സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, July 27, 2010

അരുത്‌, ഈ നറുംപാലില്‍ വിഷത്തുള്ളി വീഴ്‌ത്തരുത്‌

പാതിരാവില്‍ ഇരുചെവിയറിയാതെ, പട്ടാപ്പകല്‍ കണ്ടുനില്‍ക്കുന്നവരുടെ 'കണ്ണുകെട്ടി'... മതതീവ്രവാദികള്‍ നടത്തുന്ന അരുംകൊലകള്‍ക്കു മിക്കപ്പോഴും തെളിവുണ്ടാകാറില്ല. ഇരകള്‍ ചെറുപ്പത്തിലേക്കു കാലൂന്നിയവരാകാം, ജീവിതസായന്തനത്തിലെത്തിയ വൃദ്ധരാകാം. കോടതിയില്‍ സാക്ഷികളും തെളിവുകളുമാണു പ്രധാനമെന്നതിനാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ പലപ്പോഴും നിസാരമായി വിട്ടയയ്‌ക്കപ്പെടാറുമുണ്ട്‌.

തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയ്‌ക്കു സമീപം കാട്ടുകുളത്ത്‌ ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്‌ക്കു കൊലക്കത്തിക്കിരയായ മുസ്ലിം സിദ്ധന്റെ ദുര്‍വിധി അതിനുദാഹരണമാണ്‌. ഫക്കീര്‍ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെട്ട കുന്നത്ത്‌ ബംഗ്ലാവില്‍ കെ. മുഹമ്മദി(65)നെ കൊലപ്പെടുത്തിയ മതാന്ധര്‍ അദ്ദേഹത്തിന്റെ മകനെപ്പോലും മറുകണ്ടം ചാടിച്ചാണ്‌ ഈ കേസില്‍നിന്നു തലയൂരി ഇപ്പോഴും സമൂഹത്തില്‍ മാന്യരായി വിലസുന്നത്‌.

1998 നവംബര്‍ 16-ന്‌ ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണു നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കേ ജീപ്പിലെത്തിയ ഒരുസംഘം ഫക്കീര്‍ ഉപ്പാപ്പയെ വെട്ടിവീഴ്‌ത്തിയത്‌. ഇസ്ലാം അനുശാസിക്കുന്ന ജീവിതശൈലിയില്‍നിന്നു വ്യതിചലിക്കുന്നവരെ വകവരുത്തുന്നതും 'ജിഹാദി'യായി കാണണമെന്ന എന്‍.ഡി.എഫ്‌. നേതൃത്വത്തിന്റെ തിട്ടൂരമാണു കൊലയാളികള്‍ ഈ വൃദ്ധനുമേല്‍ നടപ്പാക്കിയത്‌. മലപ്പുറം മാറഞ്ചേരി സ്വദേശിയായ മുഹമ്മദ്‌ എന്ന മുസ്ലിം സിദ്ധന്‍ ചികിത്സാവിധിയുടെ ഭാഗമായി വെള്ളം ഓതിക്കൊടുക്കുന്നതിലൂടെയാണു ശ്രദ്ധേയനായത്‌. ഇതിനെതിരേ മലപ്പുറത്തു ഭീഷണി മുറുകിയപ്പോള്‍ 1977-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടുകുളത്ത്‌ ഓടിട്ട ബംഗ്ലാവ്‌ വാങ്ങി താമസവും ചികിത്സയും തുടങ്ങി. ഫക്കീര്‍ ഉപ്പാപ്പ എന്ന പേരില്‍ പ്രസിദ്ധനായി. വിവിധ ജില്ലകളില്‍നിന്ന്‌ നാനാജാതി മതസ്‌ഥര്‍ രോഗശാന്തി ലഭിക്കുമെന്നു വിശ്വസിച്ച്‌ അദ്ദേഹത്തെ തേടിയെത്തി. ഫക്കീറിനു തിരക്കേറിയപ്പോള്‍ പ്രദേശത്തു ചായക്കട മുതല്‍ നിരവധി കടകളുയര്‍ന്നു.

ഓതിക്കൊടുക്കുന്ന വെള്ളം കൊണ്ടുപോകാനുള്ള കാനുകള്‍വരെ കടകളില്‍ ലഭിച്ചിരുന്നത്രേ. ഫക്കീറിന്റെ പ്രവര്‍ത്തനം ഇസ്ലാംവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമുദായാംഗങ്ങളില്‍ ചിലര്‍ രംഗത്തെത്തി. ഭീഷണി അവഗണിച്ച ഫക്കീറിനെ വകവരുത്താനുള്ള നിയോഗം എന്‍.ഡി.എഫിനായിരുന്നു. വീടും മുറ്റവും നിറഞ്ഞ വിശ്വാസികള്‍ ഫക്കീറിനെ കാണാന്‍ കാത്തിരിക്കുമ്പോഴാണ്‌ ജീപ്പിലെത്തിയ ഒരുസംഘം പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം അദ്ദേഹത്തെ വെട്ടിവീഴ്‌ത്തിയത്‌. ദിവസങ്ങള്‍ക്കുള്ളില്‍ 26 പ്രതികള്‍ക്കെതിരേ പോലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട്‌ ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഉന്നതപദവിയിലുള്ളയാള്‍, ഷോര്‍ണൂരിലെ ഗ്യാസ്‌ ഏജന്‍സി ഉടമ, പ്രമുഖ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിന്റെ മാനേജിംഗ്‌ കമ്മിറ്റിയംഗം തുടങ്ങിയ വമ്പന്‍മാര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഫക്കീറിന്റെ മകനടക്കം ഏതാനും ദൃക്‌സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. വിചാരണ തുടങ്ങിയപ്പോഴാണു കൊലയാളികള്‍ക്കു പിന്നിലെ സംഘടിതശക്‌തികളുടെ പണവും സ്വാധീനവും വെളിപ്പെട്ടത്‌. ഭീഷണിക്കു മുന്നില്‍ മകന്‍പോലും മറുഭാഗം ചേര്‍ന്നു. തെളിവുകളില്ലാത്തതിനാല്‍ 2004 ഓഗസ്‌റ്റ് 18-നു കോടതി പ്രതികളെ മുഴുവന്‍ വെറുതേവിട്ടു.

കാശ്‌മീരില്‍ നാലു മലയാളി യുവാക്കള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണു തീവ്രവാദത്തിന്റെ വേരുകള്‍ കണ്ണൂരില്‍ എത്ര ആഴത്തിലാണുള്ളതെന്നു കേരളം തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ ഉത്തരം കിട്ടാത്ത പല കൊലപാതകങ്ങളുടെയും പിന്നിലെ തീവ്രവാദബന്ധം ചുരുളഴിഞ്ഞു. പി.ഡി.പിയില്‍നിന്ന്‌ അകന്ന ആസാദെന്ന യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കടപ്പുറത്തിട്ടു ക്രൂരമായി കൊലപ്പെടുത്തിയതായിരുന്നു അതിലൊന്ന്‌. സംഘടനയുടെ രഹസ്യങ്ങള്‍ ചോരാതിരിക്കാനായിരുന്നു കൊലപാതകമെന്ന്‌ ആസാദിന്റെ കുടുംബം ആരോപിക്കുന്നു.

കണ്ണൂരില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പതിവായിരുന്നെങ്കിലും അതില്‍ വര്‍ഗീയനിറം കലര്‍ന്നത്‌ എന്‍.ഡി.എഫിന്റെ വരവോടെയാണ്‌. ഹിന്ദു ഐക്യവേദി നേതാവ്‌ അശ്വനികുമാറിന്റെ കൊലപാതകത്തില്‍ എന്‍.ഡി.എഫായിരുന്നു പ്രതിസ്‌ഥാനത്ത്‌. ന്യൂമാഹിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ യു.കെ. സലീമിന്റെ മരണകാരണം വൃക്കയുടെ ഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു. ഒറ്റവെട്ടിനു സലീം കൊല്ലപ്പെട്ടെന്നാണു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. വിദഗ്‌ധപരിശീലനം ലഭിച്ച കൊലയാളിക്കേ ഈ കൃത്യം നടത്താനാകൂ എന്നു പോലീസ്‌ വിലയിരുത്തി. ഈ കേസിലും പ്രതികള്‍ എന്‍.ഡി.എഫുകാരായിരുന്നു. മുസ്ലിം ചെറുപ്പക്കാരെ സംഘടനയില്‍നിന്ന്‌ അകറ്റുന്നു എന്നാരോപിച്ചാണു സലീമിനെ വെട്ടിക്കൊന്നത്‌. ഒരു മുസ്ലിം സ്‌ത്രീക്കും കുട്ടികള്‍ക്കും ഒപ്പം കഴിഞ്ഞതിനാണു കണ്ണൂര്‍ തയ്യിലിലെ വിനോദിനു 'മരണശിക്ഷ' വിധിച്ചത്‌. മഴു പോലുള്ള ആയുധം കൊണ്ട്‌ ആഴത്തില്‍ വെട്ടേറ്റാണു വിനോദ്‌ മരിച്ചത്‌.

മുസ്ലീം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന വിനോദിനോടു മതം മാറണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെന്നും അതിനു തയാറാകാത്തതിനാലാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നും കേസിലെ പ്രതിയായ തടിയന്റവിട നസീര്‍ മൊഴി നല്‍കിയിരുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന ആരോപണമാണ്‌ ആദിവാസിയായ വിനീഷിന്റെ മരണത്തില്‍ കലാശിച്ചത്‌. അഴീക്കോട്ടെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയതെങ്കിലും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നുള്ള മാനസികവിഷമത്തില്‍ വിനീഷ്‌ ആത്മഹത്യ ചെയ്‌തെന്നാണു പോലീസ്‌ ഭാഷ്യം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ ഏതാനും എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ അറസ്‌റ്റിലുമായി.

അച്ചടക്കം പരമപ്രധാനമായ പോലീസിലും മതതീവ്രവാദശക്‌തികള്‍ പിടിമുറുക്കിയിട്ടുണ്ടെന്നതിന്‌ ഉദാഹരണമാണ്‌ അടുത്തിടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടു നടത്തിയ റെയ്‌ഡിന്റെ വിവരങ്ങള്‍ ചോര്‍ന്നത്‌. പോലീസിലെ തീവ്രവാദസാന്നിധ്യത്തെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നേരത്തേ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടെങ്കിലും ഭരണനേതൃത്വങ്ങള്‍ അവഗണിക്കുകയായിരുന്നു. പാനായിക്കുളം സിമി ക്യാമ്പ്‌ സംഭവം ഉദാഹരണം.

പോപ്പുലര്‍ ഫ്രണ്ടായി മാറിയ എന്‍.ഡി.എഫിന്റെ ശക്‌തികേന്ദ്രങ്ങളിലൊന്നാണു വയനാട്‌. സ്‌ക്വാഡില്‍പ്പെട്ട പോലീസുകാര്‍ ശേഖരിക്കുന്ന രഹസ്യവിവരങ്ങള്‍ കല്‍പ്പറ്റ കണ്‍ട്രോള്‍ റൂമിലെ രണ്ടു പോലീസുകാര്‍ മതസംഘടനക്കാര്‍ക്കു ചോര്‍ത്തിക്കൊടുത്തിരുന്നു. ഇതു കേന്ദ്ര-സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ഇരുവരെയും സ്‌ഥലംമാറ്റി. യു.ഡി.എഫ്‌. ഭരണകാലത്ത്‌ ഇവര്‍ പഴയ തട്ടകത്തില്‍ തിരിച്ചെത്തുകയും ചെയ്‌തു. വയനാട്ടില്‍ ഒരു ഡിവൈ.എസ്‌.പിയെ സുവിശേഷ പ്രചാരണത്തിനിടെ ആദിവാസികോളനിയില്‍ തടഞ്ഞുവച്ചതു നാലുമാസം മുമ്പാണ്‌. ഔദ്യോഗിക വാഹനത്തില്‍ കോളനിയിലെത്തിയ ഡിവൈ.എസ്‌.പിക്കൊപ്പം പെന്തക്കോസ്‌ത് പാസ്‌റ്റര്‍മാരുമുണ്ടായിരുന്നു. സംഭവം രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും കണ്ണൂര്‍ റേഞ്ച്‌ ആസ്‌ഥാനത്തു ഫയല്‍ മുങ്ങി. പ്രത്യേക ദിവസങ്ങളില്‍ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാതെ ഡ്യൂട്ടിക്കു തയാറാകാത്ത പോലീസുകാരുടെ എണ്ണം കൂടിവരുകയാണ്‌.

സഹ്യനിപ്പുറം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുടിലശക്‌തികള്‍ക്കു തീര്‍ച്ചയായും ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയില്ല. വിരലിലെണ്ണാവുന്ന ചിലരുടെ മാത്രം ദുഷ്‌പ്രവൃത്തികള്‍ മൂലം ഒരു സമുദായമാകെ ഒറ്റപ്പെടലിന്റെ ആശങ്കയിലാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ മലബാറിലെ ചില ക്ഷേത്രങ്ങള്‍ക്കു കാവല്‍നിന്ന, പേട്ടതുള്ളിയെത്തുന്ന ശബരിമല തീര്‍ഥാടകരെ പള്ളിയങ്കണത്തില്‍ മാലയിട്ടു സ്വീകരിക്കുന്ന ന്യൂനപക്ഷങ്ങളുടെയും നാടാണിത്‌.

ശാന്തിയും സാഹോദര്യവും മാത്രം ഉദ്‌ഘോഷിക്കുന്ന മതദര്‍ശനങ്ങളുടെ നറുംപാലില്‍ വിഷത്തുള്ളികള്‍ വീഴ്‌ത്താന്‍ തുനിയുന്നവരെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തുമ്പോഴാണു കേരളം എല്ലാ അര്‍ഥത്തിലും 'ദൈവത്തിന്റെ സ്വന്തം നാട്‌' ആയിത്തീരുക.

