സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, March 27, 2011

എന്തു സംഭവിച്ചാലും ഒന്നുമില്ല എന്ന ജനങ്ങളുടെ മനോഭാവം

K.M.Roy

കഠിനമായ രാഷ്‌ട്രീയമുള്ളവര്‍ക്ക്‌ തീര്‍ച്ചയായും അഭിപ്രായവ്യത്യാസമുണ്ടാകാം. അല്ലെങ്കില്‍ രാഷ്‌ട്രീയതിമിരം ബാധിച്ചവര്‍ക്കും. പക്ഷേ, ഒരുകാര്യം ധൈര്യമായി കുറിച്ചിടാന്‍ എനിക്ക്‌ കഴിയും. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഒരുതരം നിര്‍വികാരതയോടെ കാണുന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ്‌ ഏപ്രില്‍ രണ്ടാംവാരത്തില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്നത്‌.

ഏത്‌ മുന്നണി ജയിച്ചാലും കേരളത്തില്‍ സാരമായ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല എന്നു കരുതുന്നവരായി സംസ്‌ഥാനത്തെ ജനങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഭരണമാറ്റം സംഭവിച്ചു എന്നത്‌ മാത്രമായിരിക്കും ഏക മാറ്റം. ലോകത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്റെ ഭാഗമായി കേരളത്തിലും കാതലായ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‌ ജനങ്ങള്‍ കരുതുന്നു. അതില്‍ പങ്കാളിയായി മുന്നോട്ടുപോവുക എന്നതാണ്‌ ഇന്നത്തെ കേരളീയന്റെ ചിന്ത.

അതുകൊണ്ടാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഐക്യജനാധിപത്യമുന്നണിയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നുമുള്ള വാര്‍ത്തകളെ കേരളീയര്‍ തികച്ചും നിര്‍വികാരമായി കണ്ടത്‌.

അച്യുതാനന്ദന്‍ മത്സരരംഗത്തില്ല എന്നത്‌ മുന്‍കൂട്ടി തയാറാക്കിയ ഒരു നാടകമായാണ്‌ അധികംപേരും കണ്ടത്‌. അതുകൊണ്ട്‌ അണികളുടെ പിന്തുണയില്ലെങ്കിലും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഉടമസ്‌ഥന്‍ എന്നു പറയാവുന്ന പോളിറ്റ്‌ ബ്യൂറോ അംഗങ്ങളില്‍ പ്രമുഖനായ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും എസ്‌. രാമചന്ദ്രന്‍പിള്ളയും സന്നിഹിതരായിരുന്ന സി.പി.എം. സംസ്‌ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടറിയേറ്റ്‌ യോഗത്തിലും അച്യുതാനന്ദനെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടതായി വാര്‍ത്ത പുറത്തുവന്നപ്പോള്‍ അത്‌ അന്തിമ തീരുമാനമായിരിക്കുകയില്ലെന്ന്‌ ചില രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടി.

അതുപോലെതന്നെ സംഭവിച്ചു. മുഖ്യമന്ത്രി അച്യുതാനന്ദനെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ മൂന്നുദിവസത്തിനുശേഷം തീരുമാനിക്കുകയും ചെയ്‌തു.

മറിച്ച്‌ തങ്ങളുടെ അംഗീകാരത്തോടുകൂടി സംസ്‌ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും കൈക്കൊണ്ട തീരുമാനമായിരുന്നു അച്യുതാനന്ദന്‍ മത്സരിക്കേണ്ടതില്ല എന്നതെന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും എസ്‌. രാമചന്ദ്രന്‍പിള്ളയും തുറന്നു സമ്മതിക്കുകയാണെങ്കില്‍ പിന്നെ അവര്‍ ആ പദവിയിലിരിക്കാന്‍ അര്‍ഹതയില്ലാത്തവരായിത്തീരുന്നു. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, പോളിറ്റ്‌ബ്യൂറോ എന്നീ പദവികളിലിരിക്കാന്‍ കാരാട്ടിനും രാമചന്ദ്രന്‍പിള്ളയ്‌ക്കും എന്തര്‍ഹതയാണുള്ളതെന്നത്‌ മറ്റൊരു ന്യായമായ ചോദ്യം. രാഷ്‌ട്രീയത്തിലെ ഒരു ആകസ്‌മികതയെന്നവണ്ണം അവര്‍ ആ പദവികളിലെത്തിയെന്നേയുള്ളു. അതിന്റെ ദുരിതവും അല്ലെങ്കില്‍ത്തന്നെ പ്രസക്‌തി നഷ്‌ടപ്പെട്ട കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം അനുഭവിക്കുന്നു എന്നുമാത്രം. തേക്കിന്‍കാട്‌ മൈതാനത്ത്‌ തേക്കേയില്ലെന്നു പറയുന്നതുപോലെയല്ലേ ഇന്നവശേഷിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടികളിലെ കമ്യൂണിസവും.

ആസന്നമായ തെരഞ്ഞെടുപ്പിലൂടെ എന്തെങ്കിലും അത്ഭുതം നമ്മുടെ സംസ്‌ഥാനത്ത്‌ ഭരണരംഗത്ത്‌ സംഭവിക്കുമെന്ന്‌ തോന്നുന്നില്ല. രണ്ടു മുന്നണികള്‍ക്കും അങ്ങനെയൊരു കാര്യത്തില്‍ ലേശംപോലും താല്‍പര്യമില്ലെന്ന്‌ നമുക്ക്‌ ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ഭരണമാറ്റം സംഭവിച്ചാല്‍തന്നെ ഭരണകാര്യങ്ങളില്‍, നയപരമായ കാര്യങ്ങളില്‍ എന്തെങ്കിലും അടിസ്‌ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ രാഷ്‌ട്രീയ നീക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ കേരളത്തില്‍ ഒരു ഭരണമാറ്റം സംഭവിക്കുമെന്നും ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ കയറുമെന്നും കണക്കുകൂട്ടുന്നവരാണ്‌ അധികവും.

അതിനു മുഖ്യകാരണം പ്രത്യേകിച്ച്‌ എന്തെങ്കിലും ഭരണനേട്ടം ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അഞ്ചുകൊല്ലം ഭരിച്ച ഇടതുപക്ഷമുന്നണി സര്‍ക്കാരിനില്ല എന്നതാണ്‌. സംസ്‌ഥാനത്തിന്‌ വലിയ കോട്ടങ്ങളൊന്നുമില്ലാതെ, അല്ലെങ്കില്‍ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാനാവാതെ അഞ്ചുകൊല്ലം സംസ്‌ഥാനം ഭരിച്ചു എന്നതു മാത്രമാണ്‌ ഇവിടെ സംഭവിച്ചത്‌.

എന്നുവച്ചാല്‍ കാതലായ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കാതെയും അല്ലെങ്കില്‍ കാതലായ എന്തെങ്കിലും കോട്ടങ്ങളുണ്ടാക്കാതെയും ഭരണം മുന്നോട്ടു കൊണ്ടുപോയി എന്ന നേട്ടം. ഒടുവില്‍ നീണ്ട ഏഴുവര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കൊച്ചിയുടെ സ്‌മാര്‍ട്ട്‌സിറ്റിയുടെ കാര്യത്തില്‍ ഒരുകരാറില്‍ ഒപ്പുവയ്‌ക്കാന്‍ കഴിഞ്ഞു എന്നത്‌ ഒരുപക്ഷേ വലിയ നേട്ടമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന്‌ കഴിയുകയും ചെയ്യുന്നുണ്ട്‌. കരാറിലെ വ്യവസ്‌ഥകളുടെ മുടിനാരിഴ കീറി പരിശോധിച്ച്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി കേരളത്തിന്‌ നേട്ടമാണോ എന്ന്‌ വിലയിരുത്തുന്നതില്‍ ഇനി ഒരര്‍ത്ഥവുമില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ ആലോചിക്കേണ്ട ഒരുകാര്യം ഇങ്ങനെ ഒരു പദ്ധതി വിദേശസഹായത്തോടെ, അല്ലെങ്കില്‍ വിദേശികളുടെ മുതല്‍മുടക്കിനെ ആധാരമാക്കി നടത്തേണ്ടിയിരുന്നോ എന്നത്‌ മാത്രമാണ്‌. അത്രയേറെ സൗജന്യങ്ങളും സൗകര്യങ്ങളുമാണ്‌ ഈ സ്‌മാര്‍ട്ട്‌സിറ്റിയുടെ കാര്യത്തില്‍ ഗള്‍ഫിലെ സ്‌ഥാപനത്തിന്‌ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌. അത്‌ ആവശ്യമായിരുന്നില്ലെന്ന്‌ കേരളത്തിന്‌ ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവരില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌.

കേരളം വാസ്‌തവത്തില്‍ വളരെ ശോഭനമായ ഒരു ഭാവിയുടെ പാതയിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. അതിന്‌ ഏറെ കാരണങ്ങളുണ്ട്‌. ലോകംതന്നെ വലിയ മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത്‌ സംഭവിക്കുന്ന വിപ്ലവമാണതിനു കാരണം. അതു നേട്ടമാക്കി മാറ്റാന്‍ കേരളത്തിനു കഴിയുന്നുണ്ട്‌്. അതിലൊന്നും രാഷ്‌ട്രീയ ഭരണമാറ്റങ്ങള്‍ ഘടകമാകുന്നില്ല. അതിനെ ആധാരമാക്കിയാണ്‌ സംസ്‌ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച.

സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിലുള്ള നിക്ഷേപം കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നരലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്‌. കൃത്യമായി പറഞ്ഞാല്‍ 1,58,306 കോടി രൂപ. ഇതില്‍ വിദേശമലയാളികളുടെ മാത്രം നിക്ഷേപം 37065 കോടി രൂപയാണ്‌. അതേസമയം ബാങ്ക്‌ നിക്ഷേപവും വായ്‌പയും മുതല്‍മുടക്കും ചേര്‍ന്ന തുകയും തമ്മിലുള്ള അനുപാതം കണക്കാക്കിയാല്‍ 75.59 ശതമാനം മാത്രമാണ്‌.

ബാക്കിയുള്ള ഏതാണ്ട്‌ നാല്‌പതിനായിരം കോടി രൂപ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ സാമ്പത്തികവളര്‍ച്ചയുടെ ഒരു കുതിപ്പിനായിരിക്കും കേരളത്തിലെ ഭരണകൂടത്തിനു നേതൃത്വം നല്‍കാന്‍ കഴിയുക. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മാര്‍ഗമാണെന്ന്‌ കേരളം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം. സര്‍ക്കാരിന്റേയും ജനങ്ങളുടേയും സംയുക്‌ത സംരംഭമായ ആ വിമാനത്താവളം ഇന്ന്‌ ലോകത്തിനുതന്നെ ഏറ്റവും വലിയ മാതൃകയായിരിക്കുകയാണ്‌. നെടുമ്പാശേരി വിമാനത്താവള സംരംഭം ഇന്ന്‌ ലോകത്തിന്‌ മാതൃകയായി മാറിയെന്നു മാത്രമല്ല വിശ്വോത്തരമായ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെപോലും പഠനവിഷയമായി മാറിയിരിക്കുന്നു ആ സംഭവം.

