി ഉണ്ടായാല്‍ മതി ലോക്കപ്പിലെത്താന്‍. അര ഡസന്‍ പെണ്ണുങ്ങള്‍ ചാനലിലും പോലീസ്‌സ്റ്റേഷനിലും കോടതിയിലുമെല്ലാം കയറി പീഡനം ആരോപിച്ചിട്ടും ഒരു കേസിലും പ്രതിയായില്ല കുഞ്ഞാലിക്കുട്ടി. ഇത്രയും കേസുകളില്‍നിന്ന് ഈ വിധം തടിയൂരിയ മറ്റൊരാള്‍ ചരിത്രത്തിലില്ല. മന്ത്രിസ്ഥാനവും അധികാരവും പണവും ഒന്നിനും മടിക്കാത്ത കിങ്കരന്മാരും ഉള്ളതുകൊണ്ടാണെല്ലാം സാധിച്ചിട്ടുണ്ടാവുക. എന്നിട്ടും പൊല്ലാപ്പുകള്‍ പിറകെ വരുന്നു. ആദ്യത്തെ പൊല്ലാപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ചെലവാക്കിയ പണവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടും ഉണ്ടായ നഷ്ടവും മതി ഒരാളെ ശിഷ്ടകാലം മുഴുവന്‍ സമ്പൂര്‍ണ ബ്രഹ്മചാരിയാക്കാന്‍. വഴിയെ പോകുന്നവരൊക്കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ എന്ന മട്ടില്‍ കൊടുക്കുന്ന പല കേസും കുഞ്ഞാലിക്കുട്ടി തന്നെ ഒരു തന്ത്രത്തിന്റെ ഭാഗമായി കൊടുപ്പിച്ചതാണെന്നും കഥയുണ്ട്. കേസ് കൊടുപ്പിക്കുന്നതിനേക്കാള്‍ ചെലവാണ് പിന്‍വലിപ്പിക്കാന്‍. വക്കീലുമാര്‍ക്ക് മുടിഞ്ഞ ഫീസുമാണ്. സുപ്രീംകോടതിയില്‍ത്തന്നെ ഉണ്ടായിരുന്നു ഒരു ഡസന്‍ കേസ്. ഇത്രയും പണം വല്ല വ്യവസായത്തിലും നിക്ഷേപിച്ചിരുന്നെങ്കില്‍ വലിയ മുതലാളിയാകാമായിരുന്നു. എല്ലാറ്റിനുംശേഷം തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാനുള്ള ബുദ്ധിയെങ്കിലും പടച്ചോന്‍ തോന്നിച്ചിരുന്നെങ്കില്‍ ആ വകയിലെ ചെലവും നാണക്കേടും ഒഴിവാക്കാമായിരുന്നു. അതിനും മനസ്സുവന്നില്ല. കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒന്നിച്ചുവരുമല്ലോ. തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി. ചാനല്‍ തലവനും പൊട്ടി എന്നതുമാത്രമാണ് ഏക സമാധാനം.
തിരശ്ശീല വീണ സെക്‌സ്, സ്റ്റണ്ട്, സസ്‌പെന്‍സ് സിനിമയുടെ സീക്വല്‍ ഇത്രവേഗം വരുമെന്നാരും പ്രതീക്ഷിച്ചതല്ല. ആദ്യഭാഗത്തെ സഹനടനാണ് രണ്ടാംഭാഗത്ത് കൊടുംവില്ലനായി നായകനെതിരെ തിരിഞ്ഞിരിക്കുന്നത്. പതിന്നാലു വര്‍ഷം തിരശ്ശീലയ്ക്കു പിന്നിലായിരുന്നു അഭിനയം. പക്ഷേ, സഹനടന്റെ ഇപ്പോഴത്തെ ഭാവാഭിനയത്തിനു മുന്നില്‍ നായകന്‍ മുട്ടുകുത്തുകയേ ഉള്ളൂ. ആളൊരു ബഹുമുഖപ്രതിഭയാണ്. ഇന്നതേ ചെയ്യൂ എന്നോ ചെയ്യില്ലെന്നോ പറയാനാവില്ല. എന്തും ചെയ്യും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാഞ്ഞുനടന്ന സമയം ലീഗില്‍ ചെലവഴിച്ചിരുന്നെങ്കില്‍ മിനിമം സംസ്ഥാന സെക്രട്ടറിയെങ്കിലും ആകാമായിരുന്നു. വീരകഥകള്‍ ഇനിയും വരാനിരിക്കുന്നേ ഉള്ളൂ. ഒരു കാര്യം മനസ്സിലായി-റൗഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി വെറും കുഞ്ഞ്, അലിയും കുട്ടി. ക്വട്ടേഷന്‍ ടീമിനെ അയച്ചുകൊല്ലാന്‍ നോക്കിയെന്നതെല്ലാം പേടിസ്വപ്നമാകാനേ വഴിയുള്ളൂ. അങ്ങനെ ആലോചിച്ചിരുന്നെങ്കില്‍ കുഞ്ഞാലി എന്നോ സുവര്‍ക്കത്തിലോ നരകത്തിലോ എത്തിയിട്ടുണ്ടാകുമായിരുന്നു. ഏതെങ്കിലും ഐസ്‌ക്രീം പെണ്ണുങ്ങള്‍ ജയിലിലുമാകുമായിരുന്നു.
എം.കെ. മുനീറിന്റെ ചാനല്‍ രഹസ്യക്യാമറ ഓപ്പറേഷനിലൂടെ കുഞ്ഞാലിക്കുട്ടിയെ തുറന്നുകാട്ടിയെന്നത് വെറും തോന്നല്‍ മാത്രമാണ്. തുറന്നുകാട്ടാനെന്തെങ്കിലും ബാക്കിയുണ്ടായിട്ടുവേണ്ടേ ? ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല, പ്രതികാരജ്ജ്വരം മൂത്ത ചില ബന്ധുക്കളും ഫോര്‍ത്ത് എസ്റ്റേറ്റുകാരും ഏതറ്റംവരെ പോകും എന്നും തുറന്നുകാട്ടപ്പെട്ടു. രഹസ്യവീഡിയോ കാസറ്റുകള്‍ ദൃശ്യമാധ്യമത്തിന്റെയും മുഖ്യമന്ത്രിയുടെയും റൗഫിന്റെയും കൈയില്‍ ഇരിക്കുന്നേടത്തോളം കാലം ഇനിയെന്തെല്ലാം കാണാനും കേള്‍ക്കാനും ബാക്കിനില്‍ക്കുന്നു. റൗഫ്‌വീഡിയോകള്‍, പി. ശശിവീഡിയോകള്‍, ലീഗ്‌വീഡിയോകള്‍ എന്നിങ്ങനെ നോണ്‍സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റാണ് വരുന്നത്. തുടക്കത്തില്‍ മാത്രമേ അല്പം ഉളുപ്പും ലജ്ജയുമൊക്കെ തോന്നൂ. ശീലമാക്കിയാല്‍പ്പിന്നെ ഒരു പ്രശ്‌നവുമില്ല.
No comments:
Post a Comment