Monday, July 26, 2010

താലിച്ചരട്‌ അറുക്കുന്ന താലിബാനിസം

മൂവാറ്റുപുഴയില്‍ ഒരുകൂട്ടം നരാധമന്‍മാര്‍ പട്ടാപ്പകല്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ വാര്‍ത്ത കേട്ടു കേരളമാകെ നടുങ്ങിത്തരിച്ചപ്പോഴും കണ്ണൂര്‍ സ്വദേശിയായ സൗമ്യയെന്ന യുവതിയുടെ മരവിച്ച മനസില്‍ തികഞ്ഞ നിര്‍വികാരതയായിരുന്നു. കഠിനഹൃദയയായതുകൊണ്ടല്ല, സൗമ്യയെന്ന നവവധു വിധവയായത്‌ കല്യാണം കഴിഞ്ഞ്‌ ആറുമാസം പിന്നിടും മുമ്പായിരുന്നു. അധ്യാപകന്റെ കൈവെട്ടിയ അതേ ദുഷ്‌ടശക്‌തികളാണ്‌ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 23-ന്‌ സൗമ്യയുടെ ഭര്‍ത്താവ്‌ ബിജേഷിനെ കൊത്തിനുറുക്കിയത്‌. പ്രണയിച്ചു വിവാഹം കഴിച്ച്‌ ജീവിതം തുടങ്ങും മുമ്പേ വിധവയാകാനായിരുന്നു നിര്‍ഭാഗ്യവതിയായ ഈ യുവതിയുടെ വിധി.

ഡി.വൈ.എഫ്‌.ഐ. നേതാവായ ബിജേഷിനെ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന്‌ ആരോപിക്കപ്പെടുന്ന ഏഴംഗസംഘമാണു വെട്ടിനുറുക്കിയത്‌. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ നവംബര്‍ രണ്ടിനു ബിജേഷ്‌ മരിച്ചു. കുന്നംകുളം കരിക്കാട്‌ ആത്രപ്പുള്ളി ഭാസ്‌കരന്റെയും ഭാര്‍ഗവിയുടെയും മകന്‍ എ.ബി. ബിജേഷ്‌ ജില്ലാ സഹകരണ ബാങ്കിന്റെ പഴഞ്ഞി ശാഖയില്‍ താല്‍കാലിക ജീവനക്കാരനായിരുന്നു. രാവിലെ വീട്ടില്‍നിന്നു ബൈക്കില്‍ ജോലിക്കു വരുമ്പോള്‍ പഴഞ്ഞിയില്‍ റോഡരികില്‍ മറഞ്ഞിരുന്ന അക്രമിസംഘം ബിജേഷിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.

ആക്രമണത്തിനു രണ്ടാഴ്‌ചമുമ്പ്‌ പെരുമ്പിലാവ്‌-അക്കിക്കാവ്‌ മേഖലയില്‍ ഡി.വൈ.എഫ്‌.ഐ-എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ചുവരെഴുത്തിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി തവണ പോലീസ്‌ സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പുചര്‍ച്ച നടന്നിരുന്നു. ഇതിനിടെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കരിക്കാടുള്ള ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു. ഈ സംഭവത്തില്‍ രണ്ടുകൂട്ടര്‍ക്കുമെതിരേ പോലീസ്‌ കേസെടുത്തു. സ്‌ഥിതിഗതികള്‍ ശാന്തമായി വരുന്ന സമയത്താണു ബിജേഷിന്റെ അരുംകൊല. കേസില്‍ ഏഴുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആഴ്‌ചയിലൊരിക്കല്‍ സി.ഐ. ഓഫീസില്‍വന്ന്‌ ഒപ്പിട്ടുപോകണമെന്ന വ്യവസ്‌ഥയില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി. തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണു സൗമ്യയെ ബിജേഷ്‌ പ്രണയിച്ചു വിവാഹം കഴിച്ചത്‌. നാട്ടില്‍ പൊതുഅംഗീകാരമുള്ളവരെയും സംഘാടനശേഷിയുള്ളവരെയും വകവരുത്തുക എന്ന കുടിലതന്ത്രമാണു പൊതുവേ ശാന്തനായ ബിജേഷിനെ 'ഇര'യായി തെരഞ്ഞെടുക്കാന്‍ കാരണം. സംസ്‌ഥാനത്തു ബിജേഷ്‌ ഉള്‍പ്പെടെ എന്‍.ഡി.എഫ്‌/പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ഏഴുപേരുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ദുര്‍വിധി സാംസ്‌കാരിക തലസ്‌ഥാനമെന്ന്‌ അറിയപ്പെടുന്ന തൃശൂര്‍ ജില്ലയ്‌ക്കായിരുന്നു.

ഒമ്പതുവര്‍ഷം മുമ്പ്‌ ആലുവയ്‌ക്കടുത്തു മുപ്പത്തടം ഏലൂക്കരയില്‍ കലാധരനെന്ന യുവാവിനെ കൊലപ്പെടുത്തിയ രീതിയെ പൈശാചികം എന്ന വാക്കുകൊണ്ടുപോലും വിശേഷിപ്പിക്കാനാവില്ല. എടയാര്‍ സുഡ്‌ കെമിക്കല്‍സിലെ ജീവനക്കാരനായ ഏലൂക്കര സ്വദേശി കലാധര(27)നെ മര്‍ദിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു കൈകാലുകള്‍ വെട്ടിമുറിച്ചു കൊലപ്പെടുത്തിയ നിലയിലാണു കാണപ്പെട്ടത്‌.

2001-ലായിരുന്നു സംഭവം. പാതിരാത്രി ഷിഫ്‌റ്റ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ മുപ്പത്തടം കവലയ്‌ക്കടുത്ത്‌ ഏലൂക്കരയില്‍ ഒരു സംഘം തടയുകയായിരുന്നു. പിന്നെ മരത്തില്‍ കെട്ടിയിട്ട്‌ കൈയും കാലും വെട്ടിമുറിച്ചു കൊലപ്പെടുത്തി. സംഭവത്തിനു പിന്നില്‍ ഒരു നിരോധിത മതതീവ്രവാദ സംഘടനയാണെന്ന്‌ ആരോപണമുയര്‍ന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടു. സുഹൃത്തിന്റെ തട്ടുകടയില്‍ കലാധരനുമായി ഏതാനുംപേര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. വസ്‌തു സംബന്ധമായി അയല്‍ക്കാരനുമായുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌. സി.പി.എം. അനുഭാവിയായ കലാധരനെ വകവരുത്താന്‍ ലക്ഷ്യമിട്ട്‌ ആലുവ മണപ്പുറത്തു സമ്മേളിച്ചതായി പ്രതികള്‍തന്നെ കോടതിയില്‍ സമ്മതിച്ചിരുന്നു.എന്നാല്‍ പ്രതികളുടെ നേരിട്ടുള്ള പങ്കാളിത്തം തെളിയിക്കാനായില്ല. മൂവാറ്റുപുഴയിലേതുപോലെ പത്തോളം പേരടങ്ങിയ സംഘമാണു കലാധരന്റെ 'ശിക്ഷ' നടപ്പാക്കിയത്‌. ആദ്യം മര്‍ദിച്ച്‌ അവശനാക്കി മരത്തില്‍ ബന്ധിച്ചു. പിന്നീട്‌ വലതുകൈ വെട്ടിമാറ്റിയും ദേഹമാസകലം വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ ബിനു, പുനലൂരിലെ അഷ്‌റഫ്‌, ന്യൂമാഹിയിലെ യു.കെ. സലിം, മട്ടന്നൂരിലെ കെ.പി. സജീവന്‍, ചിറയ്‌ക്കലില്‍ ഒ.ടി. റനീഷ്‌ എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ എന്‍.ഡി.എഫും സിമിയുമായിരുന്നു. കാസര്‍ഗോഡ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബാലകൃഷ്‌ണനെ കൊലപ്പെടുത്താന്‍ മതതീവ്രവാദികളെ പ്രേരിപ്പിച്ചത്‌ മുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്ന 'കുറ്റ'മാണ്‌. ചേകന്നൂര്‍ മൗലവിക്കു പുറമേ മലപ്പുറം ജില്ലയിലെ ഫക്കീര്‍ ഉപ്പാപ്പയും തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ മുസ്ലിം സിദ്ധനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നിലും മതതീവ്രവാദികളുടെ അസഹിഷ്‌ണുതയായിരുന്നു.

അനിസ്ലാമികമായ കാര്യങ്ങള്‍ ചെയ്‌തു എന്നതായിരുന്നു ഈ മതപണ്ഡിതര്‍ക്കുനേരേ മതാന്ധതയുടെ കൊലവാള്‍ ഉയരാന്‍ കാരണം. ആലപ്പുഴ കടുവിനാല്‍ പള്ളിയില്‍ അഷ്‌റഫിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്‌.എസിന്റെ പങ്കിനെക്കുറിച്ചു സംശയമുയര്‍ന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌ തിരിച്ചടിച്ചതു വിനോദ്‌ എന്ന ആര്‍.എസ്‌.എസ്‌. മണ്ഡലം കാര്യവാഹിനെ അരുംകൊല ചെയ്‌താണ്‌.

ജയില്‍ മോചിതനായ ശേഷം, തീവ്രനിലപാടുകള്‍ ഉപേക്ഷിച്ചെന്നു പരസ്യമായി പലവട്ടം പ്രഖ്യാപിച്ച പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്ക്‌ സി.പി.എം. ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ വന്‍വരവേല്‍പ്പാണു നല്‍കിയത്‌. സഖ്യകക്ഷികളുടെപോലും എതിര്‍പ്പവഗണിച്ച്‌ സി.പി.എം, മഅ്‌ദനിയുമായി തെരഞ്ഞെടുപ്പു സഖ്യത്തിലുമേര്‍പ്പെട്ടു. എന്നാല്‍, ബംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ മഅ്‌ദനിയുടെ പേര്‌ വീണ്ടും പ്രതിനായകസ്‌ഥാനത്തായതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. 'പൂര്‍വാശ്രമ'ത്തില്‍ മഅ്‌ദനി വേരുപടര്‍ത്തിയ ഐ.എസ്‌.ഐയില്‍നിന്നാണു പോപ്പുലര്‍ ഫ്രണ്ടും എസ്‌.ഡി.പി.ഐയുമൊക്കെ പൊട്ടിമുളച്ച്‌ ഇപ്പോള്‍ ആര്‍ത്തുവളരുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹത്തിനുപോലും നിഷേധിക്കാനാവില്ല. അതേ പാടങ്ങളിലാണ്‌ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌ പോലെയുള്ള സംഘടനകള്‍ മതതീവ്രവാദത്തിന്റെ 'അന്തകവിത്ത്‌' ഇറക്കുന്നത്‌.

കേരളം പാക്‌ ചാരശൃംഖലയില്‍ കണ്ണിയായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. സിമി, മുസ്ലിം പ്രതികരണവേദി, ജിഹാദ്‌ കമ്മിറ്റി, ജിഹാദ്‌ മൂവ്‌മെന്റ്‌, മുസ്ലിം യുവജനവേദി, ഇസ്ലാമിക്‌ ദാവാമിഷന്‍, ഹിസ്‌ബുള്‍ മുജാഹിദ്‌, അല്‍ഉമ്മ, ആദംസേന, എന്‍.ഡി.എഫ്‌, ജിഹാദ്‌ കോണ്‍ഫറന്‍സ്‌ എന്നീ സംഘടനകള്‍ക്കു പാക്‌ ചാരശൃംഖലയില്‍നിന്നു പണം ലഭിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. മതപ്രചാരണത്തിനെന്ന പേരില്‍ പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന പണമാണു വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.

കോയമ്പത്തൂരില്‍ ട്രാഫിക്‌ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ശെല്‍വരാജ്‌ കൊല ചെയ്യപ്പെട്ടതിനേത്തുടര്‍ന്നു നടന്ന വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ മൃതദേഹങ്ങളുടെ വീഡിയോയും ഫോട്ടോയുമെടുത്തു വിദേശത്ത്‌ വ്യാപകപണപ്പിരിവു നടത്തിയതായി ദേശീയ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കോയമ്പത്തൂര്‍ കേസ്‌ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ എടുത്തുപറയുന്നു. ഭീകരത തോന്നിക്കാന്‍ മൃതദേഹത്തിലെ പോസ്‌റ്റ്മോര്‍ട്ടത്തിന്റെ തുന്നലുകള്‍ കാണത്തക്കരീതിയിലായിരുന്നു ചിത്രീകരണം.

മയക്കുമരുന്ന്‌, സ്വര്‍ണം കള്ളക്കടത്തും മലപ്പുറം, മംഗലാപുരം വഴിയെത്തുന്ന കള്ളനോട്ടും തീവ്രവാദശൃംഖലയുടെ ഭാഗമാണ്‌. മലപ്പുറം ജില്ലയുടെ കടല്‍ത്തീര സാമീപ്യം, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാസൗകര്യം, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ സംസ്‌ഥാനങ്ങളിലേക്കുള്ള സുഗമപാതയായ മലപ്പുറം-നിലമ്പൂര്‍-ഊട്ടി റോഡ്‌ എന്നീ ഘടകങ്ങളൊക്കെ തീവ്രവാദത്തിന്റെ പറുദീസയായി കേരളത്തെ മാറ്റുമെന്ന്‌ ഐ.ബി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൊല്ലാന്‍ ഒരു കൂട്ടര്‍; അഴിയെണ്ണാന്‍ നിരപരാധി

കൊല്ലപ്പെട്ടത്‌ ആര്‍.എസ്‌.എസുകാരനെങ്കില്‍ സി.പി.എമ്മുകാരല്ലാത്ത വേറേ പ്രതികളെ തെരഞ്ഞു നമ്മുടെ പോലീസ്‌ സമയം കളയാറില്ല. ഇര സി.പി.എമ്മുകാരനെങ്കില്‍ മറിച്ചും. 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന ഈ പോലീസ്‌ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായിരുന്ന എന്‍.ഡി.എഫാണ്‌.