സര്‍ക്കാര്‍ പൊതുജന സഹകരണ സംരംഭമായ ആ വിമാനത്താവളക്കമ്പനി മുടിഞ്ഞു നാറാണക്കല്ലു പിടിക്കുമെന്നു വിധിയെഴുതിയ സാമ്പത്തികവിദഗ്‌ദ്ധരൊക്കെ ഇന്നു മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്‌. കാരണം കഴിഞ്ഞ വര്‍ഷംതന്നെ ഇരുനൂറു കോടിയിലധികം നികുതി കൊടുത്തശേഷം കൊച്ചി വിമാനത്താവളക്കമ്പനി ലാഭമുണ്ടാക്കിയത്‌ 70 കോടിയില്‍പ്പരം രൂപയാണ്‌. അതുകൊണ്ടുതന്നെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ മാതൃകയില്‍ ഒരു സര്‍ക്കാര്‍ ബഹുജന സഹകരണ സംരംഭമായി കണ്ണൂരില്‍ ഇപ്പോള്‍ അന്തര്‍ദേശീയ വിമാനത്താവളമുയരാന്‍ തുടങ്ങിയിരിക്കുകയാണ്‌.

ഈ പശ്‌ചാത്തലത്തില്‍ നോക്കിയാല്‍ ഒരു സ്‌മാര്‍ട്ട്‌ സിറ്റിയല്ല അഞ്ച്‌ സ്‌മാര്‍ട്ട്‌സിറ്റികള്‍ സര്‍ക്കാര്‍ പൊതുജന സഹകരണ മേഖലയില്‍ ആരംഭിക്കാന്‍ കേരളത്തിനു കഴിയും. കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലെന്നതാണ്‌ വസ്‌തുത.

കാരണം അങ്ങനെയുള്ള സംരംഭങ്ങളില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും കിക്ക്‌് ബാക്കും കമ്മീഷനും ലഭിക്കുന്നതിന്‌ ഒരു സാധ്യതയുമില്ലെന്ന്‌ നേതാക്കള്‍ക്കറിയാം. ഇന്ന്‌ ഏത്‌ മുന്നണിക്കും ഏതു പാര്‍ട്ടിക്കും ഏതു നേതാവിനും താല്‍പ്പര്യം വിദേശസ്‌ഥാപനങ്ങളും വിദേശ കമ്പനികളുമായി കരാറുണ്ടാക്കുമ്പോള്‍ ലഭിക്കുന്ന കിക്ക്‌ബാക്കിന്റെ കാര്യത്തിലാണ്‌.

ജനങ്ങള്‍ കക്ഷിഭേദമന്യേ ഈവക കാര്യങ്ങളില്‍ പൂര്‍ണ ബോധവാന്മാരാകുമ്പോഴാണ്‌ കേരളത്തിന്റെ യഥാര്‍ഥ വളര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കുക.

Saturday, March 26, 2011

കഴുതയും കര്‍ഷകനും

ഒരിക്കല്‍ ഒരു കഴുത
ഒരാളുടെ കൃഷിയിടത്തിലിറങ്ങി.
അയാള്‍ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തി വലുതാക്കിയ
അയാളുടെ വിളകള്‍ ഓരോന്നായി കഴുത തിന്നു തുടങ്ങി,
'കഴുതയെ എങ്ങിനെ കൃഷിയിടത്തില്‍ നിന്നു പുറത്താക്കും?'
അയാള്‍ ആകുല ചിത്തനായി
ഉടനെ വീട്ടിലേക്ക് ഓടിച്ചെന്നു,
പ്രശ്‌നം ഗുരുതരമാണ്
ഉടന്‍ നടപടിയെടുക്കണം
അയാള്‍ വലിയൊരു വടിയും
ഒരു ചുറ്റികയും കുറച്ചാണികളും
ഒരു കാര്‍ഡ് ബോഡ് ഷീറ്റും സംഘടിപ്പിച്ചു,
എന്നിട്ട് കാര്‍ഡ് ബോര്‍ഡില്‍ ഇങ്ങനെ എഴുതി,
'കഴുത ഉടന്‍ എന്റെ കൃഷിയിടത്തില്‍ നിന്നും
പുറത്തു പോകണം'
ആ ഫലകം അയാള്‍ വലിയ വടിയില്‍ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു,
എന്നിട്ട് അതെടുത്ത് കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത്
ഉയരമുള്ള ഒരു സ്ഥലത്ത് കൊണ്ടു പോയി പ്രദര്‍ശിപ്പിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ
അതു കഴുതയുടെ മുമ്പില്‍ കാണിച്ചിട്ടും കഴുത പുറത്തു പോകാന്‍ കൂട്ടാക്കിയില്ല.

'കഴുതക്ക് എഴുത്തു വായിക്കാന്‍ കഴിയുന്നുണ്ടാവില്ല'
കര്‍ഷകന്‍ പരിതപിച്ചു
അയാള്‍ വീട്ടിലേക്ക് മടങ്ങി.
നന്നായി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ കുറെയധികം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കി.
കുട്ടികളെയും അയല്‍വാസികളെയും നാട്ടുകാരെയും കൂട്ടി
ഒരു 'പ്രകടനമായി' പാടത്തേക്കു ചെന്ന്
നിരനിരയായി നിന്ന്,
എല്ലാവരും ബോര്‍ഡുകള്‍ കൈകളിലേന്തി ഉറക്കെ ആക്രോശിച്ചു
'പുറത്തു പോകൂ..പുറത്തു പോകൂ.. കൃഷിയിടം വിട്ട് കഴുത പുറത്തു പോകൂ..'
'മൂരാച്ചികഴുത തുലയട്ടെ'
കഴുത മേയുന്ന പാടത്തിനു ചുറ്റും തടിച്ചു കൂടി വലയം തീര്‍ത്ത്
അവര്‍ ഉച്ചത്തില്‍ ഇങ്ങനെ അലറിക്കൊണ്ടിരുന്നു
'പുറത്തു പോകൂ, കഴുതേ,
പുറത്തു പോകുന്നതാണ് നിനക്ക് നല്ലത്'
കഴുത കഴുതയുടെ ജോലി നിര്‍ബാധം തുടര്‍ന്നു,
അത് വിളതിന്നു കൊണ്ടേയിരുന്നു,
ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്‌നമായില്ല.

അന്ന് സൂര്യന്‍ അസ്തമിച്ചു
ക്ഷീണിച്ചവശരായ ജനക്കൂട്ടം
നിരാശരായി അവരുടെ വീടുകളിലേക്ക് തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവര്‍ പുതിയ പോംവഴിയെക്കുറിച്ച് ആലോചിച്ചു,
കൃഷിയിടത്തിന്റെ ഉടമ അയാളുടെ വീട്ടില്‍ ചിന്താനിമഗ്‌നനായി
പുതിയ പദ്ധതിയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്നു.
അപ്പോഴേക്കും വിളവുകള്‍ മുക്കാല്‍ ഭാഗവും കഴുത തിന്നു തീര്‍ത്തിരുന്നു.
അയാള്‍ പുതിയ ഐഡിയ പുറത്തെടുത്തു,
കഴുതയുടെ ഒരു കോലം ഉണ്ടാക്കി
അതിനെ കഴുതയുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്തി
അതില്‍ പെട്രോളൊഴിച്ച് തീ കൊടുത്ത് കത്തിച്ചു
കത്തുന്ന കോലത്തിലേക്ക് ഒരു വട്ടം നോക്കിയ ശേഷം
കഴുത വീണ്ടു തന്റെ തീറ്റ തുടര്‍ന്നു.

'എന്തൊരു ധിക്കാരം!!
കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത്?'
അവര്‍ ആശ്ചര്യപ്പെട്ടു.
'കഴുതയുമായി ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഒരു നിവേദക സംഘത്തെ അയക്കാം'
അവര്‍ ഒന്നിച്ചഭിപ്രായപ്പെട്ടു.
അങ്ങനെ അവര്‍ കഴുതയെ സമീപിച്ചു
അവര്‍ കഴുതയോട് പറഞ്ഞു:
'ഈ കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു,
ന്യായം അയാളുടെ പക്കലാണ്, നീ എന്തായാലും ഇവിടം വിട്ടു പോകണം'
കഴുത അവരെ നോക്കി വീണ്ടും വിള തിന്നാനാരംഭിച്ചു

നിരന്തരമായ ശ്രമങ്ങള്‍ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല,
ഒടുവില്‍ ഉടമസ്ഥന്‍ ഒരു മധ്യസ്ഥന്‍ മുഖേന
ഇങ്ങനെ ഒരു നിര്‍ദ്ദേശം കഴുതയെ അറിയിച്ചു
'കൃഷിയിടത്തിന്റെ ഉടമ
കൃഷി നിലത്തിന്റെ ചില ഭാഗം
വിട്ടു കൊടുത്ത് ഒരു നീക്കു പോക്കിന് തയ്യാറാണ്'
കഴുത മറുപടിയൊന്നും പറഞ്ഞില്ല
ഉടമ ചോദിച്ചു:
'മൂന്നിലൊന്ന്?'
കഴുത മിണ്ടാന്‍ കൂട്ടാക്കിയില്ല
അയാള്‍ ചോദിച്ചു
'പകുതി?'
കഴുത അപ്പോഴും നിശബ്ദത പാലിച്ചു
'ശരി.. എങ്കില്‍ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ... എന്നാലും അധികമാകരുത്'

കഴുത തല ഉയര്‍ത്തി
അപ്പോഴേക്കും അതിന്റെ വയര്‍ നന്നായി നിറഞ്ഞിരുന്നു.
അത് മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു
എന്നിട്ട് എല്ലാവരെയുമായി നോക്കി.
ജനങ്ങള്‍ സന്തോഷിച്ചു
'അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു'
അവര്‍ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ കുറെ കുറ്റികള്‍ കൊണ്ടു വന്ന്
കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച്
ഒരു ഭാഗം കഴുതക്കു നല്‍കി.
മറ്റേ ഭാഗം അയാളുമെടുത്തു.

പിറ്റേന്നു രാവിലെ കര്‍ഷകന്‍ വന്നു നോക്കിയപ്പോള്‍
കഴുത തന്റെ ഭാഗം ഒഴിവാക്കി
കര്‍ഷകന്റെ ഭാഗത്തില്‍ കടന്ന്
വിളവു തിന്നുന്നതാണു കണ്ടത്.

നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ വീണ്ടും
പ്ലക്കാര്‍ഡുകളും പ്രകടനങ്ങളുമായി
വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി
പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവര്‍ ഭയന്നു.
ഇത് നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും
മറ്റെവിടെ നിന്നോ വന്നതാണെന്നും
അതാണിതിനു മനസ്സിലാകാത്തതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച്
വേറെ നാട്ടിലേക്ക് പോകാനുള്ള വഴികള്‍ ആലോചിച്ചു.
പക്ഷെ ഹതാശയരായ മുഴുവന്‍ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട്
അപ്പോള്‍ അവരുടെ ഇടയില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ചാടി വന്ന്
ഒരു വടിയെടുത്ത്
പാടത്തേക്കിറങ്ങിച്ചെന്ന്
കഴുതയുടെ മുതുകത്ത് നാല് വീക്കു വെച്ചു കൊണ്ടുത്തു
അടികൊണ്ട് പുളഞ്ഞ കഴുത
നിലവിളിച്ചു കൃഷിയിടത്തിനു
പുറത്തേക്ക് ഓടിപ്പോയി.
'ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ?'
അതോ ഇതു മാന്ത്രിക വിദ്യയോ?'
അവര്‍ വിളിച്ചു പറഞ്ഞു
'ഈ കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു
ആളുകള്‍ ഇനി നമ്മെ പരിഹസിക്കും'
ഉടനെ അവര്‍ സംഘം ചേര്‍ന്ന്
ആ ചെറുപ്പക്കാരനെ കൊന്നു കളയുകയും
ആളുകള്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കാന്‍
കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു.
പിന്നീടവര്‍ ആ ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.

കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍
ധാരാളമാണെനിക്കെന്നും

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍

എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം

ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി

കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം

ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

ഞാനെനിയ്‌ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ് കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ

Monday, March 21, 2011

Yes, virgina there is a santa claus

Eight-year-old Virginia O'Hanlon wrote a letter to the editor of New York's Sun, and the quick response was printed as an unsigned editorial Sept. 21, 1897. The work of veteran newsman Francis Pharcellus Church has since become history's most reprinted newspaper editorial, appearing in part or whole in dozens of languages in books, movies, and other editorials, and on posters and stamps.


'DEAR EDITOR: I am 8 years old.
'Some of my little friends say there is no Santa Claus.
'Papa says, 'If you see it in THE SUN it's so.'
'Please tell me the truth; is there a Santa Claus?

'VIRGINIA O'HANLON.
'115 WEST NINETY-FIFTH STREET.'

VIRGINIA, your little friends are wrong. They have been affected by the skepticism of a skeptical age. They do not believe except [what] they see. They think that nothing can be which is not comprehensible by their little minds. All minds, Virginia, whether they be men's or children's, are little. In this great universe of ours man is a mere insect, an ant, in his intellect, as compared with the boundless world about him, as measured by the intelligence capable of grasping the whole of truth and knowledge.

Yes, VIRGINIA, there is a Santa Claus. He exists as certainly as love and generosity and devotion exist, and you know that they abound and give to your life its highest beauty and joy. Alas! how dreary would be the world if there were no Santa Claus. It would be as dreary as if there were no VIRGINIAS. There would be no childlike faith then, no poetry, no romance to make tolerable this existence. We should have no enjoyment, except in sense and sight. The eternal light with which childhood fills the world would be extinguished.

Not believe in Santa Claus! You might as well not believe in fairies! You might get your papa to hire men to watch in all the chimneys on Christmas Eve to catch Santa Claus, but even if they did not see Santa Claus coming down, what would that prove? Nobody sees Santa Claus, but that is no sign that there is no Santa Claus. The most real things in the world are those that neither children nor men can see. Did you ever see fairies dancing on the lawn? Of course not, but that's no proof that they are not there. Nobody can conceive or imagine all the wonders there are unseen and unseeable in the world.

You may tear apart the baby's rattle and see what makes the noise inside, but there is a veil covering the unseen world which not the strongest man, nor even the united strength of all the strongest men that ever lived, could tear apart. Only faith, fancy, poetry, love, romance, can push aside that curtain and view and picture the supernal beauty and glory beyond. Is it all real? Ah, VIRGINIA, in all this world there is nothing else real and abiding.

No Santa Claus! Thank God! he lives, and he lives forever. A thousand years from now, Virginia, nay, ten times ten thousand years from now, he will continue to make glad the heart of childhood

Wednesday, March 16, 2011

സ്‌ഥാനാര്‍ഥികളെ ജനങ്ങള്‍ കൂടി തീരുമാനിക്കട്ടെ

പി.സുരേന്ദ്രന്‍


ഒരു യു.ഡി.എഫ്‌. നേതാവ്‌ ഒരു പത്രസ്‌ഥാപനത്തിന്റെ ഓഫീസില്‍ ചെന്നു സംസാരിച്ച കാര്യം ഒരു പത്രപ്രവര്‍ത്തകന്‍ ഞാനുമായി പങ്കുവെച്ചു. യു.ഡി.എഫ്‌. പ്രതീക്ഷകള്‍ പൊടുന്നനെ അട്ടിമറിഞ്ഞതിനെപ്പറ്റിയാണു നേതാവ്‌ സംസാരിച്ചത്‌. ഏകപക്ഷീയമായി വിജയിച്ചു കയറുമെന്ന്‌ അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. വിജയിച്ചാല്‍ തന്നെ നന്നേ പ്രയാസപ്പെട്ട്‌, സീറ്റു പെറുക്കിയെടുത്തു വിജയിക്കുന്നതായിരിക്കും.

ഇതു ജനാധിപത്യത്തിന്റെ ഒരു സാധ്യതയാണ്‌. ഏതു ചരിത്രമുഹൂര്‍ത്തത്തിലും ഒരു അട്ടിമറി പ്രതീക്ഷിക്കാവുന്നവിധം ജനതയുടെ മനോഭാവം മാറിക്കൊണ്ടിരിക്കും. വോട്ടുകള്‍ മാറിമറിയാന്‍ അത്ര സമയമൊന്നും വേണ്ട. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനു വല്ലാത്ത ആത്മവിശ്വാസമായിരുന്നു. യു.ഡി.എഫ്‌. നേതാക്കളുടെ ശരീരഭാഷ ആകെ മാറിപ്പോയി. ജനങ്ങള്‍ കാണിക്കുന്ന ഉദാരതയാണു രാഷ്‌ട്രീയ നേതാക്കളുടെ ഭാവി രൂപപ്പെടുത്തുന്നത്‌. തെരഞ്ഞെടുപ്പു കഴിയുന്നതോടെ അവര്‍ ജനങ്ങളെ മറക്കുകയും ചെയ്യും. സമരോത്സുകതയിലൂടെയായിരിക്കണം രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അവരുടെ പരാജയത്തില്‍നിന്നു കര കയറേണ്ടത്‌. യു.ഡി.എഫിന്‌ അതു കഴിഞ്ഞിട്ടുമില്ല.

ജാതി/ഗോത്ര/സമുദായ പിന്തുണയോടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നു. അഴിമതിയിലും പെണ്‍വിഷയത്തിലും ഒക്കെ അകപ്പെട്ടവര്‍ക്കുവേണ്ടി സിന്ദാബാദ്‌ വിളിക്കുന്ന വിധം സമുദായ രാഷ്‌ട്രീയം ജീര്‍ണിച്ചു.

ബാലകൃഷ്‌ണപിള്ളയ്‌ക്കുവേണ്ടി നടന്ന റാലി ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ പിന്തുണയുള്ള ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ അഹങ്കാരവും ജീര്‍ണതയുമാണു വെളിപ്പെടുത്തുന്നത്‌. ഇത്രയ്‌ക്കു പാടില്ല. നായര്‍ രാഷ്‌ട്രീയം അത്രയ്‌ക്കു ജീര്‍ണിച്ചുകഴിഞ്ഞോ കേരളത്തില്‍? ഞങ്ങളും ഇക്കാര്യത്തില്‍ അത്ര മോശമല്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു മാപ്പിള രാഷ്‌ട്രീയവും പിന്നില്‍ തന്നെ ഉണ്ടല്ലോ. മലയാളിയെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. അബ്‌ദുള്‍ നാസര്‍ മഅദനിയെ പിന്തുണയ്‌ക്കുന്നതില്‍ പോലും ഒരന്തസുണ്ട്‌. മദനി ജയിലില്‍ കിടക്കുന്നത്‌ എന്തായാലും ഒരു രാഷ്‌ട്രീയ നിലപാടാണ്‌. ആ രാഷ്‌ട്രീയത്തെ നമുക്ക്‌ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

മാവോയിസ്‌റ്റ് നിലപാടുകളിലുമുണ്ട്‌ ഒരു രാഷ്‌ട്രീയം. തീര്‍ച്ചയായും ഭാരതത്തിലെ ഭരണകൂടത്തെയും നിയമവ്യവസ്‌ഥയേയും അംഗീകരിക്കില്ലെന്ന്‌ ഒരു വ്യക്‌തിക്കു വേണമെങ്കില്‍ പറയാം. പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യാം. അതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നതിലോ എന്തിനു തൂക്കിലേറ്റപ്പെടുന്നതില്‍ പോലുമോ ഒരന്തസുണ്ട്‌. പക്ഷേ, അഴിമതിയുടെ പേരിലും പെണ്‍വിഷയത്തിന്റെ പേരിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ ഒരന്തസുമില്ല. അത്തരക്കാര്‍ക്കുവേണ്ടി അണികള്‍ തെരുവിലിറങ്ങുന്നത്‌ അശ്ലീലം തന്നെയാണ്‌. സമുദായത്തിലെ സദാചാരം നിലനില്‍ക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള സമുദായമാണു മുസല്‍മാന്റേത്‌. എന്നിട്ടും ഇപ്പോള്‍ ആ സമുദായം മുസ്ലിം രാഷ്‌ട്രീയത്തിന്റെ പേരില്‍ പെരുമാറുന്ന രീതികള്‍ പടച്ചോന്‍ പൊറുക്കുന്നതാണോ? തന്റെ സവര്‍ണ പശ്‌ചാത്തലമാണു ബാലകൃഷ്‌ണപിള്ളയ്‌ക്കു സഹായകമായത്‌.

സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്കുവേണ്ടി മുസല്‍മാന്‍മാരോ ദളിതരോ ആണു ജാഥ നടത്തിയതെങ്കിലോ? എന്തായിരിക്കും മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ഹാലിളക്കം. മാവോയിസ്‌റ്റ് ഭീഷണി, മുസ്ലിം തീവ്രവാദ ഭീഷണി എന്നൊക്കെ പറഞ്ഞ്‌ എന്തെല്ലാം കഥകള്‍ മെനഞ്ഞിരിക്കും? സത്യത്തില്‍ യു.ഡി.എഫ്‌. ഒരങ്കലാപ്പിലെത്തിയിട്ടുണ്ട്‌. അതിന്റെ പ്രകടനമാണു ബാലകൃഷ്‌ണപിള്ള വിഷയത്തില്‍ സംഭവിച്ചത്‌. കേരളത്തില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കും തീര്‍ത്തും സുരക്ഷിതമെന്നു പറയാവുന്ന ഒരു സീറ്റുമില്ല. ഇനി മുതല്‍ പ്രശ്‌നാധിഷ്‌ഠിത പിന്തുണയേ ജനങ്ങള്‍ നല്‍കൂ. സുരക്ഷിത സീറ്റിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നതു ലീഗായിരുന്നു. ആ അഹങ്കാരത്തെയാണു കുറ്റിപ്പുറത്ത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താത്തമാരെല്ലാം ചേര്‍ന്നു കുഴിച്ചുമൂടിയത്‌.

