സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, March 15, 2009

അര സീറ്റ്‌ ഒരു യുദ്ധം





ചി ല മുന്നണിക്കാര്‍ അവരുടെ ഐക്യം കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കാറുണ്ട്‌. അതുപണ്ട്‌, കണ്ണുള്ള കാലത്ത്‌. അധികാരം തലയില്‍ കയറിയാല്‍ ചിലപ്പോള്‍ കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. പിന്നെയെന്ത്‌ കൃഷ്‌ണമണി!പൊന്നാനി സീറ്റ്‌ ഇടതുമുന്നണിക്ക്‌ ഒരു മുഴുവന്‍ സീറ്റല്ല. അര സീറ്റാണ്‌. പഴയ കണക്കനുസരിച്ചാണെങ്കില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്‌ തോല്‍ക്കുന്ന സീറ്റ്‌. ഇതാണ്‌ പോക്കെങ്കില്‍ ഇത്തവണ അത്‌ കൂടാനേ തരമുള്ളൂ. ചെറിയൊരു നപ്രതീക്ഷ വരാന്‍ കാരണം മനന്ത്രി ഇ.അഹമദ്‌ ഈ സീറ്റ്‌ ഉപേക്ഷിച്ച്‌ മലപ്പുറത്തേക്ക്‌ കടന്നതുകൊണ്ടാണ്‌. ഭൂകമ്പം വരുന്നത്‌ മുന്‍കൂട്ടിയറിയാന്‍ കഴിയുന്ന ചില ജീവികളുള്ളതായി കേട്ടിട്ടുണ്ട്‌. അത്തരം രാഷ്‌ണട്രീയക്കാരുമുണ്ട്‌. കഴിഞ്ഞ തവണ അഹമദ്‌ മഞ്ചേരി വിട്ട്‌ പൊന്നാനിക്ക്‌ പറന്നത്‌ അങ്ങനെയാണ്‌. ഇത്തവണ തിരിച്ചുപറക്കുന്നത്‌ കണ്ടപ്പോഴാവണം ഇടതുപക്ഷത്ത്‌ പൂതിയുണര്‍ന്നത്‌. അഹ്‌മദ്‌ പോകാന്‍ വേറെ വല്ല കാരണവും കാണും.
അങ്ങനെയാണ്‌ സ്വതനന്ത്രസ്ഥാനാര്‍ഥി വേണമെന്ന്‌ ഇടതുമുന്നണി തീരുമാനിച്ചത്‌. വോട്ടെടുപ്പുവരെ ഒരു സ്വാതനന്ത്ര്യവുമില്ലാത്ത സ്ഥാനാര്‍ഥിയെയാണ്‌ സ്വതനന്ത്രസ്ഥാനാര്‍ഥി എന്നുവിളിക്കുക. ജയിക്കുന്നതുവരെ ഏതുസ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ അടിമയായിരിക്കും. ആടാന്‍ പറഞ്ഞാല്‍ ആടും, ചാടാന്‍ പറഞ്ഞാല്‍ ചാടും. എന്നാല്‍ യു.ഡി.എഫുകാര്‍ വടകര, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മുമ്പ്‌ മത്സരിപ്പിച്ച തരം 'കോലീബി' സ്വതനന്ത്രനല്ല ഇടതുസ്വതനന്ത്രന്‍. ഭൂരിപക്ഷമതക്കാരുടെ വോട്ട്‌ ലക്ഷ്യംവെച്ചുള്ള ഒരു അവസരവാദ തട്ടിപ്പാണ്‌ യു.ഡി.എഫുകാരുടേത്‌. നമ്മുടേത്‌ ന്യൂനപക്ഷക്കാരുടെ വോട്ടുമാനത്രം ലക്ഷ്യംവെച്ചുള്ള ഒരു മതേതര മൂല്യാധിഷ്‌ഠിത അടവുതനന്ത്രമാണ്‌.
രണ്ടത്താണിയെ താന്‍ കണ്ടിട്ടേ ഇല്ലെന്നാണ്‌ പിണറായി പറഞ്ഞത്‌. ഇടതു മതേതര നപ്രസ്ഥാനങ്ങളുടെ നാലയലത്ത്‌ വല്ലപ്പോഴുമെങ്കിലും വന്ന ഒരാളെ പിണറായി കാണാതിരിക്കില്ല. രണ്ടത്താണി ഏഴയലത്തും വന്നിട്ടില്ല എന്നുറപ്പ്‌. ജയിക്കാന്‍ പാര്‍ട്ടിതന്നെ വേണമെന്നില്ല ഇക്കാലത്ത്‌. അതുകൊണ്ടാണ്‌ കഴിഞ്ഞതവണ പുന്നനപ്ര വയലാറിന്റെ നാട്ടിലെന്ന പോലെ ഇത്തവണ പൊന്നാനിയില്‍ മതനപ്രഭാഷകനെ സ്ഥാനാര്‍ഥിയാക്കിയത്‌. സ്ഥാനാര്‍ഥിയേതായാലും വോട്ടുള്ള മതമായാല്‍ മതി എന്നതാണ്‌ പുതിയ തത്ത്വം. എന്തുകാര്യം, എന്തെല്ലാം ചെയ്‌താലും സി.