തെളിവിന്റെ ലാഞ്‌ഛനപോലുമില്ലാതെ വിദഗ്‌ധമായി കൊലപാതകം നടത്തുന്ന മതതീവ്രവാദികള്‍ക്കു പ്രദേശത്തെ രാഷ്‌ട്രീയ ഏറ്റുമുട്ടലുകളുടെ പശ്‌ചാത്തലം കൂടുതല്‍ സൗകര്യപ്രദമാകുന്നു. യഥാര്‍ഥ പ്രതികള്‍ പുറത്തു വിലസുമ്പോള്‍ ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിച്ചവരുടെ ഉദാഹരണം ഏറെയുണ്ട്‌.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ മതതീവ്രവാദികള്‍ ഒരു നിര്‍ഭാഗ്യവാനെ വയറുകീറി കൊലപ്പെടുത്തിയത്‌ ഓണത്തലേന്നായിരുന്നെങ്കില്‍ തൃശൂരിലെ ചാവക്കാട്‌, ഇരട്ടപ്പുഴ നിവാസികള്‍ എട്ടുവര്‍ഷം മുമ്പ്‌ ഒരു വിഷുനാളില്‍ കണികണ്ടത്‌ രാത്രിയെപ്പോഴോ ദാരുണമായി കൊല്ലപ്പെട്ട പ്രസാദ്‌ (23) എന്ന യുവാവിന്റെ മൃതദേഹമാണ്‌. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ പ്രസാദ്‌ 2002 ഏപ്രില്‍ 14 വിഷുദിനത്തിലാണു കൊല്ലപ്പെട്ടത്‌. പുലര്‍ച്ചെ മൂന്നരയ്‌ക്ക് ഇരട്ടപ്പുഴ സെന്ററിന്റെ കിഴക്കുഭാഗത്തുള്ള 'മരണാനന്തര സഹായസമിതി' ഓഫീസിന്റെ വരാന്തയിലാണു മൃതദേഹം കാണപ്പെട്ടത്‌.

ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായി. പ്രദേശത്തു സി.പി.എം.-ആര്‍.എസ്‌.എസ്‌. സംഘര്‍ഷം പതിവ്‌. പോലീസിനു പിന്നെ എന്താലോചിക്കാന്‍! ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഏഴുപേരെ പ്രതിചേര്‍ത്തു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പ്രസാദിന്റെ അയല്‍വാസികളായ വിനോദ്‌, രാജേഷ്‌, ആനന്ദന്‍, ബാബു, ബിജു, പ്രദീപ്‌, സുരേഷ്‌ എന്നിവരായിരുന്നു പ്രതികള്‍. തൃശൂര്‍ അതിവേഗകോടതി 2007 സെപ്‌റ്റംബര്‍ 15-ന്‌ ഒന്നാംപ്രതി വിനോദിനെ ജീവപര്യന്തം കഠിനതടവിനും മറ്റു പ്രതികളെ അഞ്ചുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

പ്രസാദും കൂട്ടരുമായി മുമ്പു സി.പി.എം. പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പരസ്‌പരം ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. പ്രസാദിന്റെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്‌ത ഫോറന്‍സിക്‌ സംഘം കേസിലെ തീവ്രവാദബന്ധത്തെക്കുറിച്ചു ചില സൂചനകള്‍ നല്‍കിയെങ്കിലും മേല്‍പ്പറഞ്ഞ വാക്കുതര്‍ക്കത്തെ മാത്രം ചുറ്റിപ്പറ്റി പോലീസ്‌ അന്വേഷണം പുരോഗമിച്ചു. മൃതദേഹം പരിശോധിച്ചപ്പോള്‍ ഇടതുചെവിക്കു താഴെ ഒരു ദ്വാരം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ദ്വാരത്തിലൂടെ വീതി കുറഞ്ഞ ഏതോ മാരകായുധം ഉപയോഗിച്ചതായും കണ്ടെത്തി.

മരണകാരണമായ മുറിവ്‌ ചെവിക്കു താഴെയുള്ള ദ്വാരത്തിലൂടെ കടന്നു ഹൃദയവും മറ്റ്‌ ആന്തരാവയവങ്ങളും തകര്‍ത്തിരുന്നു. പരിശീലനം സിദ്ധിച്ച പ്രൊഫഷണല്‍ കൊലയാളികള്‍ക്കേ ഇത്തരം കൊലപാതകം ആസൂത്രണം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന വിദഗ്‌ധനിരീക്ഷണം പോലീസ്‌ അവഗണിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്‌ ഊറ്റംകൊള്ളുമ്പോള്‍ത്തന്നെ മലപ്പുറത്തെ ഒരു കേന്ദ്രത്തില്‍ വിഷു പുലര്‍ന്നതു മധുരം വിതരണം ചെയ്‌തുള്ള ആഹ്ലാദപ്രകടനത്തോടെയാണ്‌. വിഷുവിനു മധുരം വിതരണം ചെയ്യുന്നതിന്റെ യുക്‌തി മതതീവ്രവാദ സംഘടനയിലെ ചില അംഗങ്ങള്‍ക്ക്‌ ആദ്യം പിടികിട്ടിയില്ലെങ്കിലും ആജന്മശത്രുക്കളിലൊരാളെ 'തീര്‍ത്ത' വിവരം അറിഞ്ഞപ്പോള്‍ അമ്പരപ്പ്‌ ആഹ്‌ളാദത്തിനു വഴിമാറി.

കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ഇരട്ടപ്പുഴയില്‍ ചുറ്റിക്കറങ്ങിയെന്ന നാട്ടുകാരില്‍ ചിലരുടെ മൊഴി പോലീസിന്റെ 'ചോദ്യംചെയ്യലി'നുശേഷം നിലനിന്നില്ല. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഏഴു യുവാക്കള്‍ക്കു ജയിലില്‍ നരകജീവിതവും.

ഇതേരീതിയില്‍ 2002 ജൂലൈയില്‍ മുസ്‌്ലിം ലീഗ്‌ നേതാവ്‌ സി.കെ. അബൂട്ടിയെ വധിക്കാന്‍ ശ്രമിച്ചെങ്കിലും ആയുസിന്റെ ബലത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു. തന്നെ വെട്ടിക്കൊന്നു കുറ്റം സി.പി.എമ്മിനുമേല്‍ കെട്ടിവയ്‌ക്കാനായിരുന്നു എന്‍.ഡി.എഫിന്റെ ശ്രമമെന്ന്‌ അബൂട്ടി പറയുന്നു.

എതിരാളികളെ മാത്രമല്ല സ്വന്തം പാളയം വിട്ടുപോകുന്നവരെയും മതതീവ്രവാദ സംഘടനകള്‍ വെറുതേ വിടാറില്ല. വയനാട്‌ ജില്ലയിലെ കല്‍പ്പറ്റ കമ്പളക്കാട്‌ ടൗണിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫി(ബാവ)ന്റെയും സുഹൃത്ത്‌ നെയിമിന്റെയും അനുഭവം ഉദാഹരണം. 2008 ഒക്‌ടോബറിലാണു സംഭവം. പാതിരാത്രി ഓട്ടം പോയി മടങ്ങുന്ന വഴി റോഡിനു കുറുകെ മരത്തടി. അപകടം മണത്തപ്പോഴേക്കു പിടിച്ചിറക്കി വടിവാള്‍കൊണ്ടു വെട്ടി.

മാരകമായി മുറിവേറ്റെങ്കിലും പ്രാണന്‍ തിരിച്ചുകിട്ടി. അഷ്‌റഫ്‌ എന്‍.ഡി.എഫ്‌. വിട്ടതിന്റെ 'ശിക്ഷാവിധി'യാണു രായ്‌ക്കുരാമാനം നടപ്പാക്കിയത്‌. സാധാരണയായി, രാത്രി അപരിചിതര്‍ ഓട്ടം വിളിക്കുമ്പോള്‍ സ്‌റ്റാന്‍ഡിലുള്ള മറ്റു ഡ്രൈവര്‍മാരെ ഒപ്പം കൂട്ടാറുണ്ട്‌. അങ്ങനെയാണു നെയിം അഷ്‌റഫിനൊപ്പം പോയത്‌. വെട്ടേറ്റു നെയിമിന്റെ വലതുകൈ മുറിഞ്ഞു. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്‌. സംഘടനയുടെ തീവ്രവാദമുഖം കമ്പളക്കാട്‌ ടൗണില്‍ വീണ്ടും ദൃശ്യമായി. 2008-ല്‍ നോമ്പുകാലത്ത്‌ വി.എച്ച്‌.പിയുടെ പ്രചാരണജാഥ കമ്പളക്കാടെത്തി.

ഉച്ചയ്‌ക്കു പള്ളിസമയത്തു പ്രസംഗം നിര്‍ത്തിയില്ലെന്നാരോപിച്ച്‌ ഒരു യുവാവ്‌ മൈക്ക്‌ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന്‌ ഇരുവിഭാഗവും സംഘടിച്ചതോടെ പ്രദേശത്തു സംഘര്‍ഷാവസ്‌ഥയായി. വൈകിട്ടു സംഘടനയുടെ ശക്‌തികേന്ദ്രമായ നാലാംമൈലില്‍നിന്നു വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ ഇരമ്പിയെത്തി. നാട്ടുകാര്‍ രംഗത്തിറങ്ങിയാണു കമ്പളക്കാട്‌ ടൗണില്‍നിന്ന്‌ ഇവരെ തുരത്തിയത്‌.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രങ്ങളിലൊന്നു പാലക്കാട്‌ ജില്ലയിലെ ചെറുകുടങ്ങാടാണ്‌. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തീവ്രവാദികള്‍ ഇവിടെ സമ്മേളിക്കാറുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഇവിടെ റെയ്‌ഡ് നടത്താന്‍പോലും പോലീസിനു കഴിയാറില്ല. ആയുധപരിശീലനവും ആക്രമണങ്ങളുടെ ആസൂത്രണവുമൊക്കെയാണ്‌ ഇവിടെ നടക്കുന്നത്‌. ഇരകളുടെ ഔദ്യോഗിക ജീവിതം, താല്‍പര്യങ്ങള്‍, ദൗര്‍ബല്യങ്ങള്‍ ഒക്കെ നിരീക്ഷിച്ചു വിലയിരുത്തിയാണു വീട്ടില്‍നിന്നു വിളിച്ചിറക്കുന്നതു മുതല്‍ കൃത്യം നടപ്പാക്കുന്നതുവരെയുള്ള നീക്കങ്ങള്‍.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പുസ്‌തകത്തിന്‌ ആമുഖമെഴുതിക്കാന്‍ എന്ന വ്യാജേന കൊലയാളിസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. മലയാളം അധ്യാപകനും സാഹിത്യതല്‍പരനുമായ പ്രഫ. ടി.ജെ. ജോസഫിനെ വീഴ്‌ത്താന്‍ അതിലും നല്ല തന്ത്രമില്ലെന്ന്‌ അവര്‍ക്കറിയാമായിരുന്നു. വീട്ടില്‍ ഇല്ലാതിരുന്നതിനാലാണു ജോസഫ്‌ അന്നു രക്ഷപ്പെട്ടത്‌. പാലക്കാട്‌ ജില്ലയിലെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാരന്‍ മുതലമട മണിയനെ വെട്ടിക്കൊല്ലാന്‍ വീട്ടില്‍നിന്നു വിളിച്ചിറക്കിയതു വസ്‌തു വാങ്ങാന്‍ എത്തിയവരെന്ന വ്യാജേനയാണ്‌.

ദുരൂഹസാഹചര്യത്തില്‍ 'അപ്രത്യക്ഷനായ' ചേകന്നൂര്‍ മൗലവിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയതു ഖുര്‍ആന്‍ പ്രഭാഷണം നടത്താനെന്നു പറഞ്ഞാണ്‌. പി.കെ.എം. അബ്‌ദുഹസന്‍ എന്ന ചേകന്നൂര്‍ മൗലവിയുടെ തിരോധാനം 1993 ജൂലൈ 29-ന്‌ ആയിരുന്നു. മൗലവിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന യാഥാര്‍ഥ്യം കുടുംബം പിന്നീട്‌ ഉള്‍ക്കൊണ്ടു. മതപരിഷ്‌കരണവാദിയായ മൗലവിയുടെ പ്രഭാഷണങ്ങളും നിലപാടുകളുമാണ്‌ അദ്ദേഹത്തെ മതതീവ്രവാദികളുടെ കണ്ണിലെ കരടാക്കിയത്‌. അഞ്ചുനേരം നമസ്‌കാരം വേണ്ട, മൂന്നുനേരം മതിയെന്നതടക്കം ചേകന്നൂര്‍ മുന്നോട്ടുവച്ച പരിഷ്‌കരണവാദം സമുദായത്തിലെ യാഥാസ്‌ഥിതികരെ പ്രകാപിപ്പിച്ചിരുന്നു.