കഷ്‌ടിച്ച്‌ ആ പരുക്കില്‍നിന്നു ലീഗ്‌ കരകേറിയതേയുള്ളൂ. അതില്‍ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിനു വലിയ പങ്കുണ്ട്‌. പരമ്പരാഗത ലീഗ്‌ രാഷ്‌ട്രീയത്തിന്‌ അപരിചിതമായ ചുവടുകള്‍ വെച്ചാണു യൂത്ത്‌ലീഗ്‌ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധ നേടിയത്‌. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്‌ കേരളീയ സാമൂഹിക ജീവിതത്തില്‍ കേവല സമുദായ ചിന്തയുടെ അതിരു ഭേദിച്ചു സക്രിയമായി ഇടപെട്ടു യൂത്ത്‌ലീഗ്‌. ഒരു ധൈഷണിക നേതൃത്വത്തിന്റെ സാന്നിധ്യവും അത്‌ അടയാളപ്പെടുത്തി. ലീഗ്‌ തോല്‍ക്കാന്‍ പാടില്ല എന്നു കരുതുന്ന ഒരാളാണു ഞാന്‍. മുസ്ലിം രാഷ്‌ട്രീയത്തെ ജനാധിപത്യത്തിന്റെ സര്‍ഗാത്മകതയില്‍ നിലനിര്‍ത്തുന്നതില്‍ ലീഗിന്റെ പങ്ക്‌ വളരെ വലുതാണ്‌. തീര്‍ച്ചയായും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ സദാചാരപരമായ ജാഗ്രത കൊണ്ടു ലീഗിന്‌ ഈ പ്രതിസന്ധിയെ മറികടക്കാം. ഹരിതപതാക നെഞ്ചിലേറ്റി നടക്കുന്ന പാവപ്പെട്ട മാപ്പിള മക്കളോടു സ്വകാര്യമായി ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും ലീഗിനു പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍. ലീഗിനെ നിയന്ത്രിക്കുന്ന ആത്മീയ നേതൃത്വത്തിനും ജാഗ്രത ഇല്ലാതായി. പാണക്കാട്ടുനിന്നു കേരളം പ്രതീക്ഷിക്കുന്ന ഉദാത്തമായ ചില നിലപാടുകളുണ്ട്‌.

സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണ്‌. പല മണ്ഡലങ്ങളിലും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്ന സ്‌ഥാനാര്‍ഥികളുണ്ട്‌. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ അതിരിനപ്പുറത്തേക്കു വളര്‍ന്ന ജനനേതാക്കള്‍. അവരില്‍ സ്‌ത്രീകളും പുരുഷന്മാരുമുണ്ട്‌. കോട്ടയം മണ്ഡലത്തിന്റെയൊക്കെ ചില പുതിയ വിശേഷങ്ങള്‍ പത്രങ്ങളില്‍ കണ്ടു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഭൂപടത്തിലൊന്നുമില്ലാത്ത ഏതോ ഒരു ചക്കിക്കുവേണ്ടി പിതാവായ കേന്ദ്രമന്ത്രി കരുനീക്കം നടത്തുന്ന വാര്‍ത്ത. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലൊക്കെ ഇതിലപ്പുറവും നടക്കും. ആ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വെല്ലുവിളിയാവുന്ന സ്‌ഥാനാര്‍ഥിയുടെ പേരു കോട്ടയത്തെ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ മാത്രമല്ലല്ലോ അറിയാവുന്നത്‌? ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും അറിയാം.

പ്രസ്‌ഥാനത്തിനുവേണ്ടി ജീവിതം തന്നെ കളഞ്ഞവരെ ക്രൂരമായി തഴഞ്ഞ്‌ ഇറക്കുമതികള്‍ക്കുവേണ്ടി ജയ്‌ വിളിക്കാന്‍ പോയി പാപം ഏറ്റുവാങ്ങുന്നത്‌ എന്തിനാണെന്ന്‌ ഉമ്മന്‍ചാണ്ടിയും രമേശും സുധീരനുമൊക്കെ ആലോചിക്കട്ടെ. പക്ഷേ, പാര്‍ട്ടികള്‍ക്കു പുറത്താണു ജയിക്കാനുള്ള വോട്ട്‌ എന്ന്‌ അവരറിയണം.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പരാധീനത ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യമാണ്‌. ജയിച്ചില്ലേലും എതിര്‍ ഗ്രൂപ്പുകാരനു പാര പണിതാല്‍ മതി എന്ന തോന്നല്‍ മനോരോഗം പോലെ കോണ്‍ഗ്രസിനെ ഗ്രസിക്കുകയാണോ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിയെ വീഴ്‌ത്തിയത്‌ ഈ മനോരോഗമാണ്‌. പട്ടാമ്പിയില്‍ പോയി അന്വേഷിച്ചാല്‍ അതറിയാം. ആരാധ്യനായ ഒരു കോണ്‍ഗ്രസ്‌ നേതാവിനെതിരേ പ്രാദേശിക നേതൃത്വത്തില്‍ നടന്ന നീക്കം ഫലത്തില്‍ രാജേഷിനു ഗുണമായി. പാച്ചേനി ഇരയുമായി. ഇത്തരം ചതികളാണു കോണ്‍ഗ്രസിന്റെ ശാപം.

കേരളത്തില്‍ അരാഷ്‌ട്രീയ മനസുള്ള മധ്യവര്‍ഗം പെരുകുന്നു. അവരാണു തെരഞ്ഞെടുപ്പിലെ സമവാക്യങ്ങളെ തെറ്റിക്കുന്നത്‌. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാക്കുന്നതും അവരാണ്‌. അരാഷ്‌ട്രീയത മറ്റൊരു പ്രശ്‌നമാണെങ്കിലും ഈ മധ്യവര്‍ഗമനസ്‌ ജനാധിപത്യത്തില്‍ ഒരനുഗ്രഹമാണ്‌. അധികാര ഭ്രമം കൊണ്ടു രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കു നില തെറ്റാതിരിക്കാന്‍ അതു നല്ലതാണ്‌.

അച്യുതാനന്ദനെ മാത്രം മുന്നില്‍വച്ചുകൊണ്ടാണ്‌ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ അത്‌ അവരുടെ രാഷ്‌ട്രീയമായ പരാധീനതയാണ്‌. കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ വ്യക്‌തികളെ ആശ്രയിച്ചുകൂടാ. വി.എസ്‌. എന്ന വ്യക്‌തിയെ ആരാധിക്കേണ്ടതില്ല. ഒരിക്കല്‍ വി.എസ്‌. ഉയര്‍ത്തിയ രാഷ്‌ട്രീയത്തെ അദ്ദേഹം തന്നെ ഇപ്പോള്‍ പിന്തുണയ്‌ക്കുമോ? ഇല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ജനപക്ഷ രാഷ്‌ട്രീയം ഇല്ലാത്ത വി.എസിനെക്കൊണ്ടു മലയാളിക്ക്‌ ഒരു പ്രയോജനവുമില്ല. ആര്‍ക്കും അനുകൂല തരംഗമില്ലാത്ത ഒരു തെരഞ്ഞെടുപ്പാണിത്‌. അതിനാല്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ ജാഗ്രത വേണ്ടിവരും.

ചെറു പാര്‍ട്ടികള്‍ക്കു വിലപേശല്‍ അവസരം നല്‍കാത്ത ഭൂരിപക്ഷം മുഖ്യധാരാ പാര്‍ട്ടികള്‍ക്കു ലഭിക്കണം. അതിനുള്ള സാധ്യത നന്നേ കുറഞ്ഞ അന്തരീക്ഷണമാണുള്ളത്‌. ഈ തെരഞ്ഞെടുപ്പിനു ശേഷം തൂക്കു നിയമസഭ വന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. ഗൗരിയമ്മയുടെ ഭീഷണിക്കുപോലും വഴങ്ങേണ്ട വിധത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ദുര്‍ബലമാവുകയാണ്‌. ഒരു പഞ്ചായത്തു പോലും ഒറ്റയ്‌ക്കു പിടിക്കാന്‍ കെല്‍പ്പില്ലാത്ത ഇത്തരം പാര്‍ട്ടികളെ ഏറ്റി നടക്കേണ്ടിവരുന്നതാണു കോണ്‍ഗ്രസിന്റെ ശാപം. വീരേന്ദ്രകുമാറും ജനതാദളുമാണു യു.ഡി.എഫിന്റെ പുതിയ സാധ്യത. യു.ഡി.എഫിന്‌ ഒരു ഇടത്‌/സോഷ്യലിസ്‌റ്റ് മനസു നല്‍കാന്‍ ആ പാര്‍ട്ടിക്കു സാധിക്കും. ചെറുതെങ്കിലും സുശക്‌തമായ അടിത്തറയും നിലപാടുകളും ആ പാര്‍ട്ടിക്കുണ്ട്‌. യു.ഡി.എഫില്‍ അതു തിരിച്ചറിയപ്പെടുന്നുണ്ടോ എന്നു സംശയമാണ്‌.

മലബാറിനെ സംബന്ധിച്ച്‌ എല്‍.ഡി.എഫിനുണ്ടായ വലിയ നഷ്‌ടമാണു വീരനിലൂടെ സംഭവിച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫിന്‌ അതു ലാഭമായി മാറേണ്ടതുമാണ്‌. എത്ര വലിയ ജനനേതാവാണെങ്കിലും ഗൗരിയമ്മയ്‌ക്കിനി കേരള രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്‌തിയുമില്ല. ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ കേരളമറിയുന്ന ഒരു നേതാവും അവര്‍ക്കില്ല. എന്നിട്ടും ഈ ഈര്‍ക്കില്‍ പാര്‍ട്ടി ഇത്രയ്‌ക്ക് അഹങ്കരിക്കുന്നത്‌ എന്തിനാണാവോ?