പി.ഐ.ക്ക്‌ സംശയം തീരില്ല. സ്ഥാനാര്‍ഥിയെകാണാന്‍ അവര്‍ ഇസ്‌മയിലിനെ അയച്ചു. പയ്യന്‍ പെണ്ണുകണ്ട്‌ തൃപ്‌തിപ്പെട്ടാല്‍ അവന്റെ സഹോദരിമാര്‍ പോയി നോക്കിവേണമല്ലോ മഹിളയ്‌ക്ക്‌ കോങ്കണ്ണും മുടന്തുമൊന്നുമില്ല എന്നുറപ്പിക്കാന്‍. അതിനാണ്‌ ഇസ്‌മയില്‍ പോയത്‌. രണ്ടത്താണിയുടെ സ്‌മൈല്‍ ഇസ്‌മയിലിന്‌ ഇഷ്‌ടപ്പെട്ടില്ല. വിവാഹാനന്തരം മതിലുചാടാന്‍ സാധ്യതയുണ്ടെന്ന സൂചനയും ലഭിച്ചു. അങ്ങനെയാണ്‌ വേറെ ആളെ തിരയാന്‍ തീരുമാനിച്ചത്‌.
സി.പി.ഐ.ക്കാരുടെ ആശങ്ക അസ്ഥാനത്താണെന്ന്‌ പറഞ്ഞുകൂടാ. കഷ്‌ടപ്പെട്ട്‌ വോട്ടുപിടിച്ച്‌ ഒരു സര്‍വതനന്ത്രസ്വതനന്ത്രനെ പാര്‍ലമെന്റിലെത്തിച്ചിട്ട്‌ എന്തുകാര്യം? സ്ഥാനാര്‍ഥി നപ്രചാരണത്തിന്‌ നാലുകാശ്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തുചെലവാക്കില്ല. മുഴുവന്‍ നമ്മള്‍ പിരിച്ചുകൊടുക്കണം. പാര്‍ട്ടിചിഹ്നത്തിലല്ല മത്സരിക്കുന്നതെങ്കില്‍ ജയിച്ചാല്‍ ആള്‍ സര്‍വതനന്ത്രസ്വതനന്ത്രനാവും. ഏത്‌ കക്ഷിയിലേക്കും ചാടാം. രണ്ടത്താണി സ്വതനന്ത്ര എം.പി.യായാല്‍ പത്തുരൂപ ലെവി തരില്ല, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ല. പാര്‍ലമെന്റില്‍ വോട്ടുചെയ്യാന്‍ പാര്‍ട്ടി വിപ്പ്‌ കൊടുത്താല്‍ തുപ്പിക്കളയും. റോഡില്‍കണ്ടാല്‍ കൊഞ്ഞനം കാട്ടിയെന്നുമിരിക്കും. പണ്ട്‌ എം.എസ്‌.എഫ്‌. ആയിരുന്ന ആള്‍ ഇനിയും മുസ്‌ലിം ലീഗ്‌ ആകില്ല എന്നുറപ്പുമില്ല.
ഇന്ത്യയില്‍ ദേശീയജനാധിപത്യമാണോ ജനകീയജനാധിപത്യമാണോ വേണ്ടത്‌ എന്ന ചോദ്യംപോലെ, ശരിയായ വിപ്ലവപാത മെയ്‌ഡ്‌ ഇന്‍ ചൈനയോ അതോ മെയ്‌ഡ്‌ ഇന്‍ സോവിയറ്റ്‌ യൂണിയനോ എന്ന ചോദ്യം പോലെ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പുനരേകീകരണം ഉടനെ വേണമോ ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ മതിയോ എന്ന ചോദ്യം പോലെ..... അല്ലെങ്കില്‍ അതിനേക്കാളെല്ലാം ഗൗരവംകൂടിയ ഭൂഗോളനപ്രശ്‌നമാണ്‌ പൊന്നാനിയില്‍ രണ്ടത്താണി വേണമോ എ.പി.കുഞ്ഞാമു വേണമോ എന്നത്‌. സീറ്റ്‌ അരയായാലും ഫുള്ളായാലും അതില്‍ വിട്ടുവീഴ്‌ചയില്ല. വരുന്നേടത്തുകാണാം.
ആകപ്പാടെ ഒരു നപ്രശ്‌നമേ ഉള്ളൂ. പൊന്നാനി, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്‌ നപ്രദേശങ്ങളില്‍ മാന്യന്മാരൊന്നും റോഡിലിറങ്ങുന്നില്ല. സി.പി.ഐ.ക്കാരെ പേടിച്ചാരും വഴിനടപ്പീല. കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി സ്ഥാനാര്‍ഥിയാക്കിക്കളയും. ഒടുവില്‍ വെളിയംതന്നെ സ്വതനന്ത്രനാകേണ്ടിവരുമോ എന്തോ...

No comments:

Followers