ചേകന്നൂരിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനോ യഥാര്‍ഥ പ്രതികളെ പിടികൂടാനോ ഇനിയുമായിട്ടില്ല. മൗലവിയെ കൊലപ്പെടുത്തി കൊണ്ടോട്ടി ചുവന്നകുന്നില്‍ കുഴിച്ചിട്ടെന്നു പ്രതികള്‍ സി.ബി.ഐയോടു സമ്മതിച്ചിരുന്നു. ഇതുപ്രകാരമാണു 2000 നവംബര്‍ 28 മുതല്‍ രണ്ടാഴ്‌ച എസ്‌കവേറ്റര്‍ ഉപയോഗിച്ചു ചുവന്നകുന്ന്‌ ഇളക്കിമറിച്ചത്‌. കിട്ടിയത്‌ എല്ലിന്‍ കഷണം, രണ്ടുജോഡി ചെരുപ്പ്‌, മണ്‍ചട്ടി കഷണം എന്നിവ മാത്രം. ചെരുപ്പുകള്‍ പരിശോധനയ്‌ക്കയച്ചു.

2002 നവംബര്‍ ഏഴിനു സി.ബി.ഐ. വീണ്ടും ചുവന്നകുന്നില്‍ തെരച്ചില്‍ നടത്തി. ആധുനിക സൗകര്യങ്ങളോടെ മെറ്റല്‍ ഡിറ്റക്‌ടര്‍, സാറ്റലൈറ്റ്‌ സ്‌കാനിംഗ്‌ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ തെരച്ചില്‍. ഇതിനിടെ അന്വേഷണച്ചുമതലയുള്ള സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ അഞ്ചുപ്രാവശ്യമായി മാറി. സംഭവത്തില്‍ 'സുന്നി ടൈഗര്‍ ഫോഴ്‌സി'നും മറ്റും പങ്കുണ്ടെന്നായിരുന്നു അഭ്യൂഹം. ചേകന്നൂരിനെ വീട്ടില്‍നിന്നു വിളിച്ചിറക്കിയത്‌ ഒരു കൂട്ടരാണെങ്കില്‍, വാഹനത്തില്‍ കൊണ്ടുപോയതു മറ്റൊരു സംഘമായിരുന്നു. കൊന്നുവെന്നു പറയുന്നവര്‍ വേറൊരു സംഘവും- അതാണു മതതീവ്രവാദികളുടെ 'ആസൂത്രണമികവ്‌'.

ഹൈന്ദവരെ കരാട്ടെ പഠിപ്പിച്ചെന്നും കാവിത്തുണി ഉടുത്തെന്നുമുള്ള കുറ്റത്തിനാണ്‌ ഇടതുപാര്‍ട്ടിക്കാരനായ മുസ്‌തഫയെ മഞ്ചേരിയില്‍ സംഘം ചേര്‍ന്നു വെട്ടിയത്‌. 2008-ല്‍ ആയിരുന്നു സംഭവം. പലവട്ടം ഭീഷണിയുണ്ടായെങ്കിലും ഗൗനിക്കാതിരുന്ന മുസ്‌തഫയെ രാത്രി വീടിനടുത്തു നില്‍ക്കുമ്പോഴാണു മതതീവ്രവാദികള്‍ ആക്രമിച്ചത്‌.

മുസ്‌്ലിംകളെ മാത്രം കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്നു മുസ്‌തഫയ്‌ക്കു പലവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നതാണത്രേ! ചികിത്സയിലിരിക്കേ മുസ്‌തഫയെ ആശുപത്രിയില്‍ കയറി കുത്താനും ശ്രമമുണ്ടായി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടിയിട്ടില്ല. മഞ്ചേരിയില്‍ത്തന്നെ പള്ളിയില്‍ കയറി പ്രശ്‌നമുണ്ടാക്കി എന്നതിന്റെ പേരില്‍ ഒരാളെ 38 തവണയാണു വെട്ടിയത്‌.

Saturday, July 24, 2010

അണുവിട തെറ്റാത്ത ആക്രമണങ്ങള്‍; ഞെട്ടിച്ച അരുംകൊലകള്‍

പത്തു പതിനൊന്നു വര്‍ഷം മുമ്പുളള കഥയാണ്‌. നാദാപുരത്തേയും കുറ്റ്യാടിയിലേയും കല്ലാച്ചിയിലേയും വഴിയോരങ്ങളില്‍ നാട്ടുകാര്‍ എന്നും കണികാണുന്നതു ജീവനില്ലാത്ത തലയറ്റ, അംഗഭംഗം വന്ന തെരുവുനായ്‌ക്കളെയായിരുന്നു. രാത്രിയുടെ മറവില്‍ തെരുവു നായ്‌ക്കളെ അരിഞ്ഞു വീഴ്‌ത്തുന്നത്‌ ആരെന്നത്‌ അജ്‌ഞാതം. പോലീസും സംഭവങ്ങളെ കണ്ടില്ലെന്നു നടിച്ചു. ഒടുവില്‍ ഒരു തീവ്രവാദ സംഘടന ആയുധ പരിശീലനത്തിന്റെ ഭാഗമായിട്ടാണു മിണ്ടാപ്രാണികളെ വെട്ടിനുറുക്കുന്നതെന്നു പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്കു റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും അധികൃതര്‍ ഉറക്കം നടിച്ചു. തെരുവ്‌ നായ്‌ക്കളെ അരിഞ്ഞുവീഴ്‌ത്തി അന്നു പരിശീലനം നേടിയവരാണു പിന്നീട്‌ നാടെമ്പാടും മനുഷ്യജീവനുകളെ അതിക്രൂരമായി അരിഞ്ഞുവീഴ്‌ത്തുന്ന രീതിയിലേക്കു വളര്‍ന്നത്‌.

കേരളത്തിലെ മുസ്ലിം തീവ്രവാദ സംഘടനകളില്‍ ഏറ്റവും അപകടകരമായ പ്രസ്‌ഥാനം എന്നു കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ള എന്‍.ഡി.എഫ്‌. മഞ്ചേരി ആസ്‌ഥാനമായി 88-89 ല്‍ ചെറിയൊരു സംഘടനയായാണു പ്രവര്‍ത്തനം ആരംഭിച്ചത്‌. മഅ്‌ദനി കേരളത്തില്‍ വേരുപടര്‍ത്തിയ ഐ.എസ്‌.ഐ.-പി.ഡി.പി. പ്രസ്‌ഥാനത്തിനു മുകളിലാണ്‌ എന്‍.ഡി.എഫും പോപ്പുലര്‍ഫ്രണ്ടും എസ്‌.ഡി.പി.ഐയും വളര്‍ന്നത്‌. ഇക്കാര്യം അദ്ദേഹത്തിനുപോലും നിഷേധിക്കാനാവില്ല.

രാജ്യത്തെ മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്‌ രൂപംകൊള്ളുന്നത്‌ 2006 ലാണ്‌. അഖിലേന്ത്യാ സംഘടനയായി വളര്‍ന്ന പോപ്പുലര്‍ ഫ്രണ്ടില്‍ കേരളത്തിലെ എന്‍.ഡി.എഫ്‌, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസറായി, ലീലോംഗ്‌ സോഷ്യല്‍ ഫോറം, ആന്ധ്രപ്രദേശ്‌ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്‌റ്റിസ്‌, കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ്‌ എഡ്യുക്കേഷന്‍ സൊസൈറ്റി, നാഗരിക്‌ അധികാര്‍ സുരക്ഷാ സമിതി, ഗോവ സിറ്റിസണ്‍ ഫോറം എന്നീ സംഘടനകള്‍ ചേര്‍ന്നാണു രൂപംകൊണ്ടത്‌.

സംസ്‌ഥാനത്ത്‌ തൊണ്ണൂറുകള്‍ തൊട്ടു നടന്ന കൊലപാതക കേസുകളില്‍ തങ്ങളുടെ പങ്കു നിഷേധിക്കാന്‍ 2006-ല്‍ രൂപംകൊണ്ട പോപ്പുലര്‍ ഫ്രണ്ടിന്‌ എളുപ്പത്തില്‍ കഴിയും. എന്നാല്‍ എന്‍.ഡി.എഫ്‌. നടത്തിയ അരുംകൊലകള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ തെളിയുന്നതു താലിബാന്‍ മോഡല്‍ കൊലപാതകങ്ങളിലും ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലുമുള്ള സംഘടനയുടെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ്‌.

1993 നവംബര്‍ 14നാണ്‌ എന്‍.ഡി.എഫ്‌. കോഴിക്കോട്‌ ഔദ്യോഗികമായി രൂപീകരിക്കപ്പെടുന്നത്‌. 94 ഓഗസ്‌റ്റില്‍ കോഴിക്കോട്‌ നടന്ന സംവരണ സെമിനാറായിരുന്നു ആദ്യ പൊതുപരിപാടി. അതിനുശേഷം ഇന്നുവരെ മതവികാരം ആളിക്കത്തിക്കുന്ന തരത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി 1998 ല്‍ അരുണ്‍കുമാര്‍ സിന്‍ഹ മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ടായിരിക്കെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്‌ പോലീസിന്റെ ചുവന്ന ഫയലില്‍ ഇന്നും ഉറങ്ങുകയാണ്‌.

''കഴിഞ്ഞ 10 വര്‍ഷമായി വളരെ ശക്‌തമായ മതപ്രവര്‍ത്തനങ്ങള്‍ മലബാര്‍ മേഖലയില്‍ നടക്കുന്നുണ്ട്‌. ഉത്തരേന്ത്യയില്‍ പോലും നടക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ്‌ ഇവിടത്തേത്‌. സ്‌കൂളുകളും പരീക്ഷകളും ഉപേക്ഷിച്ചപ്പോഴും വിദ്യാര്‍ഥികള്‍ ചില സ്‌ഥലങ്ങളില്‍ മദ്രസകളില്‍ പോകുന്നു. രാത്രി വളരെ വൈകും വരെ മദ്രസ ക്ലാസുകള്‍ നടക്കുന്നു. സിനിമ തീയേറ്ററുകള്‍, കള്ളുഷാപ്പുകള്‍, ചാരായ ഷാപ്പുകള്‍ എന്നിവ തീവച്ചു നശിപ്പിക്കുന്നു. ഇതിനായി സിഗരറ്റ്‌ ബോംബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇടക്കാലത്ത്‌ അപ്രത്യക്ഷമായിരുന്ന പര്‍ദയും ബുര്‍ക്കയും മടങ്ങിവരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെയാക്കുന്നു. ദേശീയഗാനത്തെ എതിര്‍ക്കുന്നു. ഇവയെല്ലാം പ്രകടമായ മതവികാരം വളര്‍ത്തുന്നതും ദേശദ്രോഹവുമാണ്‌.....'' സിന്‍ഹയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണിവ.

ഈ റിപ്പോര്‍ട്ട്‌ തയാറാക്കി ഒരു ദശകം പിന്നിടുമ്പോഴേക്കും ഒരു രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഒരു ഭീകരസംഘടനയുടെ എല്ലാ സ്വഭാവങ്ങളും എന്‍.ഡി.എഫ്‌. സ്വന്തമാക്കിക്കഴിഞ്ഞുവെന്നു പോലീസിലെ ഉന്നതര്‍ തന്നെ വെളിപ്പെടുത്തുന്നു. അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട റെയ്‌ഡുകളില്‍ പിടിച്ചെടുത്ത സി ഡികളും ലഘുലേഖകളുമെല്ലാം ഇതിനുള്ള വ്യക്‌തമായ തെളിവുകളാണ്‌.

എന്‍.ഡി.എഫിന്റെ വളര്‍ച്ചയ്‌ക്കു വേഗം കൂട്ടിയതു കോഴിക്കോട്‌ ജില്ലയിലെ നാദാപുരമായിരുന്നു. പോരടിക്കുന്ന സി.പി.എം-മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ക്കിടയിലേക്കു വര്‍ഗീയതയുടെ വിഷം കുത്തിവയ്‌ക്കാന്‍ എന്‍.ഡി.എഫിനായി.

ഒരു മുസ്ലിം സ്‌ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കഥ പ്രചരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു നാദാപുരത്തു സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്‌. കേസിലെ ഒന്നാം പ്രതിയായ ഈന്തുള്ളതില്‍ ബിനുവായിരുന്നു ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഈ കേസ്‌ കെട്ടിച്ചമച്ചതാണെന്നു പിന്നീട്‌ കോടതി കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ബിനു കൊലക്കേസിലെ പ്രതികളെ അപ്പീല്‍ കോടതിയും വെറുതേവിട്ടപ്പോള്‍ ബാക്കിയാക്കിയത്‌ എന്‍.ഡി.എഫ്‌. എന്ന മൂന്നക്ഷരമായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു കൊലക്കേസില്‍ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരെ പ്രതികളായി ചേര്‍ത്ത കേസായിരുന്നു ഇത്‌.

നാദാപുരം മേഖലയില്‍ സി.പി.എം-മുസ്ലിം ലീഗ്‌ സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു ബിനുവിന്റെ കൊലപാതകം. ആരോപണത്തിന്റെ മുന മുസ്ലീം ലീഗിനെതിരേ തിരിഞ്ഞപ്പോള്‍ ലീഗ്‌ നിഷേധക്കുറിപ്പുമായി രംഗത്തെത്തി. സര്‍ക്കാര്‍ അന്വേഷണത്തിനായി സ്‌പെഷല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. അന്വേഷണം ഒരു പ്രത്യക സംഘടനയിലേക്കു നീണ്ടു. ഈ അന്വേഷണത്തിലൊടുവിലാണു നാദാപുരം ഡിഫെന്‍സ്‌ ഫോഴ്‌സെന്ന(എന്‍.ഡി.എഫ്‌.) പേരു മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്‌. പിന്നീട്‌ നാഷണല്‍ ഡെവലപ്‌മെന്റ്‌ ഫ്രണ്ടെന്ന പേരിനൊപ്പം ചേര്‍ന്ന നാദാപുരം ഡിഫന്‍സ്‌ ഫോഴ്‌സ് നടത്തിയ ആദ്യ പൈശാചികമായ കൊലപാതകമായിരുന്നു ബിനുവിന്റെത്‌. കേസിലെ പ്രതികള്‍ക്കു ജില്ലാ കോടതി തടവുശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. ഇതുവരെ കാണാത്ത ആസൂത്രണത്തോടെയായിരുന്നു ബിനുവിനെ കൊലപ്പെടുത്തയതെന്നു കേസന്വേഷിച്ചിരുന്ന അന്നത്തെ ഡിവൈ.എസ്‌.പി. സുഭാഷ്‌ ബാബു വ്യക്‌തമാക്കിയിട്ടുണ്ട്‌.

കൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഓരോ ചുമതലയായിരുന്നു. ഒരാള്‍ക്കു ബിനുവിനെ കാട്ടികൊടുക്കല്‍. മറ്റൊരാള്‍ക്കു പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തല്‍, ഒരു സംഘം കൃത്യം ചെയ്യാന്‍... അങ്ങനെ മുന്നൊരുക്കങ്ങള്‍ നടത്തി പിഴവുകളില്ലതെ തന്നെ ആദ്യകൊല വിജയകരമായി നടത്താന്‍ സംഘടനയ്‌ക്കായി.

ഇതേരീതിയില്‍ തന്നെയായിരുന്നു അധ്യാപകനെതിരേ തൊടുപുഴയില്‍ നടന്ന അക്രമണവും. പിഴവുകളില്ലാത്ത ആസൂത്രണവും തെളിവുകളില്ലാതെ കൃത്യമായ നടപ്പാക്കലും എന്‍.ഡി.എഫ്‌. നടത്തുന്ന അരുംകൊലകളുടെ പ്രത്യേകതകളാണ്‌. കൃത്യമായ പരിശീലനവും ഇക്കാര്യത്തില്‍ ഇവര്‍ക്കു കിട്ടുന്നുണ്ടെന്നു കൊലപാതകങ്ങളുടേയും ആക്രമണങ്ങളുടേയും രീതികള്‍ കാട്ടിത്തരുന്നു.

2008 വിഷുവിനോടനുബന്ധിച്ചു കാസര്‍ഗോഡ്‌ നഗരത്തില്‍ നാലു പേരാണ്‌ കൊലചെയ്യപ്പെട്ടത്‌. ഏപ്രില്‍ 16ന്‌ ആരംഭിച്ച കൊലപാതക പരമ്പര 20നാണ്‌ അവസാനിച്ചത്‌. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഡ്വ. സുഹാസ്‌ ആണ്‌ ആദ്യ ദിവസം കൊല്ലപ്പെട്ടത്‌. പ്രതികള്‍ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരായിരുന്നു. പെട്ടെന്ന്‌ ഒരുനാള്‍ ആരംഭിച്ച കൊലയ്‌ക്കു മറ്റൊരു കാരണവും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. 2004 ല്‍ ഒരു സ്വകാര്യ കൊറിയര്‍ സ്‌ഥാപന ഉടമയായിരുന്ന ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയതിനു പിന്നിലും ആരോപണം എന്‍.ഡി.എഫിനു നേരേയായിരുന്നു നീണ്ടത്‌. ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതായിരുന്നു കാസര്‍കോട്‌ അണങ്കൂറിലെ ബാലകൃഷ്‌ണന്‍ കൊലചെയ്യപ്പെട്ടതെന്നായിരുന്നു ആരോപണം. ഈ കേസില്‍ ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല.

ആര്‍.എസ്‌.എസ്‌.-സി.പി.എം. സംഘര്‍ഷം കൊലപാതകപരമ്പരകളിലേക്കു വളര്‍ന്ന കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എഫ്‌. പാര്‍ട്ടിയിലേക്കു പരകായപ്രവേശം നടത്തിയതായി സി.പി.എം. ജില്ലാ കമ്മിറ്റി പോലും സമ്മതിക്കുന്നു. കൊടുങ്ങല്ലൂരിലെ ആര്‍.എസ്‌.എസ്‌-സി.പി.എം. സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ എന്‍.ഡി.എഫായിരുന്നുവെന്നും പാര്‍ട്ടി ഇപ്പോള്‍ തുറന്നുസമ്മതിക്കുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരെ ഇല്ലാതാക്കാനായി സമര്‍ഥമായി എന്‍.ഡി.എഫ്‌. നടപ്പാക്കിയിരുന്നവയായിരുന്നുവത്രേ ഇതില്‍ പല കൊലപാതകങ്ങളും. കേഡര്‍ സ്വഭാവമുള്ള സി.പി.എമ്മിന്റെ സ്‌ഥിതി ഇതാണെങ്കില്‍ മറ്റു പാര്‍ട്ടികളുടേത്‌ ഊഹിക്കാവുന്നതേയുള്ളൂ.

ജീവനോടെ 'പോസ്‌റ്റ്മോര്‍ട്ടം' അഥവാ ആധുനിക ചിത്രവധം

പണ്ടെന്നോ ചിത്രവധം എന്നൊരു പ്രാകൃതശിക്ഷാരീതി രാജാക്കന്‍മാര്‍ നടപ്പാക്കിയിരുന്നത്രേ. കുറ്റവാളികളെ പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയറിയിച്ച്‌ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന രീതിയാണത്‌. കുറ്റവാളിയുടെ തല മാത്രം മണ്ണിനു മുകളിലാക്കി കുഴിച്ചിട്ട്‌ ആനയെക്കൊണ്ടു ചവിട്ടിക്കൊല്ലിക്കുക, ഇരുകാലുകളും രണ്ടു കുതിരകളോടു ബന്ധിച്ച്‌ അവയെ വിപരീത ദിശയില്‍ ഓടിച്ച്‌ വലിച്ചുകീറി കൊല്ലിക്കുക...ഇതൊക്കെയായിരുന്നു ചില ചിത്രവധരീതികള്‍.

കൊടുംകുറ്റവാളികളെപ്പോലും വേദനയറിയിക്കാതെ എങ്ങനെ വധശിക്ഷ നടപ്പാക്കാമെന്നു ലോകം ചര്‍ച്ച ചെയ്യുമ്പോഴും മതതീവ്രവാദശക്‌തികളുടെ നീതിശാസ്‌ത്രം വേറെയാണ്‌.

ഹിറ്റ്‌ലിസ്‌റ്റില്‍ പേരുചേര്‍ത്ത ഹതഭാഗ്യരെ 'എളുപ്പത്തില്‍ തീര്‍ക്കുന്നതല്ല' അത്‌. പഴയ ചിത്രവധത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ കൈവെട്ടിയും ജീവനോടെ പോസ്‌റ്റ്മോര്‍ട്ടം ചെയ്‌തുമൊക്കെയാണു പകപോക്കല്‍. മലപ്പുറം വളാഞ്ചേരി കാര്‍ത്തല മഠത്തില്‍ താമിയെന്ന നിര്‍ഭാഗ്യവാന്റെ വിധി അത്തരത്തിലൊന്നായിരുന്നു. വയറു കീറിയുള്ള നിഷ്‌ഠുരമായ വധശിക്ഷയാണു മതതീവ്രവാദികള്‍ താമിക്കു വിധിച്ചത്‌. 1996 ഓഗസ്‌റ്റ് 23-ന്‌ ഉത്രാടത്തലേന്നു രാത്രി പെയ്‌ത മഴയുടെ ആരവത്തിനിടെ വിജനമായ റോഡില്‍ തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കി. വയറുകീറി കുടല്‍മാല പുറത്തുചാടിയ നിലയിലാണു പിറ്റേന്നു വെളുപ്പിനു താമിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്‌.

തലേന്നു രാത്രി കുറ്റിപ്പുറം ടൗണില്‍നിന്നു മക്കള്‍ക്കു പുത്തനുടുപ്പും വീട്ടുസാമാനങ്ങളും വാങ്ങി മടങ്ങിയതായിരുന്നു താമി. മൂടാല്‍വരെ ഓട്ടോറിക്ഷയില്‍ വന്നു. പിന്നീടു വിജനമായ റോഡിലൂടെ മഴയത്തു വീട്ടിലേക്കു നടന്നു. ഇതിനിടെയാണു തക്കംപാര്‍ത്തിരുന്ന കൊലയാളികള്‍ ശിക്ഷ നടപ്പാക്കിയത്‌. ഇരമ്പിയാര്‍ക്കുന്ന മഴയില്‍ താമിയുടെ നിലവിളി ആരും കേട്ടില്ല. മക്കള്‍ക്കു വാങ്ങിയ പുത്തനുടുപ്പുകള്‍ ചോരയിലും മഴവെള്ളത്തിലും കുതിര്‍ന്നു. വിധി നടപ്പാക്കിയ സംതൃപ്‌തിയോടെ കൊലയാളികള്‍ അവയ്‌ക്കുമീതേ ചവിട്ടിക്കടന്നുപോയി.

കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന താമിയോട്‌ ആര്‍ക്കും വിരോധമില്ല. പിന്നെന്തിനു താമി വധിക്കപ്പെട്ടു എന്ന ചോദ്യത്തില്‍നിന്നാണു തീവ്രവാദികളുടെ പങ്ക്‌ വെളിപ്പെട്ടത്‌. മുസ്ലീം സ്‌ത്രീകളോടുള്ള താമിയുടെ സൗഹാര്‍ദ സമീപനം തീവ്രവാദികള്‍ക്ക്‌ ഇഷ്‌ടപ്പെടാതിരുന്നതാണത്രേ കിരാതനീതി നടപ്പാക്കുന്നതിലേക്കു നയിച്ചത്‌. വളാഞ്ചേരി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ആദ്യം അറസ്‌റ്റിലായയാളാണ്‌ 'അല്‍ ഉമ്മ' എന്ന തീവ്രവാദസംഘടനയുടെ പേരു പുറത്തുവിട്ടത്‌. പോലീസ്‌ അന്വേഷണം കാര്യക്ഷമമായില്ല. പിന്നീടു ക്രൈംബ്രാഞ്ചാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. താമി മരിച്ചതോടെ നിര്‍ധനകുടുംബത്തിന്റെ ജീവിതം ഗതിമുട്ടി. താമിയുടെ വിധവയ്‌ക്ക് ഇ.കെ നായനാര്‍ സര്‍ക്കാര്‍ റവന്യൂവകുപ്പില്‍ ജോലി നല്‍കി.

മതതീവ്രവാദത്തിന്റെ 'കൈവെട്ട്‌ നീതിശാസ്‌ത്രം' മൂവാറ്റുപുഴയിലെ പ്രഫ. ടി.ജെ. ജോസഫിലോ അതിനും പിന്നിലേക്കു പോയാല്‍ മഞ്ചേരിയിലെ പുന്നയ്‌ക്കല്‍ ഷംസുവിലോ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ നവംബര്‍ രണ്ടിനാണു കായംകുളം നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ പട്ടാപ്പകല്‍ എസ്‌.എഫ്‌.ഐക്കാരനായ സജിത്തിന്റെ കൈ വെട്ടിയത്‌. കായംകുളം എം.എസ്‌.എം. കോളജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥിവിഭാഗമായ ക്യാംപസ്‌ ഫ്രണ്ടും എസ്‌.എഫ്‌.ഐയുമായുള്ള സംഘര്‍ഷമാണ്‌ അക്രമത്തിലേക്കു നയിച്ചത്‌. എസ്‌.എഫ്‌.ഐയുടെ കോളജ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയും ബി.കോം വിദ്യാര്‍ഥിയുമായ സജിത്തിനെ രണ്ടു ബൈക്കില്‍ എത്തിയ അക്രമിസംഘം റോഡിലിട്ടു ക്രൂരമായി വെട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. കോളജ്‌ ദിനാഘോഷത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. ആ സംഭവം പ്രാദേശികപ്രശ്‌നം മാത്രമായി ഒതുങ്ങുകയായിരുന്നു. അന്ന്‌ ഇര കോളജ്‌ വിദ്യാര്‍ഥിയായിരുന്നെങ്കില്‍ ആറുമാസം പിന്നിട്ടപ്പോഴേക്ക്‌ ഒരു കോളജ്‌ അധ്യാപകന്റെതന്നെ കൈ വെട്ടുന്നതിലേക്ക്‌ സംഘടന ശക്‌തിയാര്‍ജിച്ചു.

താലിബാന്‍ മോഡല്‍ സമാന്തരഭരണത്തിന്റെ കെടുതി ഏറെ അനുഭവിക്കുന്ന ജില്ലയാണു മലപ്പുറം. മതസൗഹാര്‍ദത്തിന്‌ ഉലച്ചില്‍ തട്ടരുതെന്ന സദുദ്ദേശ്യത്തോടെയാണ്‌ ഈ പരമാര്‍ത്ഥം എല്ലാവരും നിഷേധിക്കുന്നത്‌. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി ഇല്ലായ്‌മ ചെയ്‌തതു മുതല്‍ മൂന്നുവര്‍ഷം മുമ്പ്‌ ഒതുക്കുങ്ങലില്‍ താനൂര്‍ മൂലക്കല്‍ സ്വദേശി ലക്ഷ്‌മണനെ വെട്ടിക്കൊന്നതില്‍വരെ താലിബാനിസം നിഴലിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച്‌ ആര്‍.എസ്‌.എസുകാര്‍ തിരൂരില്‍ യാസീമിനെ കൊന്നതിനു പ്രതികാരമായാണു മൂന്നുവര്‍ഷം മുമ്പ്‌ ജനുവരി 26-നു ബി.പി. അങ്ങാടിയില്‍ തിരുനിലത്തുകണ്ടി രവിയെ എന്‍.ഡി.എഫുകാര്‍ വെട്ടിക്കൊന്നത്‌. ഇതേ കാലയളവില്‍ മൂന്നുമാസം നീണ്ടുനിന്ന അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ലഷ്‌കറെ ഭീകരന്‍ തടിയന്റവിട നസീറിന്റെ ചരടുവലി ഉണ്ടായിരുന്നതായി പിന്നീടു തെളിഞ്ഞു. ജില്ലയിലെ നിരവധി മഹല്ലുകളില്‍ തീവ്രവാദികള്‍ വീഡിയോഗ്രഫി നിരോധിച്ചിട്ടുണ്ട്‌. മുസ്ലിം സ്‌ത്രീകള്‍ പര്‍ദ ധരിക്കണമെന്ന ശാസനയും നിലനില്‍ക്കുന്നു. അനിസ്ലാമികമെന്ന പേരില്‍ കാശ്‌മീര്‍ മോഡലില്‍ സിനിമാ തീയറ്ററുകള്‍ക്കെതിരേ ആക്രമണമുണ്ടായതും മലപ്പുറം ജില്ലയിലാണ്‌. 'സിഗരറ്റ്‌ ബോംബ്‌' ഉപയോഗിച്ച്‌ 13 സിനിമാശാലകളാണ്‌ അഗ്നിക്കിരയാക്കിയത്‌. ഈ കേസിലൊന്നും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീയറ്ററിനു തീപിടിക്കുകയായിരുന്നുവെന്നാണു പോലീസ്‌ കരുതിയിരുന്നത്‌.