Sunday, March 13, 2011

സീറ്റ് ഭിക്ഷാടനം-ഇന്ദ്രന്‍

സീറ്റ് വിഭജന- സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ കെ.പി.സി.സി. ഓഫീസിലെ ബഹളം കണ്ട് പരിഹസിക്കേണ്ട. കോണ്‍ഗ്രസ് പ്രതിഭാസമ്പന്നമായ പാര്‍ട്ടിയാണ്. എം. എല്‍.എ. ആകാന്‍ ഏറ്റവും യോഗ്യന്‍ താന്‍തന്നെ എന്നുവിശ്വസിക്കുന്ന 101 കോണ്‍ഗ്രസ്സുകാര്‍ ഓരോ മണ്ഡലത്തിലും കാണും. അവര്‍ക്കും അനുയായികള്‍ക്കും ഇന്ദിരാഭവനിലേക്ക് പോയല്ലേ പറ്റൂ. ജയിക്കണമെങ്കില്‍ ഇന്നയാളെത്തന്നെ സ്ഥാനാര്‍ഥിയാക്കണം എന്നുപറയാനൊരു സംഘം, ആരെ സ്ഥാനാര്‍ഥിയാക്കിയാലും മറ്റവനെ ആക്കരുതെന്ന് പറയാനൊരു സംഘം...അങ്ങനെയാണ് തിരുവനന്തപുരത്തെ ട്രാഫിക് ബ്ലോക്കാവുന്നത്. ഇ.അഹമ്മദ് റെയില്‍വേ വകുപ്പില്‍ത്തന്നെയായിരുന്നെങ്കില്‍ ഓരോ സ്‌പെഷല്‍ തീവണ്ടി സീസണ്‍ തീരുംവരെ ഏര്‍പ്പെടുത്താമായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക എന്നത് ഏത് പാര്‍ട്ടിയുടെയും മോഹമാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും. യു.ഡി.എഫിനെ അക്കാര്യത്തില്‍ തോല്പിക്കാനാവില്ല. സീറ്റിന് വേണ്ടിയുള്ള കടിപിടി കണ്ട് വോട്ടര്‍മാര്‍ മുന്നണിയെ കൈവെടിയുമെന്നൊന്നും ഭയപ്പെടേണ്ട. വെടിയുമായിരുന്നെങ്കില്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെടിയേണ്ടതായിരുന്നു. സീറ്റ് വിതരണ കടിപിടിയില്‍ സര്‍വകാല റെക്കോഡ് ആയിരുന്നു അന്നത്തേത്. ഹൈക്കമാന്‍ഡിലേക്കുള്ള പാച്ചിലും ടിക്കറ്റ് വാങ്ങാനുള്ള ക്യൂവിലെ കാലുവാരലും സ്ഥാനാര്‍ഥികളെ മാറ്റിമറിക്കലും നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിവസത്തിന് ശേഷവും തുടരുന്നുണ്ടായിരുന്നു. ലീഡറുടെ അവസാനത്തെ വലിയ അങ്കം ആയിരുന്നു അത്. എന്നിട്ടെന്താണ് സംഭവിച്ചത്? യു.ഡി.എഫിന് സീറ്റ് നുറാണ് കിട്ടിയത്. 2006 ല്‍ പൂരം സി.പി.എം. കോലായയിലേക്ക് നീങ്ങി. വി.എസ്സിന്റെ പേര് വെട്ടുന്നതിന്റെയും ചേര്‍ക്കുന്നതിന്റെയും കോലാഹലം കാരണം ചാനലുകാര്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയുമൊന്നും കണ്ടാല്‍ വകവെക്കാതായിരുന്നു. ജയിച്ചത് സി.പി.എം-നൂറുസീറ്റ്.

ഇത്തവണത്തെ യു.ഡി.എഫ്. സീറ്റ് വിഭജനം മെഗാ ഷോ ആയിരിക്കുമെന്ന് രണ്ടുവര്‍ഷംമുമ്പേ ഉറപ്പായിരുന്നു. 140 സീറ്റ് രണ്ട് മുന്നണിയിലെയും ഏതെങ്കിലും ഒരു കക്ഷിയുടെ സിറ്റിങ് സീറ്റ് ആയതുകൊണ്ട് മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ വലിയ കോലാഹലം ഉണ്ടാകാറില്ല. സിറ്റിങ് സീറ്റ് എന്നുപറഞ്ഞാല്‍ ഒരു കക്ഷിക്ക് ലോകാവസാനം വരെ ചാര്‍ത്തിക്കൊടുത്ത സീറ്റ് എന്നാണ് അര്‍ഥം. സീറ്റ് വിഭജനത്തില്‍ ചില്ലറ കൊടുക്കല്‍വാങ്ങല്‍ മാറ്റങ്ങളേ ഉണ്ടാകാറുള്ളൂ. സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് വലിയ വെടിക്കെട്ടുകള്‍ ഉണ്ടാകാറുള്ളത്. മുന്നണിക്കകത്ത് ഊക്കന്‍ അടിപിടി ഉണ്ടാക്കണമെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. സിറ്റിങ് സീറ്റ് കുറെ കൈവശമുള്ള ഒരു പാര്‍ട്ടിയെ അങ്ങോട്ടുകയറ്റിവിടുക. ബാക്കി അവരായിക്കൊള്ളും.

എത്ര കക്ഷികളാണ് ഇത്തവണ അങ്ങനെ യു.ഡി.എഫില്‍ എത്തിയത് എന്ന് ഉമ്മന്‍ചാണ്ടിക്കോ പി.പി.തങ്കച്ചനോ നിശ്ചയമുണ്ടാകണമെന്നില്ല. ഇരുപത്തഞ്ച്-മുപ്പത് കൊല്ലത്തിനിടയില്‍ ജയിച്ചതും തോറ്റതുമെല്ലാം സിറ്റിങ് സീറ്റ് എന്ന നിര്‍വചനത്തില്‍ പെടും. അങ്ങനെ പരിഗണിച്ചാല്‍ യു.ഡി.എഫിന് മത്സരിക്കാന്‍ 300 സീറ്റുകളെങ്കിലും കിട്ടിയാലേ എല്ലാ സിറ്റിങ്ങുകാര്‍ക്കും കസേര കൊടുക്കാന്‍ പറ്റൂ. സോഷ്യലിസ്റ്റ് ജനത, ജോസഫ് കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. എന്നിവയ്ക്കുപുറമെ കണ്ടാലറിയുന്ന അസംഖ്യം പ്രതികള്‍ വേറെയും ഉണ്ട് കെ.പി.സി.സി.യുടെ കോലായയില്‍.

ഓരോ പത്തുകൊല്ലം കൂടുമ്പോഴും യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കുണ്ടാകുന്ന മസിലുവീങ്ങും. യു.ഡി.എഫിന് ജയസാധ്യത കൂടുക പത്താം വര്‍ഷത്തിലാണല്ലോ. പത്താം മാസത്തിലെന്ന പോലെ ഘടകകക്ഷികള്‍ വീങ്ങിവരും. ശക്തി വര്‍ധിച്ചതായി ഓരോ ഘടകകക്ഷിക്കും തോന്നും. ഉടനെ അതിനൊത്ത സീറ്റ് ചോദിക്കുകയായി. മക്കള്‍ അച്ഛനോട് കാശ് ചോദിക്കുന്ന ലാഘവത്തിലാണ് ഘടകകക്ഷികള്‍ മുന്നണിയിലെ വലിയേട്ടനോട് സീറ്റ് ചോദിക്കുക. എവിടെ നിന്നാണ് എടുത്തുകൊടുക്കുക എന്നറിയേണ്ട കാര്യമില്ല. അച്ഛന് ആരോടെങ്കിലും കടം വാങ്ങിയെങ്കിലും കൊടുക്കാം. വലിയേട്ടന് അതും പറ്റില്ല. ഇക്കുറി യു.ഡി.എഫിലെ ഏറ്റവും വലിയ മസിലുവീക്കം കെ.എം.മാണിക്കാണ്. 22 സീറ്റാണ് ചോദിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലോ മറ്റോ അത്രയും സീറ്റ് പാര്‍ട്ടിക്ക് അനുവദിച്ചിരുന്നുവത്രെ. ഏത് കക്ഷിക്കാണ് ശക്തി വര്‍ധിക്കാതിരുന്നത്? എഴുന്നേറ്റ് നടക്കാന്‍ ശേഷിയില്ലാത്ത ജെ.എസ്.എസ്, സി.എം.പി, ഏതോ ഒരിനം ആര്‍.എസ്.പി. എന്നിവയ്ക്കുപോലും ശേഷി വര്‍ധിച്ചിട്ടുണ്ട്. എന്താണ് അതിന് കഴിച്ച ഉത്തേജക മരുന്ന് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഘടകകക്ഷികളുടെ ശക്തി കൂടിയതിന് ആനുപാതികമായി കോണ്‍ഗ്രസ്സിന്റെ ശക്തി കുറഞ്ഞെങ്കിലേ ഓരോരുത്തര്‍ക്കും ആവശ്യമുള്ളത്ര സീറ്റ് വിട്ടുകൊടുക്കാന്‍ പറ്റൂ. അതൊട്ടുസംഭവിക്കുകയുമില്ല, സംഭവിച്ചാലൊട്ട് സമ്മതിക്കുകയുമില്ല.

യാചകനല്ല ഭിക്ഷയുടെ വലിപ്പം നിര്‍ണയിക്കുക. വലിയേട്ടനാണ് കക്ഷിക്ക് എത്ര കൊടുക്കണം എന്ന് തീരുമാനിക്കുക. രണ്ട് മുന്നണിയിലും അതുതന്നെ സ്ഥിതി. പക്ഷേ, രണ്ടിടത്തെയും നടപടിക്രമത്തില്‍ വലിയ വ്യത്യാസമുണ്ട്. യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയാല്‍ പിന്നെ കൊടും ചര്‍ച്ചയാണ്; രാവും പകലും. ഊണും ഉറക്കവും ഇല്ല. ഉമ്മന്‍ചാണ്ടിയുടെ ചങ്കിന് കുത്താം, ചെന്നിത്തലയുടെ തലയ്ക്ക് മേടാം, തങ്കച്ചന്റെ മുണ്ടൂരാം. ഉടന്‍ മുന്നണി വിടുമെന്ന് പത്രസമ്മേളനം വിളിച്ച് ഭീഷണിപ്പെടുത്താം. ഉമ്മന്‍ ചാണ്ടിയും കൂട്ടാളികളും കരയുകയും പറയുകയുമൊക്കെ ചെയ്‌തേക്കും. പക്ഷേ, ഓരോരുത്തര്‍ക്കും എത്ര കൊടുക്കണമെന്ന് വലിയേട്ടന്‍തന്നെയാണ് തീരുമാനിക്കാറുള്ളത്. തൃപ്തിയില്ലാത്തവര്‍ക്ക് പോകാം..എങ്ങോട്ട് പോകാനാണ്! എല്‍.ഡി.എഫില്‍ അധികം ഡയലോഗിനൊന്നും ചാന്‍സില്ല. കുട്ടികള്‍ ക്ലാസില്‍ മാര്‍ക്ക് ചോദിക്കുന്നതുപോലെയാണ് ഘടകകക്ഷികള്‍ സീറ്റ് ചോദിക്കുക. ഒന്ന് കിണുങ്ങുകയൊക്കെ ചെയ്യാം. മാഷ് കണ്ണുരുട്ടുന്നതുവരെയേ അതും നടക്കൂ. പിന്നെ കിട്ടിയതും വാങ്ങി അവനവന്റെ സീറ്റില്‍ പോയിരുന്നേ പറ്റൂ. സീറ്റ് കൊടുത്താല്‍ പരീക്ഷ ജയിപ്പിക്കുന്ന കാര്യം മാഷ് നോക്കിക്കൊള്ളും. എല്‍.ഡി.എഫില്‍ വലിയേട്ടന്റെ വക പാരകള്‍ വോട്ടിങ്ങില്‍ പതിവില്ല. പണ്ട് ഒട്ടുമില്ല, ഈയിടെയായി കുറച്ചൊക്കെയുണ്ട്. യു.ഡി.എഫില്‍ സീറ്റ് കിട്ടിയതുകൊണ്ടുമാത്രം കാര്യമില്ല. കടമ്പ കടന്നാലേ കടന്നൂ എന്നുപറയാനാവൂ. ഏത് സമയത്തും കാലുവാരി വീഴ്ത്താം.

സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ തലക്കെട്ടുകളും എക്‌സ്‌ക്ലൂസീവുകളും ഉണ്ടാക്കാന്‍ അവസരം കൊടുത്തില്ല എന്ന പരിഭവം മാധ്യമ സിന്‍ഡിക്കേറ്റിന് ഉണ്ടാവരുതെന്ന് സി.പി.എമ്മിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വി.എസ്.അച്യുതാനന്ദന്റെ കാര്യം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് കേന്ദ്രകമ്മിറ്റി, സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, സ്റ്റേറ്റ് കമ്മിറ്റി, ജില്ലാകമ്മിറ്റി, ഏരിയാ കമ്മിറ്റി എന്നിങ്ങനെ താഴോട്ടും പിന്നെ മേലോട്ടും രണ്ടുവട്ടം തട്ടിക്കളിക്കാന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ അത് നോമിനേഷന്‍ തീയതി വരെ തുടരാം. അച്യുതാനന്ദന്‍ മത്സരിച്ചാല്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയേക്കുമോ എന്ന പേടി യു.ഡി.എഫുകാര്‍ക്കല്ല സി.പി.എമ്മുകാര്‍ക്കാണ് കൂടുതലുള്ളത് എന്നുവേണം കരുതാന്‍. അല്ലെങ്കിലെന്തിന് അവരിത്രയും പരിഭ്രമിക്കണം? സീറ്റ് നിഷേധിച്ചാലേ ജനത്തിന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നും മറ്റും പേടിക്കേണ്ടൂ. മത്സരിക്കട്ടെ. ഭൂരിപക്ഷം കിട്ടിയെന്നുമിരിക്കട്ടെ. ആരെ മുഖ്യമന്ത്രിയാക്കിയാലും ജനത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല. ''....കെ.ആര്‍.ഗൗരി നാടുഭരിക്കും'' എന്ന് പാടിപ്പാടി വോട്ട് പിടിച്ച ശേഷം എം.എല്‍.എ. പോലുമല്ലാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. അതൊന്നും പ്രശ്‌നമേയല്ല. അച്യുതാനന്ദനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഒരു പ്രശ്‌നമേ ഉള്ളൂ. അദ്ദേഹം നല്ല പ്രതിപക്ഷനേതാവായിരുന്നു, ഇനിയും അതായാല്‍ മതി എന്ന് ജനം തീരുമാനിച്ചാല്‍ ബുദ്ധിമുട്ടാകും. വേറെ പ്രശ്‌നമൊന്നുമില്ല.