ഇന്ത്യയുടെ മതേതര മനഃസാക്ഷിയെ ഞെട്ടിച്ച അയോധ്യാ സംഭവത്തിനു ശേഷം മുസ്ലിം ഐക്യവേദി മലപ്പുറം ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ അതിഭീകരമായിരുന്നു. നൂറുകണക്കിനു വീടുകള്‍ ചുട്ടെരിച്ചു. രണ്ടു ക്ഷേത്രങ്ങള്‍ തകര്‍ത്തു. രണ്ടു മുസ്ലിംകള്‍ ഉള്‍പ്പെടെ ഏഴുപേരെ വെട്ടിക്കൊന്നു. താനൂരില്‍ പട്ടാളമിറങ്ങി. രജിസ്‌റ്റര്‍ ചെയ്‌ത മുന്നൂറിലേറെ കേസുകളില്‍ ഒന്നില്‍പ്പോലും പ്രതികളെ ശിക്ഷിച്ചിട്ടില്ല. റമദാന്‍ മാസത്തില്‍ ഹോട്ടലുകള്‍ തുറക്കരുതെന്ന ഫത്‌വ തീവ്രവാദികളുടേതായി ഇപ്പോഴുമുണ്ട്‌. പെട്ടിക്കടകളില്‍നിന്നു സര്‍ബത്ത്‌ പോലും ഇക്കാലത്തു കിട്ടില്ല. തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടല്‍ പോലും തീവ്രവാദ ഭീഷണിയെ തുടര്‍ന്ന്‌ റമദാന്‍ കാലത്തു തുറക്കാനാവാത്ത അവസ്‌ഥയാണ്‌.

1999 മാര്‍ച്ച്‌ 23-നു സി.പി.എം. നേതാവ്‌ എന്‍. കണ്ണന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്‌. മലപ്പുറം ജില്ലയില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നായിരുന്നു അത്‌. എന്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുന്നു. ക്രിസ്‌മസ്‌ കാലത്തു മുസ്ലിംകളുടെ കടകളില്‍ ക്രിസ്‌മസ്‌ നക്ഷത്രങ്ങള്‍ വില്‍ക്കുന്നതിനും ശബരിമല തീര്‍ഥാടനവേളയില്‍ കറുപ്പുവസ്‌ത്രം വില്‍ക്കുന്നതിനും വിലക്ക്‌. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ്‌ എന്‍.ഡി.എഫ്‌. നടത്തുന്നത്‌. ഇതിന്റെ ഫലമായി ഹിന്ദു വര്‍ഗീയതയും വളരുന്നു.

മതതീവ്രവാദത്തിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി അന്നു ധനമന്ത്രി ടി. ശിവദാസമേനോന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു. പി.ഡി.പിക്കും എന്‍.ഡി.എഫിനും പാക്‌ ഐ.എസ്‌.എയുടെ ധനസഹായം ലഭിക്കുന്നുണ്ടെന്ന്‌ 1999 ഏപ്രില്‍ അഞ്ചിനു പാലക്കാട്‌ ചെര്‍പ്പുളശേരിയില്‍ സി.പി.എം. ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. എന്‍.ഡി.എഫ്‌. വിദേശശക്‌തികളുമായി ബന്ധമുള്ള താലിബാന്‍ മോഡല്‍ സംഘടനയാണെന്ന്‌ അതേ യോഗത്തില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നടിച്ചു. നായനാരും പിണറായിയും നടത്തിയ ഈ പ്രസംഗങ്ങളാണ്‌ നായനാര്‍ വധശ്രമത്തിനു മതതീവ്രവാദികള്‍ക്കു പ്രേരണയായത്‌.

തലയ്‌ക്കുമീതേ തൂങ്ങുന്ന താലിബാന്‍ മോഡല്‍

മലപ്പുറം ജില്ലയിലെ മഞ്ചേരി ടൗണില്‍ സി.ഐ.ടി.യു. നേതാവായിരുന്ന പുന്നയ്‌ക്കല്‍ ഷംസുവിന്റെ വലതു കൈയ്‌ക്കും ഒരു കാലിനും 20 ശതമാനം സ്വാധീനമേയുള്ളൂ. ഒന്‍പതുവര്‍ഷം മുമ്പ്‌ ഷംസുവിന്റെ അവസ്‌ഥ ഇതായിരുന്നില്ല...അക്രമികള്‍ പട്ടാപ്പകല്‍ വലതു കൈ വെട്ടിമാറ്റുന്നതുവരെ.

കോയമ്പത്തൂര്‍ സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ നാലുമാസത്തെ ചികിത്സയ്‌ക്കും പത്തു ശസ്‌ത്രക്രിയയ്‌ക്കും വിധേയനായ ശേഷമാണ്‌ ഷംസു ഇപ്പോഴും ജീവച്‌ഛവമായെങ്കിലും അവശേഷിക്കുന്നത്‌. 2001 ജനുവരി 16-നു പട്ടാപ്പകല്‍ മഞ്ചേരിയില്‍ സഹോദരീഭര്‍ത്താവിന്റെ സൂപ്പര്‍മാര്‍ക്കറ്റിനരികെ നില്‍ക്കുമ്പോഴാണ്‌ ഷംസു ആക്രമിക്കപ്പെട്ടത്‌. എല്ലാം കഴിഞ്ഞു മാസങ്ങള്‍ക്കുശേഷം 'നാം ഒരേ സമുദായക്കാരാണെന്ന' ന്യായം നിരത്തി സമവായത്തിനെത്തിയ നാട്ടുപ്രമാണിമാരോട്‌ ഷംസുവിന്‌ ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ- എന്നെ ഈ അവസ്‌ഥയിലാക്കിയത്‌ എന്തിനെന്ന്‌.

മഞ്ചേരി യത്തിംഖാന ഹൈസ്‌കൂളില്‍ ജില്ലാ ശാസ്‌ത്രമേളയോടനുബന്ധിച്ചു തീവ്രവാദനിലപാടുള്ള ചിലര്‍ നടത്തിയ അക്രമങ്ങളാണ്‌ സി.ഐ.ടിയുക്കാരനായ ഷംസുവിന്റെ കൈ അരിയുന്ന സംഭവത്തിലേക്കു നയിച്ചത്‌. ഹൈന്ദവ സമുദായത്തില്‍പ്പെട്ട സ്‌ത്രീയെയാണ്‌ ഷംസു വിവാഹം ചെയ്‌തത്‌ എന്ന 'കുറ്റ'വും അക്രമത്തിനു പ്രേരണയായിരിക്കാം എന്നാണു പോലീസ്‌ നിഗമനം.

ഒന്‍പതുവര്‍ഷങ്ങള്‍ക്കിപ്പുറം, മതതീവ്രവാദികള്‍ വെട്ടി മാറ്റിയ കൈ പേരിനെങ്കിലും യഥാസ്‌ഥാനത്തു ശേഷിക്കുമോ എന്നറിയാതെ ഒരു കോളജ്‌ അധ്യാപകന്‍ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. കാരണം വ്യത്യസ്‌തമാകാമെങ്കിലും ഷംസുവിന്റെ വിധിയും തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വിധിയും നിര്‍ണയിച്ചത്‌ ഒരേ ശക്‌തികളാണ്‌. വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഒട്ടേറെ കൊലപാതകങ്ങള്‍ക്കും കൊല്ലാക്കൊലകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച അതേ മതതീവ്രവാദഭൂതം.

കേരളത്തില്‍ മതതീവ്രവാദശക്‌തികള്‍ പിടിമുറുക്കുന്ന സംഭവങ്ങള്‍ പലപ്പോഴായി മാധ്യമവാര്‍ത്തകളായപ്പോള്‍ അതൊക്കെ അതിശയോക്‌തിയായി തള്ളിക്കളഞ്ഞ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഒടുവില്‍ ഇന്നലെ സമ്മതിച്ചു: കേരളത്തില്‍ താലിബാന്‍ മോഡല്‍ ഭരണത്തിനു ശ്രമം. (കേരളത്തില്‍ 14 താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായും അതിലൊന്നിന്റെ 'തീര്‍പ്പു' പ്രകാരമാണ്‌ അധ്യാപകന്റെ കൈ വെട്ടി 'ശിക്ഷ' നടപ്പാക്കിയതെന്നും മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു) 1993 മുതല്‍ നടന്ന 22 കൊലപാതകങ്ങള്‍ മതതീവ്രവാദികള്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്നു 'വെളിപ്പെടുത്താന്‍' കാര്യങ്ങളിത്രയും വഷളാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു നമ്മുടെ സര്‍ക്കാരിന്‌.

കേരളത്തില്‍ മതതീവ്രവാദം പിടിമുറുക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മലയാളിയുടെ വന്യമായ സ്വപ്‌നങ്ങള്‍ക്കും അപ്പുറമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പരീക്ഷാചോദ്യം തയാറാക്കിയതിന്റെ പേരില്‍ ഒരു കോളജ്‌ അധ്യാപകന്റെ കൈ ഉറ്റവരുടെ മുന്നിലിട്ട്‌ നടുറോഡില്‍ വെട്ടിയെറിഞ്ഞു. 'കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌' എന്ന താലിബാന്‍ മാതൃകയിലുള്ള ക്രൂരതയ്‌ക്ക് ആദ്യത്തെ ഉദാഹരണമല്ല മൂവാറ്റുപുഴ സംഭവം.

ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപോലെ 93-നു ശേഷം നടന്ന ഒട്ടേറെ കൊലപാതകങ്ങള്‍ പോലീസ്‌, രാഷ്‌ട്രീയ പകപോക്കലിന്റെ അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടു. കുറ്റവാളികള്‍ കാണാമറയത്തു വിഹരിച്ചു. മറ്റനേകം കൊലപാതകങ്ങള്‍ തെളിവുകളോ സാക്ഷികളോ ഇല്ലാത്തവിധം വിദഗ്‌ധമായി നടപ്പാക്കിയ 'ശിക്ഷാവിധി'കളായിരുന്നു.

മതതീവ്രവാദത്തിന്റെ മൂവാറ്റുപുഴ മോഡല്‍ കൊലവാള്‍ ആദ്യം ഉയര്‍ന്നതു മഞ്ചേരിയിലാണ്‌. 1999-ല്‍ മഞ്ചേരി യത്തീംഖാന ഹൈസ്‌കൂളില്‍ നടന്ന ജില്ലാശാസ്‌ത്രമേളയിലായിരുന്നു ചോരക്കളിയുടെ തുടക്കം. ശാസ്‌ത്രമേള കാണാനെത്തിയ സഹോദരന്മാരായ രണ്ടു വിദ്യാര്‍ഥികളെ 'പൂര്‍വവിദ്യാര്‍ഥി'കളെന്ന പേരില്‍ ബാഡ്‌ജ് ധരിച്ച ഏതാനും പേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ സനൂപ്‌, സിദ്ദിഖ്‌ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്‌. മഞ്ചേരി ജില്ലാആശുപത്രിയിലും പിന്നീടു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ച ഇവര്‍ക്കു ദിവസങ്ങള്‍ കഴിഞ്ഞാണു ബോധം വീണ്ടുകിട്ടിയത്‌.

വിദ്യാര്‍ഥികളെ മര്‍ദിച്ച തീവ്രവാദഗ്രൂപ്പിലെ വളണ്ടിയര്‍മാരെ നേരിടാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സ്‌ഥലത്തു തടിച്ചുകൂടി. ഇവരെക്കണ്ടു ഭയന്ന്‌ പരിസരത്തെ സ്വന്തം വീട്ടിലേക്ക്‌ ഓടിക്കയറിയ വളണ്ടിയറെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയാളുടെ വൃദ്ധമാതാവിന്റെ കൈ കതകുകള്‍ക്കിടയില്‍ കുരുങ്ങി മുറിവേറ്റു.

മഹല്ല്‌ ഖത്തീബിന്റെ വൃദ്ധഭാര്യയെ സി.പി.എമ്മുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി എന്നായി പിന്നീടു പ്രചാരണം. ശാസ്‌ത്രമേളയോട്‌ അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പോലീസ്‌ നടപടിയിലും നാട്ടുമധ്യസ്‌ഥതയിലും ഒത്തുതീര്‍ന്നെങ്കിലും ഒരു വിഭാഗം അതില്‍ മതതീവ്രവാദത്തിന്റെ നിഗൂഢ അജന്‍ഡ ഒളിപ്പിച്ചത്‌ ആരുമറിഞ്ഞില്ല.

സുരക്ഷിതതാവളമായി മാത്രം കണ്ടിരുന്ന കേരളത്തിലും കനത്ത ആക്രമണപരമ്പരകള്‍ക്കാണു ഭീകരസംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കാശ്‌മീരില്‍ മലയാളി യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവവും വാഗമണിലെ തീവ്രവാദ പരിശീലനക്യാമ്പും പാനായിക്കുളത്തെ രഹസ്യയോഗവും കളമശേരി ബസ്‌ കത്തിക്കലുമൊക്കെ പരസ്യമായ സാഹചര്യത്തിലാണിത്‌. മാറാട്‌ കലാപങ്ങള്‍ക്കു മുമ്പുതന്നെ തീവ്രവാദബന്ധമുള്ള ഒട്ടേറെ കൊലപാതകങ്ങളും വധശ്രമങ്ങളും സംസ്‌ഥാനത്തു നടന്നിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തുന്നതില്‍ പോലീസ്‌ പരാജയപ്പെട്ടു.

പാലക്കാട്‌ കൊല്ലങ്കോട്‌ മണി കൊലക്കേസ്‌, മലപ്പുറം വളാഞ്ചേരി താമി കൊലക്കേസ്‌, തൃശൂര്‍ വാടാനപ്പിള്ളി രാജീവന്‍ കൊലക്കേസ്‌, മലപ്പുറം കൊള്ളന്നൂര്‍ മോഹനചന്ദ്രന്‍ കൊലക്കേസ്‌, തൃശൂര്‍ തൊഴിയൂര്‍ സുനില്‍ കൊലക്കേസ്‌, മതിലകം ചളിങ്ങാട്‌ സന്തോഷ്‌ കൊലക്കേസ്‌ തുടങ്ങിയ കേസുകളില്‍ പലതിലും തിവ്രവാദബന്ധം പകല്‍പോലെ വ്യക്‌തം. ശിക്ഷിക്കപ്പെട്ടതു നിരപരാധികളെന്നു പിന്നീട്‌ ഉന്നത ന്യായപീഠം കണ്ടെത്തിയ, തൊഴിയൂരിലെ സുനില്‍കുമാര്‍ വധത്തിനു പിന്നില്‍ തീവ്രവാദികളായിരുന്നു.

1994 ഡിസംബര്‍ നാലിനാണു ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ സുനില്‍കുമാറിനെ ഒരു സംഘം വീടുകയറി ആക്രമിച്ചു വധിച്ചത്‌. കേസില്‍ സി.പി.എം, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഒമ്പതുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. 1997 മാര്‍ച്ചില്‍ തൃശൂര്‍ ഫസ്‌റ്റ് അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇവരില്‍ നാലുപേര്‍ക്കു ജീവപര്യന്തം തടവു വിധിച്ചു. ശിക്ഷിക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന്‌ 1997 ജൂണില്‍ മറ്റു ചില കേസുകളുടെ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി.

ക്രൈംബ്രാഞ്ച്‌ ഡി.ഐ.ജിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്‌ അക്കാലത്തു സംസ്‌ഥാനത്തു നടന്ന വിവിധ കൊലക്കേസുകളില്‍ പങ്കാളികളായ 'ജംഇയ്യത്തുല്‍ ഇഹ്‌സാനിയ' എന്ന തീവ്രവാദസംഘടനയാണു സുനില്‍കുമാര്‍ വധത്തിനു പിന്നിലെന്നു കണ്ടെത്തിയത്‌. സുനില്‍കുമാര്‍ വധക്കേസില്‍ ചെയ്യാത്ത കുറ്റത്തിന്‌ നാലു വര്‍ഷത്തോളം ജയില്‍ശിക്ഷയനുഭവിച്ചവരെ പിന്നീട്‌ ഹൈക്കോടതി വെറുതേവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ തീവ്രവാദി നേതാവായ ഡോ. പി. സുബൈറിനെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട്‌ അന്വേഷണമെല്ലാം മരവിപ്പിക്കപ്പെട്ടു. പ്രതികളില്‍ പലരും വിദേശത്തേക്കു കടന്നു.

സുന്നി വിഭാഗത്തില്‍ ഇ.കെ. ഗ്രൂപ്പും എ.പി. ഗ്രൂപ്പും ഭിന്നിച്ചപ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ സംരക്ഷണാര്‍ഥം 1990-ല്‍ രൂപീകരിച്ച ക്രസന്റ്‌ വോളന്റിയര്‍ കോറാണു പിന്നീടു തീവ്രവാദസംഘടനയായി മാറിയത്‌. കാന്തപുരം ഗ്രൂപ്പിനു 'തീവ്രത' പോരെന്ന വാദം ഉണ്ടായപ്പോള്‍ പുറത്താക്കപ്പെട്ടവരാണു ജംഇയ്യത്തുല്‍ ഇഹ്‌സാമിയ രൂപീകരിച്ചത്‌. ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിനു ശേഷം ആര്‍.എസ്‌.എസ്‌. ഉന്മൂലനം ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. രാത്രി ആയുധപരിശീലനം. ആദ്യം പണത്തിനുവേണ്ടി ഗുണ്ടായിസവും ആളെ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയവയും നടത്തി. തുടര്‍ന്നാണു തീയറ്റര്‍ തീവയ്‌പ്പുകള്‍ ആരംഭിച്ചത്‌. തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ നൂറുകണക്കിനു തീയറ്ററുകള്‍ തീവച്ചിട്ടും ഒരാളും പിടിക്കപ്പെട്ടില്ല. മദ്യഷാപ്പുകളും നോമ്പുനാളില്‍ തുറന്നുവയ്‌ക്കുന്ന മുസ്ലിംകളുടെ കടകളും തീയിട്ടു.

അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്‌ അന്‍വര്‍ എന്നയാളായിരുന്നു. സംഘടനയുടെ ബുദ്ധികേന്ദ്രം ഡോ. സുബൈറും. ഓരോ കൊലപാതകവും മാസങ്ങള്‍ക്കുമുമ്പ്‌ ആസൂത്രണം ചെയ്‌തു. ഇരുചക്രവാഹന യാത്രികരായ ഇരകളെയാണു കൂടുതലും കൊലപ്പെടുത്തിയത്‌. സാക്ഷികളോ തെളിവോ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വിജനമായ സ്‌ഥലത്തു കാറില്‍ വന്ന്‌ ഇരുചക്ര വാഹനക്കാരെ ഇടിച്ചുവീഴ്‌ത്തുകയും പിന്നീടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു രീതി.

തൃശൂര്‍ ജില്ലയിലെ മതിലകം ചളിങ്ങാട്‌ ബസാറില്‍ ഫാന്‍സി സ്‌റ്റോര്‍ ഉടമയായ സന്തോഷ്‌ (32) കട പൂട്ടി സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണു കൊല്ലപ്പെട്ടത്‌. കലുങ്കില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നു പോസ്‌റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണു കൊലപാതകമാണെന്നു വ്യക്‌തമായത്‌.

ചളിങ്ങാട്‌ മുസ്ലിം പള്ളിയുടെ ഷോപ്പിംഗ്‌ കോംപ്ലക്‌സിലാണു സന്തോഷിന്റെ കട പ്രവര്‍ത്തിച്ചിരുന്നത്‌. ബി.ജെ.പിക്കുവേണ്ടി ചാരപ്പണി നടത്തുകയാണെന്ന്‌ ആരോപിച്ചാണത്രേ സന്തോഷിനെ കൊലപ്പെടുത്തിയത്‌.

വെള്ളിയാഴ്‌ച നമസ്‌കാര സമയത്തു കടയടയ്‌ക്കണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതും മറ്റൊരു കാരണമായി. രാത്രി കടയടച്ചു വീട്ടിലേക്കു പോകുമ്പോള്‍ കലുങ്കിനടുത്തു പ്രതികള്‍ കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു.

പരിചയക്കാരായതിനാല്‍ ലിഫ്‌റ്റിനു വേണ്ടിയായിരിക്കുമെന്നു കരുതിയാണു സ്‌കൂട്ടര്‍ നിര്‍ത്തിയത്‌. ആരെങ്കിലും സ്‌കൂട്ടറില്‍ വരുന്നുണ്ടോയെന്നു സന്തോഷ്‌ ചോദിച്ചു. ഇതിനിടെ പിന്നില്‍നിന്നു തലയ്‌ക്കടിക്കുകയും താഴെവീണ സന്തോഷിനെ മഴുകൊണ്ട്‌ വെട്ടുകയുമായിരുന്നു. തൃശൂര്‍ തൊട്ടുള്ള വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണു തീവ്രവാദസംഘടനകള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്‌.

ഈ ജില്ലകളില്‍ നൂറുകണക്കിനു സിനിമാ തീയറ്റര്‍ തീവയ്‌പ്പ്, മദ്യഷാപ്പ്‌ തീവയ്‌പ്പുകള്‍, തലയ്‌ക്കടിച്ചുകൊന്ന്‌ വാഹനാപകടമാക്കി മാറ്റിയ കൊലപാതകങ്ങള്‍, കൊല്ലങ്കോട്‌, വളാഞ്ചേരി, മലപ്പുറം, ചളിങ്ങാട്‌, വാടാനപ്പിള്ളി, തൊഴിയൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍, അക്രമങ്ങള്‍ തുടങ്ങി അനേകം കുറ്റകൃത്യങ്ങള്‍ തെളിഞ്ഞെങ്കിലും പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ഒരുകാലത്ത്‌ പഞ്ചാബിലും കാശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലുമൊക്കെ നിത്യേനയെന്നോണം ഭീകരന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങള്‍ മലയാളിക്കു വിരസമായ പത്രവാര്‍ത്തകള്‍ മാത്രമായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരവാദം ലോകമാകെ പടര്‍ന്നപ്പോള്‍ താലിബാനും അല്‍-ക്വയ്‌ദയുമൊക്കെ നടപ്പാക്കുന്ന നിഷ്‌ഠുരതകള്‍ വായിച്ചറിഞ്ഞ്‌ 'ഹോ! എത്ര ക്രൂരം' എന്നു നാം നെടുവീര്‍പ്പിട്ടു...! കാണ്ഡഹാര്‍ വിമാനറാഞ്ചലും പാര്‍ലമെന്റ്‌ ആക്രമണവും രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമൊക്കെ ചൂടുചായയ്‌ക്കൊപ്പം ചര്‍ച്ച ചെയ്യുമ്പോഴും നാം ഊറ്റംകൊണ്ടു- നമ്മളെത്ര ഭാഗ്യവാന്‍മാര്‍, കേരളം എത്ര സുരക്ഷിതം!

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ജീവന്‍ പിടഞ്ഞുവീണ മുംബൈ ഭീകരാക്രമണം, ബംഗളുരു സ്‌ഫോടനം...തീവ്രവാദം മെല്ലെ ദക്ഷിണേന്ത്യയിലും തലപൊക്കുന്നതു തിരിച്ചറിഞ്ഞപ്പോഴും സഹ്യനിപ്പുറം എല്ലാം ഭദ്രമെന്നു നാം കരുതി. പിന്നെ ഒരുനാള്‍, ലോകത്തിന്റെ ഏതൊരു കോണിലുമെന്നപോലെ, രാജ്യത്തു നടന്ന മിക്ക തീവ്രവാദക്കേസുകളിലും ഒരു മലയാളി സാന്നിധ്യമുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടി.

'മലയാളി തീവ്രവാദികള്‍' കാശ്‌മീരില്‍ വെടിയേറ്റു മരിച്ച സംഭവംകൂടിയായപ്പോള്‍, കേരളത്തിലും ഇതൊക്കെ നടക്കുമെന്ന യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാതെ വയ്യെന്നായി. തുടര്‍ന്ന്‌ മതതീവ്രവാദ ശക്‌തികള്‍ കേരളത്തില്‍ വേരാഴ്‌ത്തിയതിന്റെ കഥകള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞു. തീവ്രവാദത്തിന്റെ കേരളത്തിലെ 'സ്ലീപ്പിംഗ്‌ സെല്ലുകള്‍' ഉണര്‍ന്നു തുടങ്ങി.

Monday, July 19, 2010

ടിന്റു മോന്‍

The teacher asks tintumon if he knows his numbers.
“Yes,” he says. “My daddy taught me.”
“Can you tell me what comes after three?”
“Four”
“What comes after six?”
“Seven”
“Very good,” says the teacher. “Your father did a very fine job.
What comes after ten?”
“A jack,” answers tintumon…



Tintumon: I was feeling so sleepy this morning that I tossed a coin to decide whether I should attend class or go back to bed.
Dundumon: So, what did you finally do?
Tintumon: I had to toss 10 times before I could finally go back to bed.


Classil urangunna tintumonod

Teacher: uushmav alakkunna upakaranam etha?

Tintumon: Chatukam

Teacher: nhan entha chodichath?

Tintumon: uppumav ilakkunna upakaranamalle teacher….



SSLC 10 vattam ezhuthi thotta Tintumon thante PEN, examination board nu ayachu koduthu.. Oppam oru kurippum:
.
.
.
.
.
.
.
.
“Aayudham vechu keezhadangunnu!”

Tintumon examil onnum kittathayappol peparil

||||||||||||||||||||||||||
||||||||||||||||||||||||||
||||||||||||||||||||||||||

Ithu pole barcode varachittu adiyil ezhuthi
“Scratch gently to read the answer “



tintumon ennum shivane thozhan pokum..one day poojari shivane maatti ganapathi ye vachu…
tntumon:mone ,papa yodu parayanam uncle vannirunnu ennu…



Teachr: “Bharya’yude ormakayi shajahan
‘TAJ MAHAL’ panithu”
.
.
.
Tintum0an: Alla, njan onnu chothichotte ,
iyaal ithra valiya maravikaaran aayirunno ?