Tuesday, March 8, 2011

ഭരണത്തിലെ കറുത്ത കുതിരകള്‍

ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി കുറ്റമേറ്റു. കേന്ദ്ര വിജിലന്‍സ് കമീഷണറായി പി.ജെ. തോമസിനെ നിയമിക്കുന്നതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. വിശദമായ കുറ്റസമ്മതം അടുത്ത ദിവസം പാര്‍ലമെന്റില്‍ കേള്‍ക്കാം. പ്രധാനമന്ത്രിയുടെ വിശ്വാസ്യതക്കെന്നപോലെ, കുറ്റസമ്മതത്തിനും വിലയിടിഞ്ഞിട്ട് കുറച്ചായി. രണ്ടാഴ്ച മുമ്പ് ടി.വി ചാനല്‍ എഡിറ്റര്‍മാരുമായി ദുഃഖഭാരം പങ്കുവെക്കുമ്പോള്‍, നേരെചൊവ്വേ ഭരിക്കാന്‍ താന്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. സഖ്യകക്ഷി സമ്മര്‍ദം പലതിനും സമ്മതിക്കുന്നില്ല. അതുകൊണ്ട് രാജയെ മന്ത്രിയാക്കേണ്ടി വന്നു. അഴിമതി നടക്കുന്നത് നിസ്സഹായനായി കണ്ടിരിക്കേണ്ടി വന്നുവെന്നും പറയാതെ പറഞ്ഞുവെച്ചു. കേള്‍ക്കുന്നവര്‍ക്കും കരുണ തോന്നുന്ന സങ്കടങ്ങള്‍. പക്ഷേ, നേരെചൊവ്വേ ഭരിക്കാന്‍ മന്‍മോഹന്‍സിങ്ങിന് അറിയില്ലെന്ന യാഥാര്‍ഥ്യമാണ് വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ പലരും കബളിപ്പിക്കുകയോ, അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്നു. കബളിപ്പിക്കാന്‍ പറ്റിയ ഉരുവായി സിങ് മാറി. അത് ചെയ്യുന്നത് സ്വന്തം പാര്‍ട്ടിയിലുള്ളവരും മുന്നണിക്കാരും കുശാഗ്രബുദ്ധികളായ ഉദ്യോഗസ്ഥരുമാണ്. ഓരോ പിഴവിനു പിന്നിലും ഒരേയാളുകള്‍ തന്നെയാകണമെന്നില്ല എന്നു മാത്രം. അത്തരം തന്ത്രങ്ങള്‍ യഥാസമയം  തിരിച്ചറിയാതെ, രാഷ്ട്രീയക്കാരനല്ലാത്തതിന്റെ കെടുതികള്‍ ഏറ്റുവാങ്ങുകയാണ് മന്‍മോഹന്‍സിങ്. ഗാന്ധി കുടുംബത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രണ്ടാമൂഴത്തില്‍ അബദ്ധപഞ്ചാംഗമായി മാറിയിരിക്കുന്നുവെന്ന് തുറന്നു പറയാന്‍ പലരും മടിക്കുന്നുവെന്നു മാത്രം.
ഒന്നാം യു.പി.എ സര്‍ക്കാറിനെ നയിക്കുമ്പോള്‍ സ്വന്തം അജണ്ടയും പാര്‍ട്ടി അജണ്ടയും ഒട്ടൊക്കെ ഭേദപ്പെട്ട നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞ മന്‍മോഹന്‍സിങ്ങിന് എങ്ങനെയാണ് രണ്ടാമൂഴത്തില്‍ പൊടുന്നനെ തന്ത്രജ്ഞത നഷ്ടമായത്? സുബോധം നിലനില്‍ക്കുവോളം ഒരാള്‍ക്ക് അങ്ങനെ സംഭവിക്കില്ല. അതല്ലെങ്കില്‍, ആദ്യഘട്ടത്തില്‍ തന്ത്രം പറഞ്ഞു കൊടുത്തവര്‍ പാലം വലിക്കണം. രണ്ടാമത്തെ സംഗതി തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. പ്രതിച്ഛായാ നഷ്ടമുണ്ടാക്കാതെ മന്‍മോഹനെ ഇത്രകാലം മുന്നോട്ടു നടത്തിയത് തന്ത്രവിശാരദന്മാരുടെ സമര്‍ഥമായ നയതന്ത്രമായിരുന്നുവെന്നു കൂടിയാണ് ഇക്കൂട്ടത്തില്‍ തെളിയുന്നത്. തന്നെ ഈ പദവിയില്‍ എത്തിച്ചവരോടുള്ള തീരാത്ത കടപ്പാടിനു മുന്നില്‍, പ്രധാനമന്ത്രി നിസ്സഹായനും നിശ്ശബ്ദനുമാവുന്നു. നേതൃപദവിയിലേക്ക് സ്വാഭാവികമായി വരുന്ന ഒരാളുടെ രാഷ്ട്രീയചാതുരിയില്ലാതെ പോയ അദ്ദേഹം, പടിയിറങ്ങും മുമ്പ് കൂടുതല്‍ അപമാനിതനാവാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാറിന് ബാക്കിയുള്ള കാലയളവ് ചെറുതല്ല. അതത്രയും ഇന്നത്തെ നിലയില്‍ ഉന്തിയുരുട്ടി മുന്നോട്ടു കൊണ്ടുപോകുന്നത് ആപത്കരമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതൃത്വം. പക്ഷേ, വിശ്വസ്തനായൊരു പകരക്കാരനില്ല. യുവരാജാവിനെ വാഴിക്കാന്‍ സമയവുമായില്ല. രണ്ടിനുമിടയില്‍, പാരകള്‍ക്ക് നടുവില്‍ മുള്‍ക്കിരീടവുമായി മുന്നോട്ടു നീങ്ങാന്‍ മന്‍മോഹന്‍സിങ് നിര്‍ബന്ധിതനായിരിക്കുന്നു. ആ ദുഃസ്ഥിതി മനസ്സിലാക്കിയവര്‍ അവസരം മുതലാക്കുകയോ, അദ്ദേഹത്തെ പൂര്‍വാധികം ഭംഗിയായി അവഗണിക്കുകയോ ചെയ്യുന്നു. അത് രാഹുല്‍ഗാന്ധിക്ക് നേട്ടം കൂടിയാണ്. തകര്‍ന്നടിഞ്ഞ ഒരു പ്രതിച്ഛായയില്‍ നിന്ന് ഭരണത്തെ എടുത്തുയര്‍ത്താനുള്ള വരവ് പ്രതിച്ഛായക്ക് മാറ്റുകൂട്ടും.
ഹൈകമാന്‍ഡ് എടുത്തുയര്‍ത്തിയ മന്‍മോഹന്‍സിങ്ങിനെ അത്ര മഹാനാകാന്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചവര്‍ ആരൊക്കെയായിരിക്കാം? അത് അവസരം കിട്ടാതെ പോയവരായിരിക്കാം. പുതിയ അവസരം തേടുന്നവരുമാകാം. തിരിമറികള്‍ പ്രോത്സാഹിപ്പിക്കാത്ത കൊള്ളരുതാത്തവനായി അദ്ദേഹത്തെ വിലയിരുത്തിയവരാകാം. അങ്ങനെ പലരുടെയും റോള്‍ കൂട്ടത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മേക്കപ്പ് ഒലിച്ചുപോയ പാവം ദുര്‍ബലനായി തീരാതിരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അതല്ലെങ്കില്‍ രാഷ്ട്രീയക്കളരി വശമുണ്ടാകണം. ഓരോ വീഴ്ചയും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കറുത്ത കുതിരകളുടെ അവ്യക്തമുഖം തെളിഞ്ഞുവരുന്നു. മന്‍മോഹന്‍സിങ്ങിന്റെയും ഭരണത്തിന്റെയും പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതില്‍ സഖ്യകക്ഷിയായി ഇപ്പോള്‍ പിടിവിടാന്‍ നോക്കുന്ന ഡി.എം.കെയും അതിന്റെ മന്ത്രിയായിരുന്ന സ്‌പെക്ട്രം രാജയും വഹിച്ച പങ്ക് എടുത്തുപറയേണ്ടതില്ല. പക്ഷേ, ആ വീഴ്ചയില്‍നിന്ന് കരകയറുകയല്ല, വീണ്ടും പടുകുഴിയിലേക്ക് വീഴുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. ജെ.പി.സി അന്വേഷണം തന്നെ ഉദാഹരണം. ജെ.പി.സി വന്നാല്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. ചെറുത്തു നിന്നതിനൊടുവില്‍ പ്രതിപക്ഷാവശ്യത്തിനു വഴങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇത് നേരത്തെ ചെയ്താല്‍ പോരായിരുന്നോ? ജെ.പി.സി പറ്റില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നതിനിടയില്‍ അകത്തളങ്ങളിലും പുറത്തും രൂപപ്പെട്ട സംശയങ്ങളത്രയും മന്‍മോഹനെതിരായിരുന്നു. പ്രധാനമന്ത്രിയെ ജെ.പി.സിക്ക് വിളിച്ചുവരുത്താം, അത് അദ്ദേഹം പേടിക്കുന്നു എന്നായിരുന്നു അടക്കിപ്പിടിച്ച സംസാരം. സര്‍വകക്ഷി യോഗം പലതു നടന്നു. പി.എ.സിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നുവരെ പ്രധാനമന്ത്രി വളഞ്ഞുനിന്നു. അതിനെല്ലാമിടയില്‍ പക്ഷേ, മന്‍മോഹന്റെ ആത്മാര്‍ഥതക്കും വിശ്വാസ്യതക്കും മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീണുകഴിഞ്ഞിരുന്നു. ജെ.പി.സി പറ്റില്ലെന്ന നിലപാട്, പ്രതിപക്ഷവുമായി ആവര്‍ത്തിച്ചു ചര്‍ച്ച നടത്താന്‍ നിയോഗിക്കപ്പെട്ട പ്രണബ് മുഖര്‍ജിയുടേതായിരുന്നുവെന്ന പതംപറച്ചില്‍ ഇന്ന് കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ഉറക്കെ മുഴങ്ങുന്നു.
പ്രണബ് പണ്ട് ധനമന്ത്രിയായിരിക്കുമ്പോള്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ 'സര്‍' വിളി ഇപ്പോഴും ഒഴിവാക്കിയിട്ടില്ലെന്ന് അടുത്തകാലത്ത് മേനി പറഞ്ഞത് പ്രണബ്മുഖര്‍ജി തന്നെ. അറിവും അതിന്റെ അഹന്തയും ഒരുപോലെ കൊണ്ടുനടക്കുന്ന മുഖര്‍ജിയെ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് വിശ്വാസമില്ല. അങ്ങനെയാണ് ബലവാന്‍ ഭീമന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും വിശ്വസ്ത യുധിഷ്ഠിരന്‍ പ്രധാനമന്ത്രിയാവുകയും ചെയ്തത്. പക്ഷേ, രാഷ്ട്രീയമര്‍മം അറിയാത്ത മന്‍മോഹന്‍, പ്രശ്‌നസങ്കീര്‍ണമായ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിതല സമിതികളുണ്ടാക്കി തലപ്പത്ത് മുഖര്‍ജിയെ പ്രതിഷ്ഠിച്ചു. അങ്ങനെയുണ്ടാക്കിയ മന്ത്രിതല സമിതികള്‍ മൂന്നു ഡസന്‍ വരും. തന്റെ പ്രാമാണ്യം ഉറപ്പിക്കാന്‍ സ്വന്തം നിലക്ക് ബാധ്യതപ്പെട്ട അദ്ദേഹം അധിക ബാധ്യതകളത്രയും ഏറ്റെടുത്ത് കഴിയുന്നത്ര ഭംഗിയാക്കിയപ്പോള്‍, അതിന്റെ ഇമേജത്രയും പ്രധാനമന്ത്രിക്കായി. യു.പി.എ സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍, തനിക്ക് ചവിട്ടാന്‍ മുകളിലേക്ക് ഇനിയൊരു പടി ബാക്കിയില്ലെന്നാണ് മുഖര്‍ജിക്ക് മുമ്പിലെ പരമാര്‍ഥം. അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ നേരത്ത് എണ്‍പതിലേക്ക് കാലൂന്നുന്ന തനിക്ക് ഭരണത്തില്‍ അവസാനത്തെ ഊഴമാണിതെന്ന് മുഖര്‍ജിതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. എന്തിനുമേതിനും മുഖര്‍ജി; പക്ഷേ, പ്രധാനമന്ത്രിയാകാന്‍ കൊള്ളില്ല. അങ്ങനെയുള്ള മുഖര്‍ജി എന്തിന് സ്വന്തം വിയര്‍പ്പില്‍ മന്‍മോഹനോ സര്‍ക്കാറിന് തന്നെയോ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കണം? സ്‌പെക്ട്രം രാജയോ പ്രധാനമന്ത്രി തന്നെയോ എല്ലാം അനുഭവിച്ചു തീര്‍ക്കട്ടെ. ജെ.പി.സിക്കു മുന്നില്‍ പാര്‍ലമെന്റ്‌സമ്മേളനം ഒലിച്ചു പോകട്ടെ. വില ഇനിയും മേലോട്ട് കയറട്ടെ. അതേക്കുറിച്ചൊന്നും അദ്ദേഹം വല്ലാതെ വേവലാതിപ്പെടേണ്ട കാര്യമില്ല. പറ്റുമെങ്കില്‍, പോകുന്ന പോക്കിനൊരു ഉന്ത് എന്ന നയമാണ് സ്വീകരിക്കേണ്ടത്.
ചാനല്‍ എഡിറ്റര്‍മാരെ നെഞ്ചു പൊളിച്ച് കാട്ടുന്നതിനിടയില്‍ മന്‍മോഹന്‍സിങ് സ്‌പെക്ട്രത്തില്‍ തന്നെ എല്ലാവരും ചതിച്ചു എന്നു മാത്രം തെളിച്ചു പറഞ്ഞില്ല. പക്ഷേ, അതാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ തക്കത്തിലെല്ലാം പറഞ്ഞിരുന്നു. സഖ്യകക്ഷി സമ്മര്‍ദത്തെക്കുറിച്ച് മാത്രമല്ല പ്രധാനമന്ത്രി പറഞ്ഞത്. സ്‌പെക്ട്രം ലേലം ചെയ്യണമെന്ന കാഴ്ചപ്പാട് താന്‍ മുന്നോട്ടുവെച്ചപ്പോള്‍ രാജ അനുകൂലിച്ചില്ല. എന്നിട്ടും തൃപ്തി വരാതെ വിഷയം ധനമന്ത്രിയുടെ കൂടി പരിഗണനക്ക് വിടുകയാണ് താന്‍ ചെയ്തത്. ലേലത്തിന് അനുകൂലമായാണ് അന്നത്തെ ധനമന്ത്രി പി. ചിദംബരം സംസാരിച്ചതെന്നും പിന്നീട് രാജയും ചിദംബരവും നടത്തിയ പലവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ ആ തമിഴന്മാര്‍ തര്‍ക്കം അവസാനിപ്പിച്ച് ഒന്നിക്കുകയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചെങ്കില്‍, അദ്ദേഹം രാജക്കൊപ്പം വിരല്‍ ചൂണ്ടിയത് ആരുടെ നേര്‍ക്കാണ്? അവര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു. പി.ജെ. തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി പി. ചിദംബരവും പ്രതിപക്ഷനേതാവ് സുഷമാസ്വരാജും ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ്. സുഷമാസ്വരാജിന്റെ എതിര്‍പ്പ് മാറ്റി നിര്‍ത്തി നിയമനവുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി സ്വന്തമായി തീരുമാനിച്ചെന്നോ? സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ചിദംബരം, തോമസിന്റെ ഫയലിലെ പാകപ്പിഴ തിരിച്ചറിഞ്ഞില്ലെന്നോ? തോമസിന്റെ കുറ്റവിചാരണക്ക് അനുമതി തേടുന്ന പാമോയില്‍ ഫയല്‍ ഉറങ്ങിക്കിടന്നത് പ്രധാനമന്ത്രിയുടെ കീഴിലെ പേഴ്‌സനല്‍ മന്ത്രാലയത്തിലാണെന്നിരിക്കേ, പ്രധാനമന്ത്രിക്ക് കുറ്റമേല്‍ക്കാതെ വയ്യ. അറിവിന്റെ കാര്യത്തില്‍ തന്നെ കീഴടക്കാന്‍ ആരുമില്ലെന്ന അഹങ്കാരത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലാത്ത ചിദംബരം കൂളായി തടിയൂരി. കാര്യങ്ങള്‍ കുഴങ്ങിയപ്പോള്‍ തോമസ് രാജിവെക്കണമെന്ന കാഴ്ചപ്പാടിലേക്ക് സ്വകാര്യമായി ചിദംബരം കൂറുമാറി. തങ്ങള്‍ക്കാണ് നിയമത്തിന്റെ തലനാരിഴ കീറാന്‍ കൂടുതല്‍ വശമെന്ന് കണ്ട് സുപ്രീംകോടതി നിരങ്ങാന്‍ തീരുമാനിച്ചവര്‍ തോല്‍ക്കുകയും ചെയ്തു.
കറുത്ത കുതിരകളുടെ എണ്ണം അവിടെ തീരുന്നില്ല. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തി രാജ്യത്തിന് പെരുമയുണ്ടാക്കേണ്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ഇത്രത്തോളം കുളമാക്കാന്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മക്ക് മുന്നില്‍ പലര്‍ക്കും അത്യധ്വാനം തന്നെ നടത്തേണ്ടി വന്നു. സ്‌പെക്ട്രം മുതല്‍ സി.വി.സി വരെയുള്ള സുപ്രീംകോടതിയിലെ പല കേസുകളിലും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമമന്ത്രാലയത്തിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും തീവ്രശ്രമം നടത്തേണ്ടി വരുന്നു. പ്രധാനമന്ത്രിക്ക് കീഴിലെ പേഴ്‌സനല്‍ മന്ത്രാലയം കൊണ്ടുനടക്കുന്ന സി.ബി.ഐ ഇപ്പോള്‍ സ്‌പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമൊക്കെ അന്വേഷിക്കുന്നത് സ്വാധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അടിപ്പെട്ട പൂര്‍വകാലം മാറ്റിവെച്ച്, സുപ്രീംകോടതിയില്‍ നിന്ന് വെടികൊണ്ട പുലിയെപ്പോലെയാണ്. ബഹിരാകാശ ഗവേഷണസ്ഥാപനം സ്വകാര്യ കമ്പനിക്ക് വേണ്ടി ഉപഗ്രഹം വിക്ഷേപിക്കാന്‍ വിവാദ എസ്-ബാന്‍ഡ് കരാര്‍ ഒപ്പിട്ടത്, വകുപ്പിന്റെ തലപ്പത്ത് പ്രധാനമന്ത്രിയെത്തന്നെ വെച്ചുകൊണ്ടാണ്. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍ കൊണ്ട് മാത്രം ദുര്‍ബലനും നിസ്സഹായനുമായി പോകുന്ന ഒരു പ്രധാനമന്ത്രിക്ക് ഇത്രയധികം ചെയ്തുകൂട്ടാന്‍ കഴിയില്ല. രാഷ്ട്രീയവും അഴിമതിയുമൊക്കെ നിരന്തരം തിരിച്ചറിയാതിരിക്കാന്‍ വേണ്ടതിലേറെ വിവരക്കേടു വേണം! അതിനെല്ലാം നിസ്സഹായന്‍ നടത്തുന്ന ഏറ്റുപറച്ചില്‍ കേട്ടിരിക്കാന്‍ അതിലേറെ വിവരക്കേടു വേണം!

Monday, March 7, 2011

പാക്കിസ്ഥാന്‍ ഒരു പരാജയം

എല്‍.കെ. അദ്വാനി
കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളില്‍ ഞാന്‍ അസംഖ്യം പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇവയില്‍ അവിസ്മരണീയമായ ഒന്ന്‌ എം.ജെ. അക്ബറിന്റെ 'ടിന്‍ഡര്‍ ബോക്സ്‌: പാക്കിസ്ഥാന്റെ ഭൂതവും ഭാവിയും' എന്ന ഗ്രന്ഥം വൈസ്‌ പ്രസിഡന്റ്‌ ശ്രീഹമീദ്‌ അന്‍സാരി പുറത്തിറക്കിയ ചടങ്ങാണ്‌. ആദരണീയനായ അന്‍സാരി എം.ജെ.അക്ബറിന്റെ ഏറ്റവും മികച്ച കൃതി എന്ന്‌ ഗ്രന്ഥത്തെ വിശേഷിപ്പിച്ചു.

പാക്കിസ്ഥാന്‍ എന്ന പ്രകൃതിവിരുദ്ധരാജ്യ സൃഷ്ടിക്ക്‌ പ്രേരകമായ കാര്യങ്ങളെ മാത്രമല്ല അതിന്റെ ഉന്നത രോഗാതുരതക്ക്‌ ഹേതുവായ വിഷയങ്ങളേയും സമര്‍ത്ഥമായി അക്ബര്‍ അപഗ്രഥിക്കുന്നു.

അക്ബര്‍ പറയുന്നു: "................അത്‌ സ്ഥിരത കൈവരിക്കുകയുമില്ല വിഘടിച്ചു പോകയുമില്ല. അതിന്റെ ആണവായുധപ്പുര പാക്കിസ്ഥാനെ ഒരു അഗ്നിപര്‍വതമാക്കുന്നു. അത്ര സുഖപ്രദമായ ഒരു ചിന്തയല്ലിത്‌." ഹയാറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അതിവിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. അക്ബറിന്റെ പുസ്തകം പ്രകാശനം ചെയ്ത ദിവസം ബീഭത്സമായ ഒരു ദുരന്തം പാക്കിസ്ഥാനില്‍ സംഭവിച്ചു. പാക്കിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ പഞ്ചാബിലെ ഗവര്‍ണര്‍ സാല്‍മാന്‍ തസീര്‍, മാലിക്‌ മുംതാസ്‌ കാദ്രി എന്ന അംഗരക്ഷകനാല്‍ വെടിവച്ചു കൊല്ലപ്പെട്ടു. ദൈവദൂഷണം ആരോപിക്കപ്പെട്ട്‌ വധശിക്ഷ നേരിടാനിരിക്കുന്ന ആസിയാ ബീവി എന്ന ക്രിസ്ത്യന്‍ വനിതയെ വെട്ടിത്തുറന്ന്‌ പിന്തുണച്ചതിനെത്തുടര്‍ന്നാണ്‌ മതഭ്രാന്തന്മാരുടെ ക്രോധത്തിന്‌ സല്‍മാന്‍ ഇരയായത്‌. മതനിന്ദാ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ അദ്ദേഹം സുധീരം ആവശ്യപ്പെട്ടിരുന്നു.

തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ അക്ബര്‍ ഇങ്ങനെ എഴുതുന്നു. "മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും സഹവര്‍ത്തിച്ചു കഴിയാവുന്ന ഒരു മതേതര രാഷ്ട്രത്തിന്റെ സാധ്യതയെ ഭഞ്ജിച്ചുകൊണ്ടും പാക്കിസ്ഥാന്‍ എന്ന ഒരു പുത്തന്‍ രാഷ്ട്രത്തില്‍ മുസ്ലീങ്ങള്‍ ഭൗതികമായി സുരക്ഷിതരായിരിക്കുമെന്നും അവരുടെ മതം ഭദ്രമായിരിക്കുമെന്നും വിശ്വസിച്ചുകൊണ്ടും ബ്രിട്ടീഷ്‌ ഇന്ത്യയിലെ മുസ്ലീങ്ങള്‍ 1947 ല്‍ ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്തു. ഈ പ്രത്യാശക്കു വിപരീതമായി, ആറു ദശാബ്ദങ്ങള്‍ക്കുള്ളില്‍, ഭൂമിയിലെ ഏറ്റവും അക്രമബഹുലമായ രാജ്യമായി പാക്കിസ്ഥാന്‍ പരിണമിച്ചു. അങ്ങനെ സംഭവിച്ചത്‌ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കിയതുകൊണ്ടല്ല, മറിച്ച്‌ മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കിയതുകൊണ്ടാണ്‌".

മേല്‍പ്പറഞ്ഞ ദൃഢവിശ്വാസം മൂലം എം.ജെ.അക്ബര്‍ പുസ്തകപ്രകാശനവേളയില്‍ നടത്തിയ ലഘുപ്രസംഗത്തില്‍ പറഞ്ഞു: "സല്‍മാന്‍ തസീര്‍ ഇന്ത്യയിലായിരുന്നുവെങ്കില്‍, അദ്ദേഹം കൊല്ലപ്പെടുകയില്ലായിരുന്നു." പ്രസ്തുത ചടങ്ങില്‍ സംബന്ധിച്ച ഹമീദ്‌ അന്‍സാരി മാത്രമല്ല ഹാര്‍പര്‍ കോളിന്‍സ്‌ ചെയര്‍മാന്‍ അരുണ്‍പുരി, ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി തുടങ്ങിയവരൊക്കെ പുസ്തകത്തിന്റെ ഉള്ളടക്കത്താല്‍ പ്രചോദിതരായി ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഇന്നത്തെ അവസ്ഥകളേയും വിജയപരാജയങ്ങളേയും കുറിച്ച്‌ സംസാരിച്ചു.

കുറച്ചു വാക്കുകള്‍ പറയാന്‍ ക്ഷണിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഞാന്‍ 2005 ലെ എന്റെ പാക്‌ സന്ദര്‍ശനത്തില്‍ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പാക്കിസ്ഥാനിലെ അന്നത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കിയ സ്വീകരണത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികളും മൂന്നോ നാലോ മന്ത്രിമാരും പങ്കെടുത്തിരുന്നു. പല രാഷ്ട്രീയക്കാരും എന്റെ നേരെ തൊടുത്ത ഒരു ചോദ്യമിതായിരുന്നു: മിസ്റ്റര്‍ അദ്വാനി അങ്ങ്‌ സിന്ധിവംശജനാണ്‌. അങ്ങയുടെ ജീവിതത്തിലെ ആദ്യ 20 വര്‍ഷങ്ങള്‍ കറാച്ചിയിലായിരുന്നു. ഇന്ന്‌ അങ്ങ്‌ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന്‌ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരിക്കുന്നു. അങ്ങയുടെ ജന്മസ്ഥലം, വംശം എന്നിവ രാഷ്ട്രീയ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചില്ലേ? എന്റെ ഉത്തരം: ഒരിക്കലുമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിന്ധ്‌, വടക്ക്‌ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്‌, കിഴക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന്‌ രാജസ്ഥാന്‍, യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേക്ക്‌ കുടിയേറി കോണ്‍ഗ്രസ്‌, ജനസംഘം, സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്നിവയില്‍ ചേര്‍ന്ന്‌ രാഷ്ട്രീയത്തില്‍ സജീവമായവര്‍ രാഷ്ട്രീയമുഖ്യധാരയുടെ അവിഭാജ്യഘടകങ്ങളായി മാറുകയാണുണ്ടായത്‌. എന്നാല്‍ യുപി, രാജസ്ഥാന്‍, ഗുജറാത്ത്‌, ബീഹാര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന്‌ പാക്കിസ്ഥാനിലേക്ക്‌ വന്ന മുസ്ലീങ്ങള്‍ 50 കൊല്ലം കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ മുജാഹിദുകള്‍ (അഭയാര്‍ത്ഥികള്‍) ആയിത്തന്നെ തുടരുന്നതും അവര്‍ക്ക്‌ എംക്യുഎം എന്ന പ്രത്യേക പാര്‍ട്ടി രൂപീകരിക്കേണ്ടിവന്നതും നിങ്ങള്‍ പരിചിന്തനത്തിന്‌ വിധേയമാക്കണം.

സകലതിനേയും 'സാത്മീകരിക്കുക' എന്നതാണ്‌ ഇന്ത്യയുടെ പ്രകൃതിയും മനോഭാവ വിശേഷവും. പാക്കിസ്ഥാന്റേതാകട്ടെ വര്‍ജ്ജനവും. പ്രമുഖ സുന്നി ദൈവശാസ്ത്രജ്ഞനും ബുദ്ധിജീവിയുമായിരുന്ന ഷാ വലിയുള്ള 'അകലം പാലിക്കാനും ഇസ്ലാമിക പരിശുദ്ധിയെ സംരക്ഷിക്കാനും' ആഹ്വാനം നല്‍കിയിരുന്നു. അമുസ്ലീങ്ങളായ അവിശ്വാസികളുടെ സൈനികശൗര്യത്താലും സാംസ്കാരിക വീര്യത്താലും ഭീഷണി നേരിടുന്ന സമൂഹത്തിന്‌ അത്‌ മാത്രമാണ്‌ രക്ഷ എന്നു വലിയുളള നിര്‍ദ്ദേശിച്ചു.

ഈ പുസ്തകം താഴെ പറയുന്ന അനുഭവ പ്രത്യക്ഷമായ നിരീക്ഷണം നടത്തുന്നു. "ജിന്ന ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്റെ ഭരണക്രമത്തിലെ ഇസ്ലാമിന്റെ പങ്ക്‌ ചര്‍ച്ചാവിഷയമായിരുന്നു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ ജിന്നയ്ക്ക്‌ പാക്കിസ്ഥാന്റെ ഗോഡ്ഫാദര്‍ മൗലാനാ മൗദൂദി വെല്ലുവിളി ഉയര്‍ത്തി. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി തെക്കേ ഏഷ്യയിലെ ഇസ്ലാമിക മൗലിക വാദത്തിന്റെ ആശാനും കൂടി ആയിരുന്നു. ലോകമെമ്പാടും പടര്‍ന്നു പിടിച്ച ഇസ്ലാമിക മതമൗലിക വാദത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ഇയാളാണ്‌. തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഇസ്ലാമിസത്തിന്‌ പാക്കിസ്ഥാനില്‍ ജനപിന്തുണ കാര്യമായി ഇല്ല എന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. എങ്കിലും നിയമനിര്‍മാണത്തിലും രാഷ്ട്രീയതലത്തിലും അതിന്റെ സ്വാധീനം വളരെ വലുതാണ്‌.

മൗദൂദിയുടെ അരുമശിഷ്യന്‍, 1976 മുതല്‍ ഒരു ദശാബ്ദം ഉരുക്കുമുഷ്ടിയില്‍ പാക്കിസ്ഥാന്‍ ഭരിച്ച, ജനറല്‍ സിയാ ഉള്‍ ഹക്ക്‌ മിതവാദികളെ ഒരൊറ്റ ഉശിരന്‍ ചോദ്യംകൊണ്ട്‌ ഇരുത്തിക്കളഞ്ഞു. "ഇസ്ലാമിന്‌ വേണ്ടിയല്ല പാക്കിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍, പിന്നെന്തിനായിരുന്നു, ഒരു രണ്ടാംകിട ഇന്ത്യയാകാനോ?" ആമുഖം അക്ബര്‍ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെ: "ഗോഡ്ഫാദര്‍ മൗദൂദിയുടെ പ്രത്യയശാസ്ത്ര സന്തതികളെ ഒതുക്കാന്‍ പാക്കിസ്ഥാന്റെ പിതാവ്‌ ജിന്നയുടെ പിന്‍ഗാമികള്‍ക്ക്‌ കഴിഞ്ഞാല്‍ മാത്രമെ സുസ്ഥിരമായ ആധുനിക പാക്കിസ്ഥാന്‍ നിലവില്‍ വരൂ".

Followers