Tintumon told his doctor that he was really worried because every part of his body hurt.

The doctor looked concerned and said, “Show me where?”

The Tintumon touched his own arm and screamed, “Ouch!”
Then he touched his leg and screamed, “Ouch!”
He touched his nose and cried, “Ouch!”
He looked at his doctor and said, “See? It hurts everywhere!”

The doctor laughed and said, “Don’t worry; it’s not serious. You”ve just got a broken index finger.”



Breaking news

Chandranil vellam matramalla thimingalam,kadalaama,sravu thudangiya jeevikalum ullatay kanunnu-NASA

Tintumon: Pavam..NASAKu ariyillallo ROCKET Arabikadalil veena karyam




Busil vadi kuthi nilkunna oru vayassan seatil irukkunna tintumonod “mon enne onnu sahayikkanam”
tintu: ”aa vadiyingu thannekoo,njan pidicholam”

“MBBS” passaya Tintumon adhyamaayi operation cheyyan thudangumbol daivathod prarthichu:
“Joly kittiyathinte 1st gift itha njan angot ayakkunnu.
sweekarikkane.”

Teacher: Now tintumon, Tell me frankly. Do you say prayers before eating?
Tintumon: No sir, My mom is a good cook!!

Tintumon: The youth nowaday is getting Worse!!
Friend: Y do u say that?
Tintu: I was in Temple, When a Guy next to me lit a Cigarette from the Aarathi. I was Shocked and almost dropped my Beer Bottle!!

Tintumon to girlfriend:- “Theegolangal panju vannalum, Kodumkattu veeshi adichalum njan ninne swantham aakkum…..
Girlfriend:- naale varumo chetta?
Tintumon:- Nokkatte mazha illengil varam…

Teacher: Vaakyathil prayokikuka,”Kaattaana”
Tintumon:Njan kaatiloode nadakumbol oru puli odi vannu,njan enthu “kaattaana”??

Tintumon doctorude aduth
Tintumon :doctor njan 7 manike onnine povum
Doctor:athinentha?
Tintumon: Njan8 manike randine povum
doctor:so,athe elavarum cheyille.
Tintumon:but,njan 10 manika eneekkunne.

Ambalathil ninnum vanna Tintumon: ammayude peril oru pushpanjali kazhichu
Achan: Appol ente perilo?
Tintumon: Ramettante kadayilninnum porottayum chikanum kazhichu

teacher- ” why are you under tension? did you forget ur hall ticket?

tintumon- ” no”

teacher- ” ” ID or calculator..?

tintumon- ” no teacher, by mistake i bought tomorrow exam’s bit today…!!!

Tintumonu SI selection kitty.

Tintumon stationil choodayi irikkumbol
oru sthree compliant aayi vannu

women: ente bharthavu kadalil meen pidikkan poyittu 2 divasamayi ithu varea thirichu vannatilla

Tintumon:meen pidikanallea poyadhu , 2 divasam koodi nee PACHAKKARI kootti thinno avan vannolum

Tintumon and freind in jungle, suddenly a tiger blocked their way. Friend kurachu mannu vaari tiger nte kannil ittu, then asked tintumon to ‘run’.

Tintumon:” njaan enthina odunne? nee alle mannu vaari kannil ittathu?

Judge: Ninne nale ravile 5 manik thookkikollum.
Tintumon: HA HA HA HA..
Judge: Nee enthinanu Chirikkunnad?
Tintumon: athinu njan ezhunnelkkumbol thanne 8 maniyaavum..

pareeksha kazhinju
tintumon- ” da njan onnum ezhudhiyilla…”

dundumon- ” njanum….”

sasikuttan- ” njanum….”

tintumon- ” ‘’shit !! teacher vicharikkum nammal copy adichennu..!!

Ambani: Ente caril ravile purapetta rathri ayalum ente estatinte pakuthi polum kandu kazhiyilla!!!

Tintumon: Ente appoopanum ethu pole oru car undayirunnu…..

Friday, July 9, 2010

ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലെ

ഹരി എസ്‌. കര്‍ത്താ
"മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങളും പൈശാചികമെന്ന്‌ വിശേഷിപ്പിച്ചാല്‍ പിശാചുക്കളും പ്രതിഷേധിക്കുന്നത്‌" എന്നത്‌ ഒരു പഴയ ശൈലിയാണ്‌. കഴിഞ്ഞ ഞായറാഴ്ച, മൂവാറ്റുപുഴയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കോളേജദ്ധ്യാപകന്റെ കൈപ്പത്തി വൃദ്ധയായ അമ്മയും കന്യാസ്ത്രീയായ സഹോദരിയും നോക്കിനില്‍ക്കെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച്‌ കൈക്കോടാലികൊണ്ട്‌ വിറക്‌ വെട്ടുന്നതുപോലെ വെട്ടിമാറ്റിയെറിഞ്ഞ കൃത്യത്തെ മൃഗീയമെന്നോ പൈശാചികമെന്നോ കിരാതമെന്നോ വിശേഷിപ്പിച്ചാല്‍ മതിയാവില്ല. ഹൃദയമുള്ളവര്‍ക്ക്‌ ചെയ്യാനാവുന്നതല്ല ആ ക്രൂരകൃത്യം. മനുഷ്യത്വവും മനഃസാക്ഷിയും ഉള്ളവര്‍ക്ക്‌, അവരുടെ മതമേതായാലും അംഗീകരിക്കാനാവുന്നതല്ല ആ നടപടി. അതിലേറെ ആശങ്കയുളവാക്കുന്നത്‌ ഓര്‍ക്കാനിഷ്ടപ്പെടാത്തതും മറക്കാനാവാത്തതുമായ ആ സംഭവത്തെ അതിലാഘവത്തോടെ കാണുവാന്‍ മാത്രമല്ല സാധൂകരിക്കാനും 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ആളുകളുണ്ടെന്നതാണ്‌. ആസൂത്രിതമായ ആക്രമണത്തിനിരയായി കൈപ്പത്തി നഷ്ടപ്പെട്ട അദ്ധ്യാപകന്റെ അതിദാരുണമായ അവസ്ഥ, അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട മതനിന്ദയെ അപേക്ഷിച്ച്‌ അത്ര ഗുരുതരമല്ലെന്നാണ്‌ ഇപ്പോഴത്തെ അവകാശവാദം. അക്രമത്തെ അപലപിക്കുകയോ അക്രമികളെ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതിനും അവരെ തിരയുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ നേരെ വധഭീഷണി പുറപ്പെടുവിക്കുന്നതിനും പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുന്നതിനുമാണ്‌ സംഘടിത ശ്രമം. കേരളത്തിന്റെയോ ഭാരതത്തിന്റെയോ എന്നല്ല ലോകചരിത്രത്തില്‍പ്പോലും കേട്ടിട്ടില്ലാത്തതാണ്‌ ഈ അരക്ഷിതാവസ്ഥ. "അമ്മമാരില്ലെ സഹോദരിമാരില്ലെ ഇമ്മൂര്‍ഖര്‍ക്ക്‌ ഈശ്വരചിന്തയില്ലെ" എന്ന 'ദുരവസ്ഥ'യിലെ ആശാന്റെ വരികളാണ്‌ ഇവിടെ ആവര്‍ത്തിക്കാന്‍ തോന്നുന്നത്‌.

മതനിന്ദയ്ക്കുള്ള ശിക്ഷയാണത്രേ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ പ്രൊഫ. ടി.ജെ.ജോസഫിന്‌ മൂവാറ്റുപുഴ പള്ളിയില്‍ പോയിവരുമ്പോള്‍ നല്‍കിയത്‌. പ്രൊഫ. തയ്യാറാക്കിയ ചോദ്യക്കടലാസ്സില്‍ പറ്റിയ പിഴവിന്‌ അദ്ദേഹത്തിന്‌ കോളേജ്‌ മാനേജ്മെന്റും സര്‍വകലാശാലാധികൃതരും വിദ്യാഭ്യാസ വകുപ്പും മന്ത്രിയുമൊക്കെ പരമാവധി ശിക്ഷ നല്‍കിക്കഴിഞ്ഞിരുന്നു. പോലീസാകട്ടെ പ്രൊഫസറെ മാത്രമല്ല, അദ്ദേഹത്തിന്റെ നിരപരാധിയായ മകനെവരെ പീഡിപ്പിച്ചിരുന്നു. പണി നഷ്ടപ്പെട്ട്‌ പേടിച്ച്‌ പുറത്തിറങ്ങാതെ പതുങ്ങി ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രൊഫസര്‍ കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി വരുമ്പോഴാണ്‌ മതനിന്ദ കാട്ടിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വലതുകൈ വെട്ടിയെറിഞ്ഞത്‌. മതനിന്ദയ്ക്ക്‌ ഇതാണ്‌ മാതൃകാപരമായ ശിക്ഷയെങ്കില്‍ ഇന്ത്യാചരിത്രത്തില്‍ എത്രായിരം കയ്യുകളും കാലുകളും വെട്ടിയെറിയപ്പെടുമായിരുന്നു. ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനകാലത്തുപോലും ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ വരച്ച്‌ ലൈംഗികവൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ കയ്യും കാലും മാത്രമല്ല മേറ്റ്ന്തെല്ലാമോ വെട്ടിയെറിയേണ്ടതായിരുന്നു.

ന്യൂനപക്ഷ വര്‍ഗീയത വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്പെടുന്നതായി അവകാശപ്പെടുന്അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വാണരുളുന്ന സംസ്ഥാനത്താണിതൊക്കെ നടക്കുന്നത്‌. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ നടമാടുന്ന ഈ ഭീകരത കണ്ടില്ലെന്ന്‌ നടിക്കുന്ന ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ്‌ അച്യുതാന്ദന്റെ ഇടത്തും വലത്തും. കൈപ്പത്തിയറ്റ്‌ പിടയുന്ന കോളേജധ്യാപകനെ 'മഠയന്‍' എന്ന്‌ വിളിച്ചാക്ഷേപിക്കാന്‍ മടിക്കാത്ത എം.എ.ബേബിയും ഭീകരരെ പിടിക്കാന്‍ ധൈര്യപ്പെടാതെ പതറിനില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണനും ആരെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നുവെന്നത്‌ വ്യക്തം. അദ്ധ്യാപകന്‌ നേരെയുണ്ടായ അക്രമം അപ്രതീക്ഷിതമല്ല. അദ്ദേഹത്തിന്റെ ജീവന്‌ ഭീഷണി ഉള്ളതായി മുന്‍കൂട്ടി അറിയാമായിരുന്നു. ഇന്റലിജന്‍സിനും സ്പെഷ്യല്‍ ബ്രാഞ്ചിനുമൊക്കെ ആ വിവരം ലഭിച്ചിരുന്നു. അക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നിട്ടുമെന്തേ അത്‌ സംഭവിച്ചു എന്നാലോചിക്കുമ്പോഴാണ്‌ എവിടെയൊക്കെയോ എന്തൊക്കെയോ ഗുരുതരമായ പന്തികേടുണ്ടെന്ന്‌ ബോധ്യപ്പെടുന്നത്‌. അദ്ദേഹത്തെ ആക്രമിച്ച സംഘത്തിലെ ഒരാളിനെപ്പോലും ഒരാഴ്ചയായിട്ടും നമ്മുടെ പോലീസിന്‌ ഇനിയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ കഷ്ടമാണ്‌. പിടിക്കാന്‍ കൂട്ടാക്കാത്തതാണ്‌ എന്നുവന്നാല്‍ അതിലേറെ കഷ്ടം. അന്വേഷണത്തിനെത്തിയ ഐജിയും എസ്പിയും ഉള്‍പ്പെട്ട ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരെ അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ഉപരോധസമരത്തോടെയാണ്‌ മൂവാറ്റുപുഴയില്‍ സ്വീകരിച്ചത്‌. തൊട്ടടുത്ത്‌ പെരുമ്പാവൂരില്‍ സിഐയേയും ഡിവൈഎസ്പിയേയും മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. കിനാലൂരിലും മറ്റും നിരപരാധികളെ തല്ലിച്ചതച്ച പോലീസുകാരുടെ കൈകളെന്തേ മൂവാറ്റുപുഴയിലും പെരുമ്പാവൂരും നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന ഈ നരാധമന്മാരെ നേരിടാന്‍ വിറയ്ക്കുന്നു? ആരുടെ ആജ്ഞ പ്രകാരമാണിത്‌? ആഭ്യന്തരവകുപ്പില്‍നിന്ന്‌ അത്തരം ആജ്ഞകള്‍ ആരെ ഭയന്നിട്ടാണ്‌? സംസ്ഥാനത്തെ പോലീസ്‌ സേനയുടെയാകെ ആത്മവീര്യം കെടുത്തുന്നതാണ്‌ ഈ ഏര്‍പ്പാട്‌. നാട്ടിലാകെ ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ അരക്ഷിതബോധമാണ്‌ അത്‌ ഉളവാക്കുക. അക്രമികള്‍ക്ക്‌ അഴിഞ്ഞാടാന്‍ ആവേശം പകരുന്നതാണത്‌. സമുദായസൗഹാര്‍ദ്ദവും സമാധാനവും ആഗ്രഹിക്കുന്ന കേരളത്തിലെ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതാണ്‌ ഈ ശൈലി. അവരുടെ ക്ഷമയാണ്‌ ഇവിടെ പരീക്ഷിക്കപ്പെടുന്നത്‌. ഇനി അധികകാലം ജനം അത്‌ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുമെന്ന്‌ വെറുതെ വ്യാമോഹിക്കരുത്‌.